Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേതകി ചിതാലെയ്‌ക്കെതിരെ 66എ വകുപ്പ് ചുമത്തിയ മഹാരാഷ്‌ട്ര പൊലീസ് കുരുക്കില്‍; ദേശീയ വനിതാകമ്മീഷന്‍ ചോദ്യം ചെയ്തപ്പോള്‍ നോട്ടപ്പിശകെന്ന് പൊലീസ്

എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച മറാഠി യുവനടി കേതകി ചിതാലെയ്‌ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്‌ട്ര പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 10:03 pm IST
inIndia

മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് തുറന്നടിച്ച  മറാഠി യുവനടി കേതകി ചിതാലെയ്‌ക്കെതിരെ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ പേരില്‍ വെട്ടിലായി മഹാരാഷ്‌ട്ര പൊലീസ്.  

കേതകി ചിതാലെയ്‌ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്ത നടപടിയെ  ദേശീയ വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം മഹാരാഷ്‌ട്ര ഡിജിപിയെ  ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, കേതകി ചിതാലെയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചില്ല എന്നതും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്‌ട്രീയപ്രതികാരത്തിന്റെ രീതിയില്‍ പൊലീസ് നടപടിയെടുക്കരുതെന്നും ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.  

66എ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീംകോടതി 66എ വകുപ്പ് 2015ല്‍ തന്നെ നീക്കം ചെയ്തതായി ഉത്തരവിട്ടിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണെന്ന കാരണത്താല്‍ ഇതിലെ വിവിധ അനുച്ഛേദങ്ങളെയും സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിവക്ഷിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്ര പൊലീസിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കേതകി ചിതാലെ കേസില്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് എന്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരം കേസെടുത്തു എന്ന് ചോദിച്ചിരിക്കുകയാണ്. ഇതിന് കൃത്യമായി ഉത്തരം നല്‍കാനാവാതെ വഴിമുട്ടി നില്‍ക്കുകയാണ് മഹാരാഷ്‌ട്ര പൊലീസ്.  

ഇതേ തുടര്‍ന്ന് മഹാരാഷ്‌ട്ര ഡിജിപിയ്‌ക്ക് വേണ്ടി ദേശീയ വനിത കമ്മീഷന് മുന്നില്‍ ഹാജരായ സ്പെഷ്യല്‍ ഐജി മിലിന്ദ് ബരാംബെ പറഞ്ഞത് 66എ അനുച്ഛേദപ്രകാരം കേസെടുത്തത് നോട്ടപ്പിശക് മൂലമാണെന്നാണ്. ആ വകുപ്പ് ഈ കേസില്‍ നിന്നും ഉടനെ നീക്കം ചെയ്യുമെന്നും അദ്ദേഹം ദേശീയ വനിതാ കമ്മീഷന് ഉറപ്പ് നല്‍കി.  

ചിതാലെയെ ഒരു മുന്‍കൂര്‍ അന്വേഷണവുമില്ലാതെ അറസ്റ്റ് ചെയ്ത മഹാരാഷ്‌ട്ര പൊലീസിന്റെ നടപടിയെയും ദേശീയ വനിതാ കമ്മീഷന്‍ ചോദ്യം ചെയ്തിട്ടുണ്ട്.  

കഴിഞ്ഞ ഒരു മാസമായി ഈ കേസിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കേതകി ചിതാലെയ്‌ക്ക് കഴിഞ്ഞ ദിവസം താനെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ ഏതാനും കേസുകള്‍ കൂടി നിലനില്‍ക്കുന്നതിനാല്‍  കേതകി ചിതാലെ ഉടന്‍ ജയില്‍ മോചിതയാകില്ല. ജാമ്യം തേടി കേതകി ചിതാലെ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.  

എന്‍സിപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ ശരത് പവാറിനെതിരെ നടത്തിയ വിമര്‍ശനത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും  ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്നും മാപ്പ് പറയില്ലെന്നും ഉള്ള നിലപാടിലാണ് നടി.  

കേതകി ചിതാലെയ്‌ക്ക് നടിയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുകയാണ്. കേതകി ചിതാലെ കാമ്പയിന്‍ എന്ന പേരില്‍ ട്വിറ്ററില്‍ നടിയെ അനുകൂലിച്ച് പ്രത്യേക പ്രചാരണം നടക്കുകയാണ്. . ഇത് എന്‍സിപിയെയും ശരത് പവാറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  

വാസ്തവത്തില്‍ കേതകി ചിതാലെ സ്വയം തയ്യാറാക്കിയ കുറിപ്പല്ല, പകരം അഡ്വ. നിതിന്‍ ഭാവെയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു എന്ന കുറ്റത്തിന്റെ പേരിലാണ് അവരെ അറസ്റ്റ് ചെയ്തത്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍ ശരത്പവാറിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  ‘താങ്കളെ കാത്തിരിക്കുന്നത് നരകമാണ്’, ‘താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ ഭീഷണി നിറഞ്ഞ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ടായിരുന്നു.  

മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്ന് ശരത് പവാറിനെതിരെ ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. അത്തരമൊരു പോസ്റ്റാണ് കേതകി ചിതാലെ പങ്കുവെച്ചത്. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്‌ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്റെ ദൈവനിന്ദയാണ് ഹിന്ദുക്കളെയും ബ്രാഹ്മണരെയും പ്രകോപിപ്പിച്ചത്.  

നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുകയാണ്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം.

Tags: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 66എ അനുച്ഛേദപ്രകാരംഫ്രീ സ്പീച്ച്ആവിഷ്കാരസ്വാതന്ത്ര്യംമഹാരാഷ്ട്രactressശരദ് പവാര്‍Ncpദേശീയ വനിതാകമ്മീഷന്‍National Commission for Womenഫേസ്ബുക്ക് പോസ്റ്റ്കേതകി ചിതാലെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.