Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

‘ബൂര്‍ഷ്വാ കോടതി തുലയട്ടെ’

സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെയാണ് ഹൈക്കോടതി വിധി. ഓഫീസിലെത്താന്‍ ജീവനക്കാര്‍ക്ക് വാഹനസൗകര്യം നല്‍കണമെന്നും കെഎസ്ആര്‍ടിസി ബസ് ഓടിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ചീഫ്സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത്. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. താല്‍ക്കാലിക ജീവനക്കാരാണെങ്കില്‍ ജോലിയും പോകുമെന്നൊക്കെയാണ് ഉത്തരവില്‍ പറയുന്നത്.

ഉത്തരന്‍byഉത്തരന്‍
Mar 30, 2022, 06:00 am IST
inArticle

കേരളത്തില്‍ ഏറെ മുഴങ്ങിക്കേട്ട മുദ്രാവാക്യം, അതാണ് തലക്കെട്ട്. ഇടതുപക്ഷത്തിന്റെ മുദ്രാവാക്യമാണിതെങ്കിലും അതു വലതുപക്ഷത്തിന്റേതുമായിരിക്കുന്നു. രണ്ടു ദിവസം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തുടര്‍ന്നുവന്ന സമരം ഇടതുപക്ഷത്തിന്റേത് മാത്രമായിരുന്നില്ലല്ലോ. കോണ്‍ഗ്രസിന്റെ മൂര്‍വണക്കൊടി കൂട്ടിക്കെട്ടിയത് കമ്മ്യൂണിസ്റ്റ് ചെങ്കൊടിയുമായിട്ടാണല്ലോ. ആ കൂട്ടുകെട്ടിനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജീവനക്കാരുടെ സമരത്തിനെതിരെയല്ല കോടതിവിധി വന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെയാണ് ഹൈക്കോടതി വിധി. ഓഫീസിലെത്താന്‍ ജീവനക്കാര്‍ക്ക് വാഹനസൗകര്യം നല്‍കണമെന്നും കെഎസ്ആര്‍ടിസി ബസ് ഓടിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ചീഫ്സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത്. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. താല്‍ക്കാലിക ജീവനക്കാരാണെങ്കില്‍ ജോലിയും പോകുമെന്നൊക്കെയാണ് ഉത്തരവില്‍ പറയുന്നത്.

പെരുമാറ്റച്ചട്ടപ്രകാരം ഒരു സമരത്തിലും പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ കോടതി, സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു. സമരം തടയാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ നടപടി സ്വീകരിക്കാത്തതിനെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. കോടതി വിധി വന്നശേഷം ചില ജീവനക്കാര്‍ ഉച്ചക്കുശേഷം ഓഫീസിലെത്തി ഒപ്പിട്ട് വേതനം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സ്ഥിതിയാണ് ദയനീയം.

അയ്യായിരത്തോളം ജീവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്. അതില്‍ ആദ്യ ദിവസം 32 ജീവനക്കാരേ ഹാജരായുള്ളൂ. മന്ത്രിമാര്‍ മുഴുവനായും ഓഫീസിലെത്താതെ ഒഴിഞ്ഞുനിന്നു. ഒപ്പം പേഴ്സണല്‍ സ്റ്റാഫും മന്ത്രിമാരുടെ വീടുകളിലും മറ്റും കുട്ടികളെ നോക്കിയും മുച്ചീട്ട് കളിച്ചും സമയം കളഞ്ഞു. കോടതിവിധികള്‍ അവര്‍ക്ക് പുല്ലാണ്. കോണ്‍ഗ്രസ് ഈ മുദ്രാവാക്യം വിളിക്കാറുള്ളതല്ല. ‘ചാണകം ചാരിയാല്‍ ചാണകം മണക്കും’ എന്നു പറയാറില്ലേ? അതുപോലെയാണിതും.

കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ജയരാജന്‍ വകയാണ് കോടതിക്കെതിരെ ഗോഗ്വാ വിളി. കോടതിക്ക് ബ്രിട്ടീഷ് ശൈലിയാണെന്നാണ് ജയരാജന്റെ വിമര്‍ശനം. തൊഴിലാളിക്കെതിരെയല്ല സര്‍ക്കാരിനെതിരെ കോടതി പറയണമായിരുന്നു എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. അതേസമയം കണ്ണൂരിലെ പാര്‍ട്ടി സമ്മേളന ജോലിക്ക് ഒരു മുടക്കവും ഉണ്ടായില്ല. വേദികെട്ടലും തറമിനുക്കല്‍ പണികളുമായി 50 ലേറെ തൊഴിലാളികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ അക്രമപരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടാണ് പണിമുടക്ക് പൊടിപൊടിച്ചത്. ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടും സ്‌കൂട്ടറുകള്‍ തടഞ്ഞും കെങ്കേമമായി സമരം. പെട്ടിക്കടകള്‍ക്കും തട്ടുകടകള്‍ക്കുമെതിരെ കൊമ്പുകോര്‍ത്ത സമരക്കാര്‍ വന്‍കിട കച്ചവട മാളുകളുടെ അടുത്തെങ്ങും ചെന്നില്ല. അവിടെ ചെന്ന സമരക്കാരെ ഒന്നടങ്കം കസ്റ്റഡിയിലെടുത്ത് നീക്കി സ്ഥാപനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു.

അമേരിക്കയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരാഴ്ച ദുബായിയില്‍ ഇറങ്ങി. ഷെയ്ഖിനെ കണ്ടു. വ്യവസായ സംരംഭകരെ കണ്ടു. കേരളത്തില്‍ മുതല്‍മുടക്കാന്‍ ക്ഷണിച്ചു. കേരളമല്ലെ, മുഖ്യമന്ത്രിയല്ലെ ക്ഷണിക്കുന്നതെന്ന് ആലോചിച്ച സംരംഭകര്‍ ഒന്നു ശങ്കിച്ചു. കേരളമാണ്! മിന്നല്‍ പണിമുടക്കും ഹര്‍ത്താലും എപ്പോള്‍ വരുമെന്നറിയില്ലല്ലോ. ഒന്നും പേടിക്കാനില്ലെന്ന ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രിയല്ലെ വിളിക്കുന്നതെന്ന് ആശ്വസിച്ചു. അവര്‍ക്കാണിപ്പോള്‍ അബദ്ധം മനസ്സിലായത്. ഇത് കേരളമാണ്. അണ്ണാനെ മരംകേറ്റം പഠിപ്പിക്കേണ്ടതുണ്ടോ എന്ന ചിന്ത വീണ്ടും വന്നുവോ എന്ന സംശയം. ആരെന്തു പറഞ്ഞാലും കേരളീയര്‍ പഠിച്ചതേ പാടൂ. ഹര്‍ത്താലും പണിമുടക്കുമാണിവര്‍ക്ക് ജീവന്റെ ജീവനെന്ന് വിശ്വസിപ്പിക്കുന്ന സമരം.

കോടതിപറഞ്ഞാലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞാലും പഠിച്ചതേ പാടൂ എന്നതാണ് രീതി. കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞു ‘കടതുറക്കുന്നവര്‍ക്ക് തുറക്കാം.’ എന്നാല്‍ തുറന്ന കട അടപ്പിക്കുന്ന രീതിയാണ് കേരളം കണ്ടത്. കോടതി പറഞ്ഞു പണിമുടക്ക് പാടില്ല എന്ന്. എന്നാല്‍ കോടതിക്കെതിരായ മുദ്രാവാക്യം ആവര്‍ത്തിച്ചു. ‘ബൂര്‍ഷ്വാ കോടതി തുലയട്ടെ’ എന്ന്. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്നൊരു വിരുതന്‍ പണ്ട് തട്ടിമൂളിച്ചതുപോലെ.

‘വരവേല്‍പ്’ എന്ന മലയാള സിനിമയുടെ കഥ ഓര്‍മ്മിപ്പിച്ചത് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയാണ്. ലോകമാകെയുള്ള സംരംഭകരെ കൊച്ചിയില്‍ ക്ഷണിച്ചുവരുത്തിയുള്ള നിക്ഷേപക സംരംഭത്തിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി. ഏതാണ്ട് അതുപോലെയായി ഇപ്പോഴത്തെ സംഭവവും. ദുബായിയില്‍ നിക്ഷേപക സംരംഭകത്വത്തില്‍ പങ്കെടുത്ത പലരും ഓര്‍ത്തുകാണുമോ വാജ്പേയി ഓര്‍ത്ത വരവേല്‍പ്പിന്റെ കഥ. ഓര്‍ത്താല്‍ അവര്‍ക്കും കേരളത്തിനും  നന്നായി.

കൈരളി ഉത്തരന്‍

Tags: courtstrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.