Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാജ്യദ്രോഹത്തിന് നിയമപരിരക്ഷയോ?

ഇതുവരെ ചെയ്യാന്‍ തടസ്സമുണ്ടായിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം ഇനി നിര്‍ബാധം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന മട്ടിലുള്ള സന്തോഷമാണ് കോടതിവിധി ദുര്‍വ്യാഖ്യാനിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. 124 എ വകുപ്പിന്റെ കാര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കോടതി പറഞ്ഞിട്ടുള്ളതും മറ്റൊന്നല്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2022, 05:00 am IST
inEditorial

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍, Â രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 124 എ വകുപ്പിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഒരുവിഭാഗം വലിയ വിജയമായി കൊണ്ടാടുകയാണ്. എന്നാല്‍ ഇക്കൂട്ടര്‍ ആഘോഷിക്കുന്നതുപോലെയുള്ള ഒരു വിധിന്യായം പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് വാസ്തവം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് റദ്ദാക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. പ്രസ്തുത വകുപ്പ് മരവിപ്പിച്ചു എന്ന് ഹര്‍ജിക്കാരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വസ്തുതാപരമായി ശരിയല്ല. കോടതിക്ക് ഇങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം വിധിയില്‍ വ്യക്തമാക്കുമായിരുന്നു. ഇതിനു പകരം ഈ വകുപ്പ് ഇനിമുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കില്ലെന്ന ആഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്. ഇത് ഒരു വിലക്കല്ല എന്നതിനു തെളിവാണ് വകുപ്പ് പ്രകാരം കേസെടുത്താല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് വിധിയില്‍ പറയുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നമേ Â ഉദിക്കുന്നില്ല. രാജ്യദ്രോഹക്കുറ്റം റദ്ദാക്കുകയോ മരവിപ്പിക്കുക പോലുമോ ചെയ്തിട്ടില്ല എന്നതാണ് ഇതിനര്‍ത്ഥം. Â 124 എ വകുപ്പിന്റെ ദുരുപയോഗം തടയുന്നതിനായി കേന്ദ്രസര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നതും ഇതുകൊണ്ടാണ്.

വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക് യോജിക്കാത്ത ‘കൊളോണിയല്‍ നിയമങ്ങള്‍’ റദ്ദാക്കുകയെന്നതു തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിന്താഗതിക്കനുസരിച്ച് ഇത്തരം 1500 നിയമങ്ങളും 25000 കീഴ്‌വഴക്കങ്ങളും നീക്കം ചെയ്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 124 എ വകുപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇതിന് സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ഇതിനനുസൃതമായ നടപടികള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. വകുപ്പ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യാതെ എന്തുകൊണ്ട് സുപ്രീംകോടതി ഇങ്ങനെ ചെയ്തു എന്നു വ്യക്തമാണ്. ഹര്‍ജികള്‍ പരിഗണിച്ച മൂന്നംഗബെഞ്ചിന് അതിനുള്ള അധികാരമില്ലെന്നതുതന്നെ കാരണം. 1962 ലെ കേദാര്‍നാഥ് സിങ് കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 124 എ വകുപ്പിന്റെ സാധുത പരിശോധിച്ച് ശരിവച്ചിട്ടുള്ളതാണ്. ഈ തീരുമാനം വിപുലമായ ബെഞ്ചിന് പരിഗണിക്കാമെന്നല്ലാതെ മൂന്നംഗബെഞ്ചിന് പുനഃപരിശോധിക്കാനാവില്ല. സര്‍ക്കാരിന് പുതിയ നിയമനിര്‍മാണമോ ഭേദഗതിയോ വരുത്താമെന്നതു മാത്രമാണ് മറ്റൊരു പോംവഴി. പ്രാഥമികമായ ഈ തത്വം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് ചിലര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുന്നത് രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കലാണ്. Â രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളുമാണ്. കേരളവും രാജസ്ഥാനും പശ്ചിമബംഗാളുമടക്കം പല സംസ്ഥാനങ്ങളും ഇത് ചെയ്തിട്ടുമുണ്ട്. എന്നിട്ടും, ഈ നിയമം കൊണ്ടുവന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്, അതിനാണ് തിരിച്ചടിയേറ്റിരിക്കുന്നത് എന്ന മട്ടിലുള്ള തരംതാണ പ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും നടത്തുന്നത്.

നിലവിലുള്ള നിയമം കൊളോണിയല്‍ ശക്തികള്‍ കൊണ്ടുവന്നതാണെന്നും ബാലഗംഗാധര തിലകനെ ജയിലിലടച്ചതും ഗാന്ധിജിക്കെതിരെ പ്രയോഗിച്ചതുമാണെന്നും നിരന്തരം ആവര്‍ത്തിച്ച് വൈകാരികതയുടെ പുകമറ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം മറ്റ് ചിലതാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ 124 എ വകുപ്പില്‍ തെറ്റു കാണാത്തവരും റദ്ദാക്കണമെന്ന് തോന്നാത്തവരുമാണ് ഇപ്പോള്‍ ഇതിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ അഞ്ച് വര്‍ഷം നിയമമന്ത്രിയായിരുന്നിട്ടും ഈ നിയമത്തിനും അതിലെ വകുപ്പിനുമെതിരെ ഒന്നും പറയാതിരുന്ന കപില്‍ സിബല്‍ അധികാരം പോയശേഷം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയതിലെ കാപട്യം വ്യക്തമാണല്ലോ. രാജ്യത്തിന്റെ സുരക്ഷാതാത്പര്യങ്ങളും പൗരസ്വാതന്ത്ര്യവും തുലനം ചെയ്യുന്നത് ശ്രമകരമായ ജോലിയാണെന്ന് കോടതിക്കുതന്നെ അഭിപ്രായമുണ്ട്. രാഷ്‌ട്രമുണ്ടെങ്കിലേ പൗരസ്വാതന്ത്ര്യമുള്ളൂ. വൈദേശിക ശക്തികളുടെ സഹായത്തോടെ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സജീവമാണ്. ഇവരെ വിട്ടുവീഴ്ചയില്ലാതെ അടിച്ചമര്‍ത്തുന്നതാണ് രാജ്യദ്രോഹത്തിന് ശിക്ഷിക്കുന്ന നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ചിലരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇതുവരെ ചെയ്യാന്‍ തടസ്സമുണ്ടായിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം ഇനി നിര്‍ബാധം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന മട്ടിലുള്ള സന്തോഷമാണ് കോടതിവിധി ദുര്‍വ്യാഖ്യാനിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. 124 എ വകുപ്പിന്റെ കാര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കോടതി പറഞ്ഞിട്ടുള്ളതും മറ്റൊന്നല്ല.

Tags: ലോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.