Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗുരുവായൂരിൽ തട്ടില്‍ പണത്തിന്റെ പേരില്‍ പകല്‍കൊള്ള; കണ്ണടച്ച് ദേവസ്വം അധികാരികള്‍, ദിവസവും കരാറുകാരൻ കൈക്കലാക്കുന്നത് വലിയൊരു സംഖ്യ

ഔദ്യോഗികമായി തട്ടില്‍ പണം രസീതി വഴിയും, അനൗദ്യോഗികമായി കരാറുകാരന്‍ തുലാഭാര തട്ടില്‍ പണം ശേഖരിച്ചുമാണ് ഭക്തരെ പിഴിയുന്നതെന്നാണ് ആക്ഷേപം. ഒരു ഭക്തന്‍ ഇത് സംബന്ധിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 19, 2022, 12:38 pm IST
inThrissur

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരം കരാറെടുത്ത കരാറുകാരന്‍, ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്ത് പകല്‍കൊള്ള നടത്തുന്നതായി ആരോപണം. തുലാഭാരം കരാറുകാരന്‍ ഭക്തരെ ചൂഷണം ചെയ്യുന്നത്, ദേവസ്വം ഭരണാധികാരികളുടെ മൗനസമ്മതത്തോടെയെന്നും ആരോപണം. 

ഇക്കഴിഞ്ഞ ജനുവരി 1 മുതല്‍ ഡിസം. 31 വരെ ഒരു വര്‍ഷത്തേക്ക് 42 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയാണ് കോഴിക്കോട് സ്വദേശി തുലാഭാരം കരാറെടുത്തിട്ടുള്ളത്. രണ്ടര ലക്ഷം രൂപ നിരത ദ്രവ്യമായും ദേവസ്വത്തിലടച്ചു. കരാറെടുത്ത ഒരുവര്‍ഷക്കാലം കരാറുകാരന്‍ കരാര്‍ ലംഘനം നടത്തിയില്ലെങ്കില്‍ രണ്ടര ലക്ഷം രൂപ മാത്രം കാലാവധി തീര്‍ന്നാല്‍ ദേവസ്വം തിരിച്ചുനല്‍കും. 42 ലക്ഷം മുടക്കി കരാറെടുക്കുന്ന കരാറുകാരന് ദേവസ്വം ഒരു പൈസ പോലും ആ ഇനത്തില്‍ തിരിച്ചുനല്‍കില്ലെന്ന തിരിച്ചറിവുണ്ടായിട്ടും, ലക്ഷങ്ങള്‍ മുടക്കി തുലാഭാരം കരാറെടുക്കുന്നത് ഭക്തരെ കൊള്ളയടിക്കാനാണെന്ന കാര്യം പുറംലോകത്തിനും, ഭക്തര്‍ക്കും അജ്ഞാതവുമാണ്.  

കായ്ഫലങ്ങള്‍ ഉള്‍പ്പടെ 60 ല്‍പരം സാധനസാമഗ്രികളും ലക്ഷങ്ങള്‍ മുടക്കി കരാറുകാരന്‍ സ്വന്തം ചിലവില്‍ ക്ഷേത്രത്തിലെത്തിക്കണം. അതും ദേവസ്വത്തിന്റെ ഉത്തരവാദിത്വമല്ല.  പത്തോളം ജീവനക്കാര്‍ക്ക് ദിവസ വേതനവും കരാറുകാരന്‍ തന്നെ നല്‍കണം. ഔദ്യോഗികമായി തട്ടില്‍ പണം രസീതി വഴിയും, അനൗദ്യോഗികമായി കരാറുകാരന്‍ തുലാഭാര തട്ടില്‍ പണം ശേഖരിച്ചുമാണ് ഭക്തരെ പിഴിയുന്നതെന്നാണ് ആക്ഷേപം. ഒരു ഭക്തന്‍ ഇത് സംബന്ധിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്.  

ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും തിരക്കു നിയന്ത്രിച്ച് ‘മാറൂ മാറൂ’ എന്ന് പറയാന്‍ മാത്രം നിരവധി ജീവനക്കാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തട്ടില്‍ പണം വയ്‌ക്കരുതെന്ന് നിര്‍ദേശിക്കാന്‍ ആരുമില്ലെന്നാണ് ഭക്തര്‍ പറയുന്നത്. പ്രാര്‍ത്ഥനാ സഫലീകരണമായതിനാല്‍ ആരും ഇത് ചോദ്യം ചെയ്യാറുമില്ല. തുലാഭാരം കഴിഞ്ഞ് ഓരോ ഭക്തനും പണം വെച്ചാണ് തുലാഭാര തട്ടില്‍ നിന്നും ഇറങ്ങുന്നത്. ഭക്തര്‍ തട്ടില്‍പണം വെയ്‌ക്കരുതെന്ന സൂചനാ ബോര്‍ഡ് വായിക്കാന്‍, പ്രത്യേകം സജ്ജീകരിച്ച കണ്ണടയ്‌ക്ക് മാത്രമേ കഴിയുന്നുള്ളു. തുലാഭാര കൗണ്ടറിനകത്ത് തട്ടില്‍പണം വെയ്‌ക്കരുതെന്ന അനൗണ്‍സ്‌മെന്റ് ഇല്ലാത്തത്, ദേവസ്വം കരാറുകാരനെ സഹായിക്കാനാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

തട്ടില്‍പണം, തട്ട് തേയ്‌മാനത്തിനുള്ളതാണ്. തട്ടില്‍പണവും, ശ്രീഗുരുവായൂരപ്പനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന കാര്യവും പലര്‍ക്കും അറിയില്ല. എന്നിട്ടും തുലാഭാരം നടത്തുന്ന ഭക്തരില്‍നിന്ന് ദേവസ്വം രേഖാമൂലം 100/രൂപ തട്ടില്‍പണമായി വാങ്ങുന്നുണ്ട്. അത് കൂടാതെയാണ്, കരാറുകാരനും മുന്‍കൂറായി തട്ടില്‍പണം വാങ്ങി ഭക്തരെ ചൂഷണത്തിന് ഇരയാക്കുന്നത്. വിലപേശല്‍ നടക്കാത്ത ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളില്‍ പ്രധാനമാണ് തുലാഭാര കൗണ്ടര്‍. ദിനംപ്രതി ലക്ഷങ്ങളുടെ തുലാഭാരം ക്ഷേത്രത്തില്‍ നടക്കുമ്പോള്‍, തട്ടില്‍പണം ഇനത്തില്‍ ഏതാണ്ട് വലിയൊരു സംഖ്യ ദിവസവും കരാറുകാരനും കൈക്കലാക്കുന്നുണ്ട്.  

തട്ടില്‍പണ വരുമാനത്തില്‍മാത്രം കണ്ണുനട്ട് കരാറുകാരന്‍ ലക്ഷങ്ങളെറിഞ്ഞ് കോടികള്‍ കൈക്കലാക്കുമ്പോള്‍, വഞ്ചിതരാകുന്നത് ദുരിതങ്ങളകറ്റാന്‍ ആശ്രിതവത്സലനെ തേടിയെത്തുന്ന പാവം ഭക്തരാണെന്ന കാര്യവും ദേവസ്വം വിസ്മരിക്കുന്നു.

Tags: പണംGuruvayoorപേര്Thulabharam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.