Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിങ്ക്‌പോലീസ് അപമാനിച്ച സംഭവം: ദളിതനായതിനാലാണ് സര്‍ക്കാര്‍ ദ്രോഹിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍

ആഗസ്ത് 28 ന് പരാതി നല്‍കിയതാണ്. ഇത്രയും നാളായിട്ടും മകളുടെയോ തന്റെയോ മൊഴി പോലീസ് എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു. ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഇത് ഇല്ലാതെയാണ് കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 02:01 pm IST
inKerala

തിരുവനന്തപുരം: ദളിതനായതിനാലാണ് തന്നെയും മകളെയും  സര്‍ക്കാര്‍ ദ്രോഹിക്കുന്നതെന്ന് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് മോഷണക്കുറ്റം ചുമത്തി അപമാനിച്ച എട്ടുവയസ്സുകാരിയുടെ അച്ഛന്‍ ജയചന്ദ്രന്‍. ഹൈക്കോടതി വിധിച്ച നഷ്ട പരിഹാര തുക നല്‍കുന്നതിന് പകരം വീണ്ടും കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങള്‍ ദളിതരും കൂലിപ്പണിക്കാരും ആയതിനാലാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ആഗസ്ത് 28 ന് പരാതി നല്‍കിയതാണ്. ഇത്രയും നാളായിട്ടും മകളുടെയോ തന്റെയോ മൊഴി പോലീസ് എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു. ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഇത് ഇല്ലാതെയാണ് കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത്. ചീഫ് സെക്രട്ടറിയാണ് ഹൈക്കോടതി വിധിച്ച ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടത്. 28 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അതുവരെ എട്ടുശതമാനം പലിശ ഉള്‍പ്പെടെ നല്‍കണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ നഷ്ടപരിഹാരം തരാനാകില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍  കെട്ടിവച്ചത് മൂന്ന് ലക്ഷം രൂപയാണ്.

പോലീസുദ്യോഗസ്ഥ കുറ്റം ചെയ്തുവെന്നാണ് കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം പോലീസുകാരിയില്‍ നിന്നും വാങ്ങിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്നലെ സര്‍ക്കാരിന്റെ അപ്പീല്‍ കേസ് പരിഗണിച്ചപ്പോള്‍ ആദ്യം സര്‍ക്കാര്‍ ഭാഗം വക്കീല്‍ ഹാജരായില്ല. ഉച്ചയ്‌ക്ക് ശേഷം പരിഗണിച്ചപ്പോള്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. നാളിതുവരെ സര്‍ക്കാരിന്റെ ഭാഗമായുള്ള ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. പട്ടികജാതി കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവിടങ്ങളില്‍ നിന്നും പോലീസുദ്യോഗസ്ഥയ്‌ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പരിഗണിക്കുക പോലും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

ആറ്റിങ്ങല്‍ വഴി വിഎസ്എസ്‌സിയിലേക്ക് കൂറ്റന്‍ യന്ത്രസാമഗ്രിയുമായി പോയ ലോറികാണാന്‍ പോയതായിരുന്നു ജയചന്ദ്രനും മകളും. അവിടെ സമീപമുണ്ടായിരുന്ന പിങ്ക് പോലീസിന്റെ വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയചന്ദ്രനെയും മകളെയും വനിതാ പോലീസുകാരി അപമാനിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയതോടെ ഫോണ്‍ വാഹനത്തില്‍ നിന്നും തന്നെ കണ്ടെടുത്തു.  

കുട്ടിയെ അപമാനിച്ചതിന് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും അത് നല്‍കാതെ സര്‍ക്കാര്‍ അപ്പീലിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: keralaകേരള പോലീസ്Pink Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.