ന്യൂദല്‍ഹി: യുദ്ധക്കെടുതിയില്‍ ജീവരക്ഷ തേടുന്നവര്‍ക്ക് സഹായവും ആശ്വാസവുമെത്തിച്ച് സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍. ആക്രമണത്തില്‍ തകര്‍ന്നടിയുന്ന ഉക്രൈന് നഗരങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത താവളങ്ങളൊരുക്കുകയാണ് സേവാ ഇന്റര്‍നാഷണല്‍.
ഉക്രൈനിലെ പതിനെട്ടോളം നഗരങ്ങളിലാണ് സേവാ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കിയും ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തും എംബസിയുമായി ചേര്‍ന്ന് അതിര്‍ത്തി കടത്തിയും സേവാ ഇന്റര്‍നാഷണലിന്റെ സന്നദ്ധ സേവകര്‍ രംഗത്തുണ്ട്.
സേവാ ഇന്റര്‍നാഷണലിന്റെ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ക്ക് അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലേക്ക് പോകാനുള്ള വാഹനങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നുണ്ട്. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകരും ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായവുമായി രാപ്പകലില്ലാതെ രംഗത്തുണ്ട്. ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്ന കിഴക്കന്‍ മേഖലകളില്‍ നിന്ന് താരതമ്യേന സുരക്ഷിതമായ പടിഞ്ഞാറന്‍ മേഖലകളിലേക്ക് പൗരന്മാരെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ക്കായിരുന്നു.
ഉക