Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ക്ലാസിക് ജയം; ബംഗാളിനെതിരെ ജയം, 2-0

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. മൂന്നാം മിനിറ്റില്‍ വിഘ്നേഷിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 12-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Apr 18, 2022, 10:24 pm IST
in Football

മഞ്ചേരി: ആ മതിലിന് എത്ര നേരം ഉയര്‍ന്ന് നില്‍ക്കാനാകും. ആക്രമണത്തിന്റെ നീണ്ട പരമ്പരക്കൊടുവില്‍ 85-ാം മിനിറ്റില്‍ കേരളത്തിന്റെ പടയാളികള്‍ അത് തകര്‍ക്കുക തന്നെ ചെയ്തു. ചിര വൈരികളായ ബംഗാളിന്റെ പ്രതിരോധ മതില്‍ തച്ചുതകര്‍ത്ത് കേരളം വിജയിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. പയ്യനാട് മൈതാനത്തെ ഇളക്കിമറിച്ച് നൗഫലും ജസിനും കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചു.    

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്നലെ ബംഗാളിനെതിരെ കോച്ച് ബിനോ ജോര്‍ജ് ടീമിനെ മൈതാനത്തിറക്കിയത്. മുഹമ്മദ് ഷഫ്നാദിന് പകരം ഷിഗിലാണ് കളത്തിലെത്തിയത്. തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. മൂന്നാം മിനിറ്റില്‍ വിഘ്നേഷിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 12-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചു. അര്‍ജുന്‍ ജയരാജ് എടുത്ത കിക്ക് ബംഗാള്‍ ബോക്സില്‍ ഭീതി പടര്‍ത്തിയെങ്കിലും വിഘ്നേഷിന്റെ ഹെഡ്ഡര്‍ പുറത്തേക്കാണ് പോയത്. 22-ാം മിനിറ്റില്‍ ബംഗാളിന് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 26-ാം മിനിറ്റില്‍ വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ശേഷം നിജോ ഗില്‍ബര്‍ട്ട് ബോക്സിലേക്ക് നല്‍കിയ ക്രോസ് ബംഗാള്‍ ഗോളി പ്രിയന്ത് കുമാര്‍ സിംഗ് രക്ഷപ്പെടുത്തി. ഇതിന് തൊട്ടുമുന്‍പ് വിഘ്നേഷിന്റെ ബോക്സിന് പുറത്തുനിന്നുള്ള നല്ലൊരു ഷോട്ടും ബംഗാള്‍ ഗോളി കൈപ്പിടിയിലൊതുക്കി.  

കളിയില്‍ വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളും കുറവായിരുന്നു. കേരള ഗോളി മിഥുനെ കാര്യമായി ഒന്ന് പരീക്ഷിക്കാന്‍ ബംഗാള്‍ താരങ്ങള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി ഗോള്‍രഹിതം. രണ്ടാം പകുതിയില്‍ കേരളം കൂടുതല്‍ മുന്നേറ്റങ്ങള്‍ മെനഞ്ഞു. ആദ്യ ഏഴ് മിനിറ്റിനിടെ മൂന്ന് അവസരങ്ങള്‍ ലഭിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫും വിഘ്‌നേഷും നിജോ ഗില്‍ബര്‍ട്ടും ഷിഗിലും ഉള്‍പ്പെട്ട മധ്യ-മുന്നേറ്റനിരയുടെ ആക്രമണം പ്രതിരോധിക്കാന്‍ ബംഗാള്‍നിര ഏറെ പണിപ്പെട്ടു. 73-ാം മിനിറ്റില്‍ കേരളം രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷിഗിലിനും വിഘ്‌നേഷിനും പകരം മുഹമ്മദ് ഷഫ്‌നാദിനെയും ജെസിനെയും കളത്തിലിറക്കി. ഒടുവില്‍ 85-ാം മിനിറ്റില്‍ ആരാധകരെ ആവേശക്കടലിലാഴ്‌ത്തി കേരളത്തിന്റെ ഗോള്‍ പിറന്നു. ജെസിന്‍ പന്തുമായി മുന്നേറിയശേഷം രണ്ട് പ്രതിരോധനിര താരങ്ങള്‍ക്കിടയിലൂടെ പന്ത് ജിജോയ്‌ക്ക് കൈമാറി. ജിജോ അത് നൗഫലിനും. പന്ത് പിടിച്ചെടുത്ത നൗഫല്‍ പായിച്ച ഷോട്ട് അതുവരെ കീഴടങ്ങാതിരുന്ന ബംഗാള്‍ ഗോളിയെ പരാജയപ്പെടുത്തി. കളി അധിക സമയത്തേക്ക് നീണ്ടതിന് പിന്നാലെ കേരളം രണ്ടാം ഗോളും നേടി. ടി.കെ. ജസിനാണ് ബംഗാള്‍ ഗോളിയെ കീഴടക്കി വലയിലേക്ക് പന്തടിച്ചു കയറ്റിയത്.

Tags: keralafootballബംഗ്ലാദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.