Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

രാജ്യദ്രോഹം അസാധുവാക്കാനും ആള്‍ക്കൂട്ട കൊലപാതകം, പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഭാരതീയ ന്യായ സംഹിത ബില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 05:00 am IST
inEditorial

കോളോണിയല്‍ കാലത്തെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതാനുള്ള ബില്ലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ  പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പകരം വരുന്നത്. നിലവിലുള്ള വ്യവസ്ഥയെ പൂര്‍ണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകള്‍. ശിക്ഷയായി നല്‍കുന്ന പിഴയ്‌ക്ക് പകരം സാമൂഹിക സേവനമാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് സാങ്കേതികവിദ്യയെയും ഫൊറന്‍സിക് സയന്‍സിനെയും ഉപയോഗപ്പെടുത്താം. സമന്‍സുകള്‍ ഇലക്ട്രോണിക്‌സ് രൂപത്തില്‍ നല്‍കാം. ഇലക്ട്രോണിക്, ഡിജിറ്റല്‍ രേഖകള്‍ തെളിവായി സ്വീകരിക്കാമെന്നും ബില്ലില്‍ പറയുന്നു. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ഇത് മാറ്റി മറിക്കും. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേഗത്തില്‍ നീതി ഉറപ്പാക്കുകയും ലക്ഷ്യമിട്ടുളളതാണ് പുതിയ നിയമങ്ങള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നായിരുന്നു. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിലവിലെ നിയമങ്ങള്‍ അവരുടെ ഭരണത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള അടിമത്തത്തിന്റെ അടയാളങ്ങളുള്ള നിയമങ്ങളായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ആദ്യമായി നടപ്പിലാക്കിയതിന് ശേഷം കാര്യമായി മാറ്റം വരുത്താന്‍  സ്വതന്ത്ര ഇന്ത്യയും തയ്യാറായില്ല. 1860 മുതല്‍ 2023 വരെ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ് രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിച്ചത്. അധിനിവേശത്തോടുള്ള ബൗദ്ധികവും മാനസികവുമായ അടിമത്തം തന്നെയായിരുന്നു കാരണം. ക്രിമിനല്‍ നിയമ വ്യവസ്ഥയെ അധിനിവേശത്തില്‍ നിന്നും മുക്തമാക്കാന്‍ നമുക്ക് 75 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നുവെങ്കിലും സാധ്യമായിരിക്കുന്നു.

രാജ്യദ്രോഹം അസാധുവാക്കാനും ആള്‍ക്കൂട്ട കൊലപാതകം, പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഭാരതീയ ന്യായ സംഹിത ബില്‍. ചെറിയ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയായി പിഴയ്‌ക്ക് പകരം സാമൂഹിക സേവനം നല്‍കാനുള്ള വ്യവസ്ഥകളും ബിഎന്‍എസ് ബില്ലിലുണ്ട്. വിഭജന പ്രവര്‍ത്തനങ്ങള്‍, സായുധ കലാപം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്‌ക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കും ബില്ലില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങള്‍ ലിംഗഭേദമില്ലാതെയുള്ളതാക്കി.

ചരിത്രപ്രധാനമുള്ള  ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ അഭിപ്രായം പറയാനോ ചര്‍ച്ചചെയ്യാനോ പ്രതിപക്ഷം പാര്‍ലെമന്റില്‍ ഉണ്ടായിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ അവസാനിപ്പിക്കുന്നത് പുതിയ നിയമങ്ങളിലൂടെ രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാന്‍ ആണെന്ന അരോപണം പുറത്ത്  കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍കെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന നിയമങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണന്നും ആരോപിക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നും മറിച്ച് ഇന്ത്യയുടേതായ ശിക്ഷാ നിയമങ്ങള്‍ വേണമെന്നുള്ള നിര്‍ദ്ദേശം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ക്രിമിനല്‍ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു. ക്രിമിനല്‍ നിയമങ്ങളുടെ സമഗ്രമായ പുനരവലോകന പ്രക്രിയ സര്‍ക്കാര്‍ ഏറ്റെടുത്തതായി 2022 ഏപ്രിലില്‍ നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. തുടര്‍നടപടി ആയാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചത്. ബില്ലുകള്‍ ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അവിടെ ചര്‍ച്ചചെയ്യാനുള്ള അവസരം ഉണ്ട്. അതെങ്കിലും പ്രതിപക്ഷം  ഉപയോഗപ്പെടുത്തുമെന്ന് കരുതാം

കൊളോണിയല്‍ നിഴല്‍ അകറ്റാനുള്ള മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയിലെ നിര്‍ണായക ചുവടുവയ്‌പാണ് പുതിയ  ഭാരതീയ ന്യായ സംഹിത ബില്ലുകള്‍ എന്നതില്‍ തര്‍ക്കമില്ല. നാവികസേനയുടെ പുതിയ പതാകയും  ഇന്ത്യാ ഗേറ്റ് കര്‍ത്തവ്യ പഥ് ആയതും ഒക്കെ ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് നിയമങ്ങളിലെ അടിമുടി മാറ്റം.

Tags: ഐഎസ്ലോഇന്ത്യന്‍ ശിക്ഷാനിയമംക്രമസമാധാനംനിയമവകുപ്പ്PICK
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

World

ഭാരതം ഇനി ബഹുധ്രുവ ലോകത്തിന്റെ കേന്ദ്രബിന്ദു

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.