Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പ്രതിപക്ഷം ലഹളക്കാരുടെ ഭാഗത്ത്; ദല്‍ഹിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ബുള്‍ഡോസറിനെതിരെ കോടതിയിലെത്തിയത് രാമക്ഷേത്രത്തെ തടഞ്ഞവര്‍’

പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ലഹളക്കാരുടെ അനുകമ്പക്കാരായി മാറിയിരിക്കുകയാണെന്ന് ദല്‍ഹിയിലെ ബിജെപി നേതാവ് ആദേശ് ഗുപ്ത. അതുകൊണ്ടാണ് അവര്‍ ലഹളക്കാരെ രക്ഷിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ആദേശ് ഗുപ്ത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 09:09 pm IST
inIndia

ന്യൂദല്‍ഹി:പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ലഹളക്കാരുടെ അനുകമ്പക്കാരായി മാറിയിരിക്കുകയാണെന്ന് ദല്‍ഹിയിലെ ബിജെപി നേതാവ് ആദേശ് ഗുപ്ത. അതുകൊണ്ടാണ് അവര്‍ ലഹളക്കാരെ രക്ഷിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ആദേശ് ഗുപ്ത പറഞ്ഞു.

ബുധനാഴ്ച ലഹളക്കാരായ ബംഗ്ലാദേശിലെ രോഹിംഗ്യന്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ തിങ്ങിത്താമസിക്കുന്ന കയ്യേറിപ്പണിത കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ബിജെപി ഭരിക്കുന്ന ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് ജെസിബി അയയ്‌ക്കാന്‍ തീരുമാനിച്ചത്. കാരണം ജഹാംഗീര്‍പുരിയില്‍ കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി യാത്രയ്‌ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇവിടുത്തെ താമസക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍്ട്ടുണ്ടായിരുന്നു.

രാമക്ഷേത്രം പണിയുന്നത് തടയാന്‍ ശ്രമിച്ച അതേ അഭിഭാഷകന്‍ തന്നെയാണ് കലാപക്കാര്‍ താമസിക്കുന്ന ജഹാംഗീര്‍പുരിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനും മുന്നോട്ട് വന്നത്. – ആദേശ് ഗുപത് പറഞ്ഞു.

നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  അസിസ്റ്റന്‍റ് കമ്മീഷണര്‍ ആണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന്റെ ഭാഗമായി 400 പൊലീസ് ഉദ്യോഗസ്ഥരെ ദല്‍ഹി പൊലീസ് വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയ ഉടന്‍ അതിനെതിരെ സുപ്രീംകോടതിയില്‍ പരാതി എത്തി. വാദം കേട്ട സുപ്രീംകോടതി ഉടന്‍ കെട്ടിടങ്ങള്‍ പൊളിക്കരുതെന്നും തല്‍സ്ഥിതി നിലനിര്‍ത്താനും ഉത്തരവിട്ടു. ഈ ഉത്തരവും കൊണ്ട് പൊളിക്കല്‍ നിര്‍ത്താന്‍ മുന്നിട്ടിറങ്ങിയത് സിപിഎം നേതാവ് ബൃന്ദ കാരാട്ടാണ്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പൊളിക്കലിനെ എതിര്‍ത്തു മുന്നോട്ട് വന്നു.  

എന്നാല്‍ ഈ അനധികൃത കെട്ടിടങ്ങളില്‍ താമസിച്ചവര്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയെ ആക്രമച്ചതിന് വ്യക്തമായ തെളിവുണ്ടായിട്ടും അതിനെതിരെ നടപടിയെടുക്കുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിക്കുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ടുള്ള മത്സരപ്രകടനമായിരുന്നു പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ കണ്ടത്.  

പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളിലും, ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണങ്ങളിലും റോഹിങ്ക്യന്‍, ബംഗ്ലാദേശി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവരെ അക്രമത്തിന് ഉപയോഗിക്കുന്നത് ആരാണെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ബുധനാഴ്ചത്തെ പ്രതിപക്ഷപാര്‍ട്ടികളുടെ നെട്ടോട്ടം. കൂടാതെ, ഈ സ്ഥലത്തുള്ള സ്വദേശി കച്ചവടക്കാര്‍ക്ക് നേരെ ഇവരുടെ അക്രമങ്ങളില്‍ നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി പോകുന്ന സ്ത്രീകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം അഴിച്ചു വിട്ടിട്ടുള്ളതായി പരാതികള്‍ ഉണ്ട്.

നേരത്തെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചറിഞ്ഞ്, ഒഴിപ്പിക്കണമെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്‍റ് മേയറോട് ആവശ്യപ്പെട്ടിരുന്നു. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ആക്രമണം നടത്തിയവര്‍ക്ക് എഎപി എംഎല്‍എയുടേയും കൗണ്‍സിലറുടേയും പിന്തുണ ലഭിച്ചിരുന്നുവെന്നും ബിജെപി ആരോപിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 

Tags: ബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍ജെസിബി സ്റ്റൈല്‍ദല്‍ഹി കലാപംജഹാംഗീര്‍പുരിദല്‍ഹി കലാപം 2022ജഹാംഗീര്‍പുരി കലാപംആദേശ് ഗുപ്തഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍സുപ്രീംകോടതിപാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Kerala

സ്കൂള്‍ ഡേയ്‌ക്ക് ജെസിബി ഉപയോഗിച്ച് ഭീതിപരത്തല്‍; ഇനി സ്കൂളുകളില്‍ ആഘോഷങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കില്ലെന്ന്മോട്ടോര്‍ വാഹനവകുപ്പ്

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.