Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജോര്‍ജിനെതിരെ ജിഹാദികള്‍ക്കൊപ്പം

അഫ്ഗാനിസ്ഥാനിലും സിറിയയിലും പാകിസ്ഥാനിലുമൊക്കെ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന കൊലവിളികളാണ് കേരളത്തിലെ അവരുടെ അനുയായികള്‍ ആവര്‍ത്തിക്കുന്നത്. സ്വമേധയാ കേസെടുക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ പോലും നടപടിയെടുക്കുന്നില്ല. എന്നിട്ടാണ് ആര്‍ക്കും എന്തും പറയാവുന്ന നാടല്ല കേരളമെന്നൊക്കെ പിണറായി അഭിമാനംകൊള്ളുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:00 am IST
in Editorial

തിരുവനന്തപുരം ഹിന്ദു മഹാസമ്മേളനത്തിലും എറണാകുളം വെണ്ണല ശിവക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളുടെ പേരില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെ അറസ്റ്റു ചെയ്ത ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടി പ്രത്യക്ഷത്തില്‍ തന്നെ പക്ഷപാതപരവും ഇരട്ടത്താപ്പുമാണ്. ഹിന്ദു സമ്മേളനത്തിന്റെ പേരില്‍ എടുത്ത കേസില്‍ ജോര്‍ജിന് ലഭിച്ച ജാമ്യം സര്‍ക്കാരിന്റെ ഹര്‍ജി അംഗീകരിച്ച് മജിസ്ട്രേറ്റു കോടതി റദ്ദാക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിലൂടെ ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ പരാതിപ്പെട്ടത്. എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം ജോര്‍ജ് നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ വ്യവസ്ഥാപിതമായ രീതിയില്‍ നടപടിയെടുക്കാം. അതിനാരും എതിരല്ല. പക്ഷേ ജോര്‍ജിനെ വേട്ടയാടാന്‍ സിപിഎമ്മും സര്‍ക്കാരും പോലീസും കാണിക്കുന്ന തിടുക്കം എന്തുകൊണ്ട് മറ്റ് ചിലരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ജോര്‍ജ് നടത്തിയെന്നു പറയപ്പെടുന്ന വിദ്വേഷ പ്രസംഗത്തേക്കാള്‍ എത്രയോ ഗുരുതരമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ നടത്തിയ പരേഡിലും സമ്മേളനത്തിലും ഉയര്‍ന്ന കൊലവിളിയും വിദ്വേഷ പ്രസംഗങ്ങളും. ഹിന്ദുക്കളെയും ക്രൈസ്തവരെയും അധികം വൈകാതെ കൊലപ്പെടുത്തുമെന്നാണ് പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ പരസ്യമായി മുദ്രാവാക്യം വിളിച്ചത്. സമൂഹമാധ്യമങ്ങളിലും പത്ര-ദൃശ്യമാധ്യമങ്ങളിലും ഈ സംഭവം ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയായിരുന്നു.  

ഹിന്ദു സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി ജോര്‍ജിനെ അറസ്റ്റു ചെയ്യാന്‍ തിടുക്കം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസാണ് ആലപ്പുഴയില്‍ കൊലവിളി മുഴക്കിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ തൊട്ടുനോവിക്കാന്‍ പോലും തയ്യാറാവാതിരുന്നത്. ഇത് വിവാദമായതോടെ കൊലവിളിയെ ന്യായീകരിച്ചുകൊണ്ടുള്ള പോപ്പുലര്‍ഫ്രണ്ടുകാരുടെ പ്രസ്താവനയും വന്നു. കൊലവിളി മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായിരുന്നു ഈ പ്രസ്താവന. അന്യമത വിദ്വേഷം വഴിഞ്ഞൊഴുകുന്ന, സ്വമേധയാ കേസെടുക്കാവുന്ന സംഭവമായിരുന്നിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചു. മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരുന്നപ്പോള്‍ പരിശോധിച്ചുവരികയാണെന്ന് ആവര്‍ത്തിക്കുകയാണ് പോലീസ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാലും കേസെടുക്കണമെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ, മുഖ്യമന്ത്രിയുടെ അനുമതി വേണമല്ലോ. പിണറായി ഇതിനു തയ്യാറാകണമെങ്കില്‍ പോപ്പുലര്‍ഫ്രണ്ടുകാര്‍ പച്ചക്കൊടി കാണിക്കണം. പ്രതിഷേധം ശക്തമായതോടെ കൊലവിളി മുദ്രാവാക്യം മുഴക്കിയതിനെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായ പോലീസ് അത് ചെയ്തവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് നാടകം കളിക്കുകയായിരുന്നു. ഇത് ആദ്യമായല്ല പോലീസ് ഇങ്ങനെ പെരുമാറുന്നത്. പോപ്പുലര്‍ഫ്രണ്ടുകാര്‍ പ്രതികളാവുന്ന കേസുകളിലെല്ലാം പോലീസ് അവരുമായി ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസിലെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൂട്ടാളികളായ ഭീകരര്‍ക്ക് വിവരം ചോര്‍ത്തുകയും ചെയ്യുന്നു.  

എന്തും പറയാവുന്ന നാടല്ല കേരളമെന്നാണ് പി.സി. ജോര്‍ജിനെതിരെ കേസെടുത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവേശംകൊണ്ടത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കും ഇസ്ലാമിക മതമൗലികവാദികള്‍ക്കും ഈ നയം ബാധകമല്ലെന്നു മാത്രം. പ്രാസംഗികമായ ചില പരാമര്‍ശങ്ങളാണ് ജോര്‍ജില്‍നിന്ന് ഉണ്ടായത്. ഇതിനേക്കാള്‍ എത്രയോ ഭീകരമായ പ്രസംഗങ്ങളും ഭീഷണികളുമാണ് ഇസ്ലാമിക മതമൗലികവാദികളില്‍നിന്ന് ഉണ്ടാവുന്നത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും പാകിസ്ഥാനിലുമൊക്കെ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന കൊലവിളികളാണ് കേരളത്തിലെ അവരുടെ അനുയായികള്‍ ആവര്‍ത്തിക്കുന്നത്. സ്വമേധയാ കേസെടുക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ പോലും നടപടിയെടുക്കുന്നില്ല. എന്നിട്ടാണ് ആര്‍ക്കും എന്തും പറയാവുന്ന നാടല്ല കേരളമെന്നൊക്കെ പിണറായി അഭിമാനംകൊള്ളുന്നത്. ഹിന്ദു സമ്മേളനത്തിലായാലും വെണ്ണല ക്ഷേത്രത്തിലെ പ്രസംഗത്തിലായാലും കേരളത്തിലെ ഹിന്ദുക്കളും ക്രൈസ്തവരും നേരിടുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടിയത്. ഇതിനു മറയിടാന്‍ വേണ്ടിയാണ് വിദ്വേഷ പ്രസംഗം എന്നു മുദ്രകുത്തി കേസെടുത്ത് വേട്ടയാടുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാന്‍ ഏതറ്റംവരെയും പോവുകയാണ് സര്‍ക്കാര്‍. സിപിഎമ്മിന്റെ കുപ്രചാരണത്തില്‍ കുടുങ്ങാത്ത ജനങ്ങള്‍ ഇതിനുള്ള തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ തന്നെ നല്‍കും.

Tags: Pinarayi Vijayanപോപ്പുലര്‍ ഫ്രണ്ട്Kerala Jihadisപിസി ജോര്‍ജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.