Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂരക്കളി കലാകാരനെ വിലക്കിയ സിപിഎം ഇപ്പോള്‍ വിലപിക്കുന്നു; പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെതിരേ പ്രതിഷേധം രൂക്ഷം

മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ കാവായ കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും പരിസരത്ത് തന്നെയുള്ള കാവായ കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തിലുമുള്ള പ്രവേശനത്തിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Mar 16, 2022, 09:58 am IST
inKerala

കണ്ണൂര്‍: കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തില്‍ പൂരക്കളി കലാകാരനെ അനുഷ്ഠാനത്തില്‍നിന്ന് വിലക്കിയ സിപിഎം, പ്രതിഷേധത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിലപിക്കുന്നു. മകന്‍ മുസ്ലിം സമുദായത്തില്‍നിന്ന് വിവാഹം ചെയ്തതിന്റെ പേരിലാണ് പൂരക്കളി പണിക്കരെ അവകാശമായ ആചാരാനുഷ്ഠാനത്തില്‍ നിന്ന് ക്ഷേത്ര സമിതി വിലക്കിയത്. പയ്യന്നൂര്‍ കരിവെള്ളൂര്‍ സിപിഎമ്മിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള ‘പാര്‍ട്ടി ഗ്രാമ’മാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മുകാര്‍ തന്നെയാണ് പൂരക്കളി കലാകാരനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.  

മുപ്പത്തേഴു വര്‍ഷമായി പൂരക്കളി, മറത്തുകളി രംഗത്ത് സജീവമായ, അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് പണിക്കരുടെ മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്തെ കാവായ കരിവെള്ളൂര്‍ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിലും പരിസരത്ത് തന്നെയുള്ള കാവായ കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രത്തിലുമുള്ള പ്രവേശനത്തിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി.

കരിവെള്ളൂര്‍ കുണിയന്‍, പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിപ്പണിക്കരാണ് വിനോദ്. ഇത്തവണയും രണ്ട് ക്ഷേത്രങ്ങളിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിക്കും മറത്തുകളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു. മകന്‍ വിവാഹം കഴിച്ച ഇസ്ലാം മതത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്ന് ക്ഷേത്ര ചടങ്ങുകള്‍ക്കായി വിനോദിനെ ആചാരപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്ര ഭാരവാഹികളുടെ നിലപാട്.  

മറ്റൊരു വീട്ടിലേക്ക് മാറി ചടങ്ങു നടത്തിയാല്‍ പങ്കെടുപ്പിക്കാമെന്ന് വ്യവസ്ഥ വച്ചെങ്കിലും വിനോദ് വഴങ്ങിയില്ല. മകനെ വീട്ടില്‍ നിന്ന് ഇറക്കിവിടാനും ഉദ്ദേശിക്കുന്നില്ലെന്ന് വിനോദ് പണിക്കര്‍ പറയുന്നു. അങ്ങനെ മക്കളെ ഇറക്കിവിട്ട് ക്ഷേത്രത്തില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പണിക്കരുടെ നിലപാട്. ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധവും വ്യാപകമായി.  

കുണിയന്‍ പറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന് പകരം മറ്റൊരാളെ ഏല്‍പ്പിച്ച് കളി നടത്തുകയാണ്. ദേവപ്രശ്‌ന തീരുമാന പ്രകാരമാണ് വിലക്കെന്നാണ് കമ്മിറ്റിയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഡിവൈഎഫ്ഐ ക്ഷേത്ര സമിതിക്കെതിരേ പ്രകടനം നടത്തി. സിപിഎം നേതാവ് ഇ.പി. ജയരാജന്‍ സമിതിയെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കി. എന്നാല്‍, സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരേ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാണ്.

Tags: keralacpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.