Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭക്ഷ്യ വിഷബാധ ഭരണവീഴ്ച തന്നെ

എത്ര കേടായ ഇറച്ചിയായാലും പൊരിച്ചെടുത്താല്‍ പ്രശ്‌നം തീരുമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. പൊറോട്ട മുതല്‍ അല്‍ഫാം വരെ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലായിരിക്കും. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സ്ഥലസൗകര്യവും ശുചിത്വബോധമുള്ള ജീവനക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ ആണ്ടിലൊരിക്കല്‍പ്പോലും ഭക്ഷണവിതരണശാലകളില്‍ എത്താറില്ല. ഹലാല്‍ ഭക്ഷണത്തിനുവേണ്ടി വാദിക്കുന്ന വീറും വാശിയുമൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 06:00 am IST
in Editorial

ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുകയോ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കാസര്‍കോട്ട് ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥി മരിച്ചതും നിരവധി പേര്‍ ആശുപത്രിയിലായതുമാണ് ഏറ്റവും പുതിയ സംഭവം. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ച ശേഷമുള്ള സര്‍ക്കാരിന്റെ ഈ ‘ഉചിത നടപടികള്‍’ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ജനരോഷത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു അടവുനയം മാത്രമാണ് ഇത്തരം നടപടികള്‍. ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നോ, അവ തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നോ സര്‍ക്കാര്‍ ഇപ്പോഴും ഗൗരവമായി ആലോചിക്കുന്നില്ല. ഭക്ഷ്യ വിഷബാധയേറ്റ് മരണമുണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സംവിധാനം ഉണരുന്നത്! അധികം വൈകാതെ സ്ഥിതിഗതികള്‍ പഴയതുപോലെയാവും. പിന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ അടുത്ത മരണമുണ്ടാവണം. വര്‍ഷങ്ങളായി ഈ നില തുടരുകയാണ്. ഭക്ഷ്യ വിഷബാധ തുടര്‍ക്കഥയാവുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചെറുതും വലുതുമായ പല കടകളിലും വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കു വയ്‌ക്കുന്നത് ശുചിത്വബോധമില്ലാത്ത തൊഴിലാളികളെയാണ്. ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ സംഘടിതവും അക്രമാസക്തവുമായി നേരിടുന്ന രീതിയുമുണ്ട്.

കേരളത്തിലെ ഭക്ഷ്യവിതരണ രംഗത്ത് തികഞ്ഞ അരാജകാവസ്ഥയാണുള്ളത്. സര്‍ക്കാരിന്റെ കണക്കില്‍ തന്നെ പ്രവര്‍ത്തിക്കുന്നവയില്‍ പകുതിയിലേറെ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സില്ല. ഇവിടങ്ങളില്‍ ശുചിത്വം പാലിക്കുന്നുണ്ടോ? ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നില്ലെന്നും വൃത്തിയായി പാചകം ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മതിയായ തോതില്‍ നടപടികളുണ്ടാവുന്നില്ല. നടപടികളെടുക്കാന്‍ ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരില്ല. ഉള്ളവരാവട്ടെ അനാസ്ഥയിലും ചേരിപ്പോരിലുമാണ്. തട്ടുകടകള്‍ മുതല്‍ മുന്തിയ ഹോട്ടലുകള്‍ വരെ പലതിലും നിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ചില ഹോട്ടലുകളില്‍നിന്ന് ചീഞ്ഞളിഞ്ഞ മാംസം പിടിച്ചെടുക്കുന്ന വാര്‍ത്തകള്‍ ചിലപ്പോള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും ലൈസന്‍സുപോലും ഉണ്ടാവാറില്ല. എന്നിട്ടും ഈ സ്ഥാപനങ്ങള്‍ യാതൊരു നടപടിയും നേരിടാതെ പിന്നെയും സുഗമമായി പ്രവര്‍ത്തിക്കുന്നതു കാണാം! സ്ഥാപന ഉടമയോട് തൊഴില്‍പരമായ വല്ല ശത്രുതയുമുള്ള ജീവനക്കാരും മറ്റും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമ്പോള്‍ മാത്രമാണ് ചീത്തയായതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുന്നത്. ഇങ്ങനെ സംഭവിക്കുന്നതു പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കുള്ള സുവര്‍ണാവസരവുമാണ്. സ്ഥാപന ഉടമയില്‍നിന്ന് വന്‍തോതില്‍ പണം കൈപ്പറ്റി നടപടികള്‍ ഒഴിവാക്കുകയാണ് പതിവ്. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ഹോട്ടലുകള്‍ പഴയതുപോലെ തുടരുകയും ചെയ്യുന്നു.

