Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആര്‍പ്പൂക്കര ചാത്തുണ്ണിപ്പാറയിലെ ഗുഹാക്ഷേത്രം തകര്‍ത്ത സ്ഥാനത്ത് കുരിശ് നാട്ടി, തകര്‍ന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതി

ഒരു നാടിന്റ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇത്തരം നിര്‍മ്മിതികള്‍ പുരാവസ്തു സൂക്ഷിപ്പുകള്‍ ആകേണ്ടിയിരുന്നതാണ്. പാണ്ഡവര്‍ വനവാസക്കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ഇന്നും നിലനില്ക്കുന്നു. കുടമാളൂരിനു സമീപം വട്ടക്കോട്ടയില്‍ ഭീമസേനന്റെ ഗദ കുത്തിയ സ്ഥലം എന്നു കരുതുന്ന ഒരു കുഴിയുണ്ട്. ഇതില്‍ കടുത്ത വേനലിലും ഇന്നും വറ്റാത്ത വെള്ളവുമുണ്ട്. കൂടാതെ കാല്‍പാദങ്ങളും കരിങ്കല്ലില്‍ കൊത്തി വച്ചിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 10:15 am IST
inKottayam
ചാത്തുണ്ണിപ്പാറയില്‍ ഗുഹാക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുടിയൂര്‍ക്കര പള്ളിവക കുരിശും കാണിക്കവഞ്ചിയും സ്ഥാപിച്ചിരിക്കുന്നു

ചാത്തുണ്ണിപ്പാറയില്‍ ഗുഹാക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുടിയൂര്‍ക്കര പള്ളിവക കുരിശും കാണിക്കവഞ്ചിയും സ്ഥാപിച്ചിരിക്കുന്നു

കുടമാളൂര്‍ രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍: Â വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചാത്തുണ്ണിപ്പാറയിലെ നിര്‍മ്മിതികള്‍ നാമാവശേഷമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹാക്ഷേത്രം തകര്‍ത്ത സ്ഥാനത്ത് കുരിശ് നാട്ടി. മെഡിക്കല്‍ കോളേജിനു സമീപം മുടിയൂര്‍ക്കരയിലാണ് ഈ സ്ഥലം. പാറയില്‍ കൊത്തിയെടുത്ത വാസഗൃഹവും, ആട്ടുകല്ല്, ഉരല്‍, അരകല്ല് എന്നിവയെല്ലാം ഇവിടെ ഉണ്ടായിരുന്നു. വലിയ പാറയില്‍ രണ്ട് അറകളാണ് കൊത്തിയെടുത്തത്. ഒരാള്‍ക്ക് സുഖമായി നില്‍ക്കാന്‍ സാധിക്കുന്ന തരത്തിലാണ് Â

പാറ കൊത്തി ഗുഹാക്ഷേത്രം നിര്‍മ്മിച്ചത്. കൂടാതെ ധാരാളം കൊത്തുപണികളും പ്രാചീന ലിപിയിലുള്ള എഴുത്തുകളും ഉണ്ടായിരുന്നു. ഇവയെല്ലാമാണ് നശിപ്പിക്കപ്പെട്ടത്. Â

വീട് പോലെ തോന്നിക്കുന്നതുകൊണ്ട് വീടുപാറ എന്നാണ് നാട്ടുകാര്‍ ഈ പാറയെ വിളിച്ചിരുന്നത്. ഒരു നാടിന്റ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇത്തരം നിര്‍മ്മിതികള്‍ പുരാവസ്തു സൂക്ഷിപ്പുകള്‍ ആകേണ്ടിയിരുന്നതാണ്. പാണ്ഡവര്‍ വനവാസക്കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ഇന്നും നിലനില്ക്കുന്നു. കുടമാളൂരിനു സമീപം വട്ടക്കോട്ടയില്‍ ഭീമസേനന്റെ ഗദ കുത്തിയ സ്ഥലം എന്നു കരുതുന്ന ഒരു കുഴിയുണ്ട്. ഇതില്‍ കടുത്ത വേനലിലും ഇന്നും വറ്റാത്ത വെള്ളവുമുണ്ട്. കൂടാതെ കാല്‍പാദങ്ങളും കരിങ്കല്ലില്‍ കൊത്തി വച്ചിരിക്കുന്നു. Â

