Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടകപൊലീസ് അറസ്റ്റ്ചെയ്തു

ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 09:02 pm IST
in India

കുന്ദാപൂര്‍: ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.  

കുന്താപൂരിലെ കംപോസിറ്റ് പിയു കോളെജ് പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് 32കാരനായ മുഹമ്മദ് ഷബീറിനെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷബീര്‍.  ഹിജാബ് ധരിച്ചെത്തിയ മകളെയും മറ്റ് വിദ്യാര്‍ത്ഥിനികലെയും ക്ലാസില്‍ കയറാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെതിരെ ഭീഷണി മുഴക്കിയത്.  

മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇ-മെയില്‍ അയച്ചിരുന്നു. സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പ്രിന്‍സിപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. “തന്റെ മകളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ക്രൂരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇ-മെയിലില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ-മെയില്‍ എവിടെ നിന്നാണെന്ന് പരിശോധിച്ചത്. കോലാറില്‍ നിന്നാണ് ഈ ഇ-മെയില്‍ മുഹമ്മദ് ഷബീര്‍ അയച്ചതെന്ന് കണ്ടെത്തി”- പൊലീസ് ഓഫീസര്‍ പറഞ്ഞു. ഉപദ്രവമേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഐപിസി 506ാം വകുപ്പനുസരിച്ച് കേസെടുത്തു.  

മറ്റൊരു കേസ് കര്‍ണ്ണാടക മടിക്കേരി കോളെജില്‍ നടന്നിരുന്നു. ഫിബ്രവരി 20ന് നടന്ന സംഭവത്തില്‍ ഇവിടുത്തെ ജൂനിയര്‍ കോളെജിലെ വിദ്യാര്‍ത്ഥികളെ കോളെജ് പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. “താങ്കള്‍ ഇനി അധികകാലം ജീവിക്കില്ല”- വൈകുന്നേരെ സമൂഹമാധ്യമത്തില്‍ ആരോ വധഭീഷണിയുയര്‍ത്തി പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മുഹമ്മദ് തൗസിഫ് ആണെന്ന് കണ്ടെത്തി. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശവും പാലിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിജയ് വിശദീകരിക്കുന്നു. ഇക്കാര്യം കര്‍ണ്ണാടക ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായ എസ്. എസ്. നാഗാനന്ദ് തുറന്നുപറഞ്ഞിരുന്നു. “കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ച് ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ വിലക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് വലിയ ഭീഷണി നേരിടേണ്ടി വരുന്നു. ഇവര്‍ പൊലീസിനോട് പരാതി പറയാന്‍ പോലും ഭയപ്പെടുന്നു”. “2004 മുതല്‍ കര്‍ണ്ണാടകത്തില്‍ യൂണിഫോം അനുസരിച്ചുള്ള വസ്ത്രധാരണം മാത്രമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഹിജാബ് വിവാദത്തെതുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ (സിഎഫ്ഐ) കര്‍ണ്ണാടക സര്‍ക്കാര്‍ കേസ് നല്‍കിയിരുന്നു. ഉഡുപ്പി കോളെജിലെ ചില അധ്യാപകരെ കാമ്പസ് ഫ്രണ്ട് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു പരാതി.” – നാഗാനന്ദ് പറഞ്ഞു. ഇദ്ദേഹം കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ പരാതി ബെഞ്ചില്‍ സീല്‍ വെച്ച കവറില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

Tags: karnataka highcourtക്യാംപസ് ഫ്രണ്ട്സിഎഫ്ഐHijabഹിജാബ് നിരോധനംഹിജാബ് തര്‍ക്കംഹിജാബ് അവകാശംപോപ്പുലര്‍ ഫ്രണ്ട്pfiസംസ്ഥാനകോളേജ്കര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.