കൊച്ചി : ഹൃദ്രോഗിയായ ഗൃഹനാഥന് ആശുപത്രിയില്‍ കഴിയവേ ജപ്തി ചെയ്യാനെത്തിയപ്പോള്‍ കുട്ടികള്‍ സന്തോഷത്തോടെയാണ് വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുത്തതെന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
മാതാപിതാക്കള്‍ സ്ഥലത്ത് ഇല്ലാത്തപ്പോള്‍ കുട്ടികളെ പുറത്താക്കി ജപ്തിചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. വീട്ടില്‍ അച്ഛനും അമ്മയുമുണ്ടായിരുന്നില്ലെന്ന കാര്യം ബാങ്ക് ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നുസ ബാങ്ക് അധികൃതര്‍ ജപ്തി നടപടിക്കായി എത്തിയപ്പോള്‍ കുട്ടികള്‍ സന്തോഷത്തോടെ പുറത്തിറങ്ങി നല്‍കുകയായിരുന്നെന്നും ഗോപി കോട്ടമുറിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് സംഭവം പായിപ്ര സ്വദേശിയായ അജീഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തിചെയ്തത്. ഒരുലക്ഷം രൂപയ്ക്കെടുത്ത വായ്പ്പ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് 1,40,000 രൂപയായി. തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജപ്തി നടപടി കൈക്കൊള്ളുകയായിരുന്നു.
ഈ സമയം ഹൃദ്രോഗിയായ അജേഷ് ചികിത്സയ്ക്കായി ഭാര്യയ്ക്കൊപ്പം എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന കുട്ടികളെ പുറത്തേയ്ക്കിറക്കിയായിരുന്നു ജപ്തി. തുടര്‍ന്ന് എംഎല്‍എ മാത്യൂ കുഴല്‍നാടനും സംഘവും സ്ഥലത്തെത്തി പൂട്ടി പൊളിച്ച് കുട്ടികളെ വീടിന് അകത്ത് കയറ്റുകയായിരുന്നു.
അതിനിടെ അജീഷിന്റെ കുടിശ്ശിക മുഴുവന്‍ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) അടച്ചുതീര്‍ത്തു. വിദ്യാര്‍ത്ഥികളായ കുട്ടികള്‍ മാത്രം സ്ഥലത്തുള്ളപ്പോള്‍ ബാങ്ക് ജപ്തി നടപടി കൈക്കൊള്ളുകയും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വിഷയത്തില്‍ മാത്യൂ കുഴനാടനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ഇപ്പോള്‍ സിഐടിയു വായ്പാ തുക മുഴുവന്‍ അടച്ചു തീര്‍ത്തത്. ഗോപി കോട്ടുറിക്കല് തന്നെയാണ് ഇക്കാര്യം ഫേ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: