Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേതകി ചിതാലെയ്‌ക്കെതിരെ 66എ വകുപ്പ് ചുമത്തിയ മഹാരാഷ്‌ട്ര പൊലീസ് കുരുക്കില്‍; ദേശീയ വനിതാകമ്മീഷന്‍ ചോദ്യം ചെയ്തപ്പോള്‍ നോട്ടപ്പിശകെന്ന് പൊലീസ്

എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച മറാഠി യുവനടി കേതകി ചിതാലെയ്‌ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്‌ട്ര പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 10:03 pm IST
in India

മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച  മറാഠി യുവനടി കേതകി ചിതാലെയ്‌ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്‌ട്ര പൊലീസ്.  

കേതകി ചിതാലെയ്‌ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്ത നടപടിയെ  ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര ഡിജിപിയെ  ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കേതകി ചിതാലെയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ല എന്നതും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്‌ട്രീയപ്രതികാരത്തിന്റെ രീതിയില്‍ പൊലീസ് നടപടിയെടുക്കരുതെന്നും ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.  

66എ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീംകോടതി 66എ വകുപ്പ് 2015ല്‍ തന്നെ നീക്കം ചെയ്തതായി ഉത്തരവിട്ടിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന കാരണത്താല്‍ ഇതിലെ വിവിധ അനുച്ഛേദങ്ങളെയും സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിവക്ഷിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്ര പൊലീസിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കേതകി ചിതാലെ കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് എന്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്തു എന്ന് ചോദിച്ചിരിക്കുകയാണ്. ഇതിന് കൃത്യമായി ഉത്തരം നല്‍കാനാവാതെ വഴിമുട്ടി നില്‍ക്കുകയാണ് മഹാരാഷ്‌ട്ര പൊലീസ്.  

ഇതേ തുടര്‍ന്ന് മഹാരാഷ്‌ട്ര ഡിജിപിയ്‌ക്ക് വേണ്ടി ദേശീയ വനിത കമ്മീഷന് മുന്നില്‍ ഹാജരായ സ്പെഷ്യല്‍ ഐജി മിലിന്ദ് ബരാംബെ പറഞ്ഞത് 66എ അനുച്ഛേദപ്രകാരം കേസെടുത്തത് നോട്ടപ്പിശക് മൂലമാണെന്നാണ്. ആ വകുപ്പ് ഈ കേസില്‍ നിന്നും ഉടനെ നീക്കം ചെയ്യുമെന്നും അദ്ദേഹം ദേശീയ വനിതാ കമ്മീഷന് ഉറപ്പ് നല്‍കി.  

ചിതാലെയെ ഒരു മുന്‍കൂര്‍ അന്വേഷണവുമില്ലാതെ അറസ്റ്റ് ചെയ്ത മഹാരാഷ്‌ട്ര പൊലീസിന്റെ നടപടിയെയും ദേശീയ വനിതാ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ട്.  

കഴിഞ്ഞ ഒരു മാസമായി ഈ കേസിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കേതകി ചിതാലെയ്‌ക്ക് കഴിഞ്ഞ ദിവസം താനെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ഏതാനും കേസുകള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍  കേതകി ചിതാലെ ഉടന്‍ ജയില്‍ മോചിതയാകില്ല. ജാമ്യം തേടി കേതകി ചിതാലെ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.  

എന്‍സിപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ ശരത് പവാറിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും  ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്നും മാപ്പ് പറയില്ലെന്നും ഉള്ള നിലപാടിലാണ് നടി.  

കേതകി ചിതാലെയ്‌ക്ക് നടിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുകയാണ്. കേതകി ചിതാലെ കാമ്പയിന്‍ എന്ന പേരില്‍ ട്വിറ്ററില്‍ നടിയെ അനുകൂലിച്ച് പ്രത്യേക പ്രചാരണം നടക്കുകയാണ്. . ഇത് എന്‍സിപിയെയും ശരത് പവാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  

വാസ്തവത്തില്‍ കേതകി ചിതാലെ സ്വയം തയ്യാറാക്കിയ കുറിപ്പല്ല, പകരം അഡ്വ. നിതിന്‍ ഭാവെയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ശരത്പവാറിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  ‘താങ്കളെ കാത്തിരിക്കുന്നത് നരകമാണ്’, ‘താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ ഭീഷണി നിറഞ്ഞ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ടായിരുന്നു.  

മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്ന് ശരത് പവാറിനെതിരെ ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. അത്തരമൊരു പോസ്റ്റാണ് കേതകി ചിതാലെ പങ്കുവെച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്‌ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്റെ ദൈവനിന്ദയാണ് ഹിന്ദുക്കളെയും ബ്രാഹ്മണരെയും പ്രകോപിപ്പിച്ചത്.  

നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയാണ്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം.

Tags: actressശരദ് പവാര്‍Ncpദേശീയ വനിതാകമ്മീഷന്‍National Commission for Womenഫേസ്ബുക്ക് പോസ്റ്റ്കേതകി ചിതാലെഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരംഫ്രീ സ്പീച്ച്ആവിഷ്കാരസ്വാതന്ത്ര്യംമഹാരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

പുതിയ വാര്‍ത്തകള്‍

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

വനിതാ മന്ത്രിക്ക് സ്ഥാനം 14, 19

ബംഗാളിൽ സുവേന്ദു അധികാരി ജോലിക്കുള്ള പ്രായപരിധിയിൽ വൻ പരിഷ്‌കാരം നടത്തി

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി : പ്രതി പിടിയിൽ

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

രണ്ടാമനാര് എന്ന ചർച്ചയുണ്ടാക്കി സത്യപ്രതിജ്ഞാ ക്രമം;രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.