Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാമിനയ്‌ക്ക് കാരണം വിപസ്സനയെന്നത് രാഹുല്‍ ഗാന്ധിയുടെ വെറും തള്ള്; ക്ഷീണമെന്ന് പറഞ്ഞ് 20 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരം തന്നില്ലെന്ന് ഇഡി

അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 04:22 pm IST
in India

ന്യൂദല്‍ഹി: അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡി വൃത്തങ്ങള്‍ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയുടെ അവസ്ഥ വെളിപ്പെടുത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.  

അവസാന ദിവസം ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിന് ശേഷം ജൂണ്‍ 22ന് നടന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സീനിയര്‍ നേതാക്കളുടെയും യോഗത്തില്‍  രാഹുല്‍ ഗാന്ധി തന്റെ അപാര  സ്റ്റാമിനയെക്കുറിച്ച് വാചലനായിരുന്നു. “താന്‍ വിപസ്സന ചെയ്യുന്നതുകൊണ്ടാണ് പത്ത് മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിട്ടും തളരാതിരുന്നത്. പത്ത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിട്ടും നിവര്‍ന്നിരിക്കുന്ന എന്റെ സ്റ്റാമിന കണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇനിയും ഒരു പതിനൊന്ന് മണിക്കൂര്‍ കൂടി ഇതേ പോലെ തനിക്ക് ഇരിക്കാന്‍ കഴിയും. അതിന് കാരണം വിപസ്സന ധ്യാനമാണ്”- ഇതൊക്കെയായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. അന്ന് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം കേട്ട് കോണ്‍ഗ്രസുകാര്‍ ഉറക്കെ കയ്യടിച്ചിരുന്നു.  എല്ലാം സഹിക്കാനുള്ള കഴിവിനും ക്ഷമയ്‌ക്കും കാരണം വിപസ്സന ധ്യാനമാണെന്ന് താന്‍ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന തള്ള്. 

എന്നാല്‍ ഇഡി ചോദിച്ച 20 ശതമാനം ചോദ്യങ്ങളില്‍ നിന്നും തനിക്ക് ക്ഷീണമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ഇഡി പറയുന്നത്. “20 ശതമാനം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. താന്‍ ക്ഷീണിതനാണ്. അത് കൊണ്ട് ഉത്തരം പറയാന്‍ കഴിയില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി”- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പേര് വെളിപ്പെടുത്താതെ ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ജൂണ്‍ 14നാണ് രാഹുല്‍ ഗാന്ധിയെ ആദ്യം ചോദ്യം ചെയ്തത്. ചില മാധ്യമങ്ങള്‍ അന്ന് 20 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെ്ന് ഇഡി പറയുന്നു. ബാക്കി സമയം താന്‍ നല്കിയ മറുപടി രാഹുല്‍ പരിശോധിക്കുകയും അതില്‍ അക്ഷരത്തെറ്റുകളുണ്ടോ എന്ന് നോക്കുകയുമായിരുന്നു. നല്‍കിയ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ് ഒപ്പിടുന്നതിന് മുന്‍പ് രാഹുല്‍ വിശദമായി പരിശോധിക്കുകുയം തിരുത്തല്‍ വരുത്തുകയും റീടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.  

മാത്രമല്ല, ഇഡിയുടെ ചോദ്യം ചെയ്യലില്‍ എന്ത് സംഭവിച്ചു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതും തെറ്റാണെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ നേരിട്ട് കുറ്റാരോപിതരായ കേസായതിനാല‍് നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലെ തന്നെ പ്രധാന കേസുകളില്‍ ഒന്നാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) ഏറ്റെടുത്തതിന് പിന്നില്‍ വഞ്ചനയും വിശ്വാസവഞ്ചനയും നടന്നിട്ടുണ്ടെന്ന് മാത്രമല്ല, അതില്‍ സാം പിത്രോഡ, അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ കുറ്റാരോപിതരാണ്. ഈ കേസില്‍ 2015ല്‍ രാഹുലിനും സോണിയയ്യ്‌ക്കും ഉപാധികളില്ലാതെ കോടതി ജാമ്യം അനുവദിച്ചിരുന്നു.  

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്മോത്തിലാല്‍ വോറഓസ്കാര്‍ ഫെര്‍ണാണ്ടസ്Rahul Gandhiഇഡി ചോദ്യം ചെയ്യല്‍ഇഡിവിപസ്സനcongressസോണി് ഗാന്ധിNational Heraldനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.