പാണ്ഡവം ക്ഷേത്രം പാണ്ഡവരുടെ കാലത്ത് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത നമസ്‌കാര മണ്ഡപവും, കരിങ്കല്ലില്‍ കൊത്തിയെടുത്ത ആനയുടെ രൂപവുമെല്ലാം ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ചാത്തുണ്ണിപ്പാറയില്‍ വീടു പാറയെന്നും, ആനപ്പാറയെന്നും പേരുള്ള രണ്ടു പാറകളാണ് ഉണ്ടായിരുന്നതെന്ന് സമീപവാസിയും 80കാരനുമായ കരിമ്പാലില്‍ തോമസ് ചേട്ടന്‍ പറയുന്നു. വീടുപാറ 20 സെന്റ് സ്ഥലത്താണ് നിന്നിരുന്നത്. ചെറുപ്പകാലത്ത് തോമസ് ചേട്ടന്‍ കൂട്ടുകാരുമൊത്ത് ഇവിടെയാണ് കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് കരമൊഴിവായി ലഭിച്ച ഏക്കറുകണക്കിന് വസ്തു തോമസ് ചേട്ടന്റെ കുടുംബത്തിന് ഈ സ്ഥലത്തുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം നഷ്ടപ്പെട്ട് വീടിനോടു ചേര്‍ന്ന് ചെറിയ പലചരക്കു പച്ചക്കറി കട നടത്തുകയാണ് ഇദ്ദേഹം. Â

വീടുപാറയില്‍ ഒരു വീടിന്റെ എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്നു. വീടിന് പത്തടിനീളത്തിലും വീതിയിലുമുള്ള ഒരു വരാന്തയും ഉണ്ടായിരുന്നു. മഴ ഉണ്ടാകുമ്പോള്‍ ഈ വരാന്തയിലാണ് കൂട്ടുകാരുമെന്ന് മഴ നനയാതെ കയറി നിന്നിരുന്നത്. അതു കൊണ്ടാണ് വീടു പാറ എന്ന് ഈ പാറയെ നാട്ടുകാര്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്കു മുമ്പ്് ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജോസ് എന്നു വിളിക്കുന്ന ഈരാറ്റുപേട്ടക്കാരനായ ആളില്‍ എത്തിച്ചേര്‍ന്നു. ഇദ്ദേഹമാണ് വീടുപാറ പൊട്ടിച്ച് വിറ്റത്. ലോഡുകണക്കിന് പാറയും, വേലിക്കല്ലുകളുമാണ് ഇവിടെ നിന്ന് ലോറിയില്‍ കയറ്റി പോയതെന്ന് നാട്ടുകാര്‍ പറയുന്നു. Â

ജോസിന്റെ ബന്ധുക്കള്‍ പൂഞ്ഞാര്‍ ഭാഗത്ത് താമസിക്കുന്നുണ്ടെന്നും സ്ഥലം കേസില്‍ പെട്ടു കിടക്കുകയാണെന്നും Â നാട്ടുകാര്‍ പറഞ്ഞു. ആനയുടെ രൂപത്തിലുള്ള രണ്ടു പാറകള്‍ ഇപ്പോഴും ഇവിടെയുണ്ട് സമീപത്തായി മുടിയൂര്‍ക്കര പള്ളിവക ഒരു കുരിശും കാണിക്കവഞ്ചിയും സ്ഥാപിച്ചിരിക്കുന്നു. ഈ പ്രദേശമൊഴിച്ച് ബാക്കിയെല്ലാം മെഡിക്കല്‍ കോളേജിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഭൂമിയാണ്. Â

നാടിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും വിളിച്ചോതുന്ന വിലപ്പെട്ട സ്മാരകങ്ങളാണ് അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നടിഞ്ഞത്. ഉള്ള സ്ഥലവും അവശേഷിക്കുന്ന പാറകളും എങ്കിലും ഏറ്റെടുത്ത് പുരാവസ്തു കേന്ദ്രമായി സൂക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ചരിത്രാന്വേഷകരുടെ ആവശ്യം. Â

Â

Â

Tags: kottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.