Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു

2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 08:24 am IST
in Kozhikode

ആദിത്യ തളിയാടത്ത്

കോഴിക്കോട്: ബേപ്പൂരിന്റെ ഉരുനിര്‍മാണ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രവും ഇതിന്റെ ഭാഗമായി ആരംഭിച്ച ഉരുനിര്‍മാണവും പാതിവഴിയില്‍ ഒടുങ്ങി. 2009 ആഗസ്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ കീഴില്‍ ബേപ്പൂരില്‍ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ആരംഭിച്ചത്. സാംസ്‌കാരിക വകുപ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ പഠന കേന്ദ്രം അടച്ചുപൂട്ടിയതിന് പിന്നാലെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മാണം ആരംഭിച്ച ഉരുവും നീറ്റിലിറക്കാന്‍ കഴിയാതെ നശിക്കുന്നു.  

സ്വകാര്യ ലോഡ്ജ് വാടകക്കെടുത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കായാണ് ബിസി റോഡില്‍ ‘സംബൂക്ക്’ ഇനത്തില്‍പ്പെട്ട ഉരു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഫണ്ട് ലഭിക്കാതായതിനാല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കിയതോടെ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം പാതിവഴിയില്‍ നിലച്ചു. പുതിയ ബാച്ച് തുടങ്ങാന്‍ പണം ലഭിക്കാത്തതിനാല്‍ അപേക്ഷ ക്ഷണിച്ചില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് ബിസി റോഡിലെ ചീര്‍പ്പ് പാലത്തിനരികെ ചാലിയാര്‍ കൈവഴിയോരത്ത് ആരംഭിച്ച ഉരുനിര്‍മാണവും അവതാളത്തിലായി. പരിശീലനാവശ്യത്തിന് 20 ലക്ഷം രൂപയും ഉരുനിര്‍മാണത്തിന് 50 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്.  

2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല. സാംസ്‌കാരിക വകുപ്പില്‍നിന്ന് ഗ്രാന്റായി ലഭിച്ച തുകയായതിനാല്‍ തുടര്‍ന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കാനും ഉരുനിര്‍മാണം പൂര്‍ത്തീകരിക്കാനും

ഗ്രാന്റ് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി തന്നെ സ്ഥാപനത്തിന്റെ പ്രതിസന്ധിയും ഉരുനിര്‍മാണം നിലച്ചതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.  സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് കാര്യങ്ങളുടെ ഗൗരവാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഡോ. കെ.കെ.എന്‍. കുറുപ്പ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. ഡോ. എം.ജി.എസ്. നാരായണനെ ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല.  

നിലവില്‍ ഉരുവിന്റെ എന്‍ജിന്‍, ഡീസല്‍ ടാങ്ക്, പ്രൊപ്പല്ലര്‍ തുടങ്ങി കരാറെടുത്ത യന്ത്ര സാമഗ്രികള്‍ പല സ്ഥാപനങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. കാര്യമായ ഇടപെടലുകള്‍ നടത്താതതിനാല്‍ നിര്‍മാണം മുക്കാല്‍ഭാഗവും പൂര്‍ത്തിയായ ഉരു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)
Business

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

World

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.