Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത

ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്‌മയും സ്വന്തം കഴിവില്ലായ്‌മയ്‌ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 7, 2022, 02:32 pm IST
inKollam

കൊല്ലം: കോണ്‍ഗ്രസ് ശക്തമായിട്ടും ജില്ലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍ മുന്നണിയില്‍ അസ്വസ്ഥത പടര്‍ത്തുന്നു. ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്‌മയും സ്വന്തം കഴിവില്ലായ്‌മയ്‌ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്. വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ സ്വീകരണയോഗമായിരുന്നു വേദി.

ഘടകകക്ഷികളില്‍ പലതിലും ആളില്ലെന്നും പല കക്ഷികളും പ്രത്യേക പോക്കറ്റുകളില്‍ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രസ്താവന ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പുനലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.  

ഘടകകക്ഷികള്‍ എട്ടെണ്ണമുണ്ടെന്നും എന്നാല്‍ ആവശ്യത്തിന് പോലും ആളില്ലാത്തവയാണ് ഇവയെന്നും കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ തുറന്നടിച്ചു. കണക്കെടുത്താല്‍ മുസ്ലിം ലീഗും കേരളകോണ്‍ഗ്രസും ആര്‍എസ്പിയും അടക്കം എല്ലാ കക്ഷികളും ചില പോക്കറ്റുകളില്‍ മാത്രമെയുള്ളൂ. വ്യാപകമായി ജില്ലയില്‍ അണികളെ സൃഷ്ടിക്കാന്‍ ഇവര്‍ക്കാകുന്നില്ല. നൂറുപേരെ തികച്ചെടുക്കാന്‍ ഇല്ലാത്തവര്‍ പോലും ഘടകകക്ഷികളായുണ്ട്. ഇങ്ങനെ മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫിന് എങ്ങനെയാണ് സാധിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.  

ചെറുപാര്‍ട്ടികളെ പോലും കൂടെ നിര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രിയെ നല്കുന്നു. ഘടകകക്ഷികള്‍ക്കെല്ലാം പ്രധാന വകുപ്പ് നല്കുന്നതും ആദ്യമാണ്. ഇതിലൂടെ തുടര്‍ച്ചയായി ഭരണം കൈപ്പിടിയിലാക്കാനാണ് സിപിഎം ശ്രമമെന്നും രാജേന്ദ്രപ്രസാദ് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഈ പ്രസ്താവനയില്‍ പുനലൂര്‍ മണ്ഡലത്തിലെ ഘടകകക്ഷി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നിവയുടെ ജില്ലാനേതാക്കള്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നേരെ പ്രത്യാക്രമണവും ഇവരില്‍ നിന്നുണ്ടായി.  

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിശോധിക്കണമെന്നും സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോഴാണ് അന്യരുടെ കണ്ണിലെ കരടിനെ വിമര്‍ശിക്കുന്നതെന്നും ഇത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നും പുനലൂരിലെ ഘടകകക്ഷി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നു. ഡിസിസി പ്രസിഡന്റ് എത്രയും വേഗം പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യുഡിഎഫില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.

Tags: congresskollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

പുതിയ വാര്‍ത്തകള്‍

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.