ജനങ്ങളുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റം ഭക്ഷ്യ വിഷബാധയ്‌ക്ക് വഴിയൊരുക്കുന്ന ഘടകങ്ങളിലൊന്നാണ്. മലയാളിയുടെ സ്വന്തം ഭക്ഷണമായ ചോറുള്‍പ്പെടെ പല വിഭവങ്ങളും ഹോട്ടലുകളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കൊച്ചുകടകളില്‍ പോലും ഷവര്‍മയും ബിരിയാണിയും പലതരം മന്തികളുമാണ് ലഭിക്കുന്നത്. പച്ചക്കറികളെ അപേക്ഷിച്ച് മാംസം വളരെ വേഗം കേടുവരും. ഇവ ശരിയായ രീതിയിലല്ല പലയിടങ്ങളിലും സൂക്ഷിക്കുക. എത്ര കേടായ ഇറച്ചിയായാലും പൊരിച്ചെടുത്താല്‍ പ്രശ്‌നം തീരുമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. പൊറോട്ട മുതല്‍ അല്‍ഫാം വരെ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലായിരിക്കും. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സ്ഥലസൗകര്യവും ശുചിത്വബോധമുള്ള ജീവനക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ ആണ്ടിലൊരിക്കല്‍പ്പോലും ഭക്ഷണവിതരണശാലകളില്‍ എത്താറില്ല. ഹലാല്‍ ഭക്ഷണത്തിനുവേണ്ടി വാദിക്കുന്ന വീറും വാശിയുമൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ല. മാരകമായ രാസവസ്തുക്കളും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും വാഹനങ്ങളില്‍നിന്നുള്ള പുകയും കലരുന്ന രീതിയിലുള്ള ഇടങ്ങളിലാണ് ഷവര്‍മയും മറ്റും ഉണ്ടാക്കുന്നത്. വലിയ വില കൊടുത്ത് വാങ്ങുന്ന പല പേരുകളുള്ള ഇത്തരം ഭക്ഷണ സാധനങ്ങള്‍ക്ക് സ്വാദുണ്ടോ എന്നുമാത്രമാണ് ആവശ്യക്കാര്‍ നോക്കുന്നത്. ഭക്ഷണ സാക്ഷരത എന്നൊന്ന് ശരാശരി മലയാളിക്ക് ഇല്ലാതെയായിട്ട് കാലങ്ങളായി. ആകര്‍ഷകമായി പായ്‌ക്കു ചെയ്ത് വിതരണ ഏജന്‍സികള്‍ വീട്ടിലെത്തിക്കുന്നതെന്തും വെട്ടിവിഴുങ്ങുകയെന്നത് മലയാളി ശീലമാക്കിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളെന്ന് പേരിട്ടു വിളിക്കുന്ന പലതും ലഭിക്കുന്നത് ദീര്‍ഘകാലത്തെ തെറ്റായ ഭക്ഷണശീലത്തിലൂടെയാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് കര്‍ശനമായി തടയുകയും ഭക്ഷണം പാകം ചെയ്യുന്നതില്‍ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഭരണസംവിധാനം ഉണ്ടാവുകയെന്നതു മാത്രമാണ് ഇതിനൊക്കെയുള്ള പരിഹാരം.

എത്ര കേടായ ഇറച്ചിയായാലും പൊരിച്ചെടുത്താല്‍ പ്രശ്‌നം തീരുമെന്നാണ് ഹോട്ടലുടമകള്‍ കരുതുന്നത്. പൊറോട്ട മുതല്‍ അല്‍ഫാം വരെ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലായിരിക്കും. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള സ്ഥലസൗകര്യവും ശുചിത്വബോധമുള്ള ജീവനക്കാരും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥര്‍ ആണ്ടിലൊരിക്കല്‍പ്പോലും ഭക്ഷണവിതരണശാലകളില്‍ എത്താറില്ല. ഹലാല്‍ ഭക്ഷണത്തിനുവേണ്ടി വാദിക്കുന്ന വീറും വാശിയുമൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ല.

Tags: Food SafetyFood Poisonഷവര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും; 15കാരൻ മരിച്ചു, മൂന്ന് കുട്ടികൾ ചികിത്സയിൽ

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Kerala

ഭക്ഷ്യവിഷബാധയെന്ന് സംശയം, കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു ; അമ്മയും ബന്ധുക്കളടക്കം അഞ്ച് പേർ ചികിത്സയിൽ

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.