Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ ജനപ്രീതിയില്‍ തൃശൂര്‍ കൈവിട്ടുപോകുമോ എന്ന ഭയം; സുരേഷ്ഗോപിയെ വിവാദക്കൂട്ടിലാക്കാന്‍ ഇടത്-വലത് ഗൂഢാലോചന

നടന്‍ സുരേഷ് ഗോപിയുടെ ജനപ്രീതി തൃശൂരില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. രണ്ട് കോടി നല്‍കി ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണം, ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലുള്ള വന്‍ ജനപ്രീതി...എല്ലാം ചേര്‍ന്ന് സുരേഷ് ഗോപി 2024ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചേക്കുമെന്ന ഭയത്തിലാണ് ഇടത്-വലത് മുന്നണികള്‍. കാലാകാലങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വന്തമാക്കി വെച്ച മണ്ഡലം അടുത്ത കുറി മോദിയുടെ കരങ്ങള്‍ക്ക് ശക്തിയേകാന്‍ സുരേഷ് ഗോപി പിടിച്ചെടുക്കുമോ എന്ന ഭയം ഇടത്-വലത് കോട്ടകളില്‍ ആഞ്ഞടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 08:02 pm IST
inKerala

തൃശൂര്‍: നടന്‍ സുരേഷ് ഗോപിയുടെ ജനപ്രീതി തൃശൂരില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. രണ്ട് കോടി നല്‍കി ശക്തന്‍ മാര്‍ക്കറ്റിന്റെ നവീകരണം, ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലുള്ള വന്‍ ജനപ്രീതി…എല്ലാം ചേര്‍ന്ന് സുരേഷ് ഗോപി 2024ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചേക്കുമെന്ന ഭയത്തിലാണ് ഇടത്-വലത് മുന്നണികള്‍. കാലാകാലങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വന്തമാക്കി വെച്ച മണ്ഡലം അടുത്ത കുറി മോദിയുടെ കരങ്ങള്‍ക്ക് ശക്തിയേകാന്‍ സുരേഷ് ഗോപി പിടിച്ചെടുക്കുമോ എന്ന ഭയം ഇടത്-വലത് കോട്ടകളില്‍ ആഞ്ഞടിക്കുകയാണ്.  

ഇതോടെയാണ് വിവാദങ്ങളില്‍ കുരുക്കി സുരേഷ് ഗോപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൊണ്ടു പിടിച്ച് ശ്രമിക്കുന്നത്. രാജ്യസഭയിലെ കാലാവധി തീര്‍ന്നതോടെ ഇനി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി കച്ചകെട്ടി തൃശൂര്‍ കേന്ദ്രമായി സുരേഷ് ഗോപി പ്രവര്‍ത്തിക്കുകയാണെന്ന അഭ്യൂഹം പരന്നിരിക്കുകയാണ്.  

എങ്ങിനെയെങ്കിലും വിവാദങ്ങളില്‍ കുരുക്കി സുരേഷ് ഗോപിയുടെ ജനപ്രീതി തകര്‍ക്കുകയാണ് പലരുടെയും ലക്ഷ്യം. ന്യൂനപക്ഷ സമുദായങ്ങളെ സന്തോഷിപ്പിക്കാനാണ് സുരേഷ് ഗോപിയുടെ കൈനീട്ടവാര്‍ത്ത വിവാദമാക്കിയത്. ക്ഷേത്ര പൂജാരികള്‍ക്ക് അഡ്വാന്‍സായി സുരേഷ് ഗോപി പണം നല്‍കിയെന്നും ക്ഷേത്രത്തെ വോട്ടിനായി ഉപയോഗിച്ചും എന്നുമുള്ള ആരോപണം കൃത്യമായി ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുനട്ടുള്ള അഭ്യാസമാണ്. വിഷുക്കൈനീട്ടം നല്‍കിയ ചിലര്‍ നടന്റെ കാല്‍തൊട്ടു വന്ദിച്ചു എന്നതാണ് മറ്റൊരു പരാതി. ഇതുവഴി സുരേഷ് ഗോപിയെ ഒരു പഴഞ്ചന്‍ മൂല്യങ്ങളുള്ള വ്യക്തിയാക്കി ഉയര്‍ത്തിക്കാട്ടാനാണ് ഇടതുശ്രമം.  

അതുപോലെ കാര്‍ഷികനിയമങ്ങള്‍ നല്ലതാണെന്നും അത് തിരിച്ചുവരുമെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെ ഏതാനും കര്‍ഷകരെ രംഗത്തിറക്കി സമരം ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ആകെ 25 പേര്‍ പങ്കെടുത്ത ആ സമരവും പത്രവാര്‍ത്തകളില്‍ ഇടം നേടി. ഇതിനിടെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് താന്‍ അര്‍ദ്ധരാത്രിയിലാണ് വാണിജ്യമന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അനുമതി വാങ്ങിയതെന്നുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയും കമ്മ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസ്കാരെയും തെല്ലൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും കരുതലോടെ മുന്നോട്ട് നീങ്ങണമെന്ന സന്ദേശമാണ് ബോധപൂര്‍വ്വം തൃശൂരില്‍  സുരേഷ് ഗോപി വിരുദ്ധ തരംഗം സൃഷിക്കാനുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നീക്കങ്ങള്‍ താരത്തിന് നല്‍കുന്നത്. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിക്കുന്നു. നിര്‍ബന്ധപൂര്‍വ്വം ആരോടും തന്റെ കാല്‍തൊട്ട് വന്ദിക്കാന#് ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. എന്തായാലും ഈ ഹീന ചിന്തയുള്ളവര്‍ നാളെ ഏതറ്റവും വരെ പോകുമെന്നതിന്റെ തെളിവാണ് തൃശൂരില്‍ നിന്നും സുരേഷ് ഗോപിയ്‌ക്കെതിരെ നടന്ന നീക്കങ്ങള്‍. 

എന്തായാലും താരത്തിന്റെ സദ്കര്‍മ്മങ്ങള്‍ പാഴാകില്ലെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപി ആരാധകര്‍. കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഓക്സിജന്‍ നല്‍കാനുള്ള സംവിധാനം ഉയര്‍ത്തിയതടക്കമുള്ള ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ താരത്തെ തൃശൂരും തൃശൂരുകാരും കൈവിടില്ല. 

Tags: സുരേഷ് ഗോപിനടന്‍ സുരേഷ് ഗോപിതൃശൂര്‍ പൂരംതൃശൂര്‍ കോര്‍പറേഷന്‍derailശക്തന്‍മാര്‍ക്കറ്റ്തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്Thrissurതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്പാര്‍ലമെന്റ്നിര്‍മാണ പ്രവര്‍ത്തനംactor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Entertainment

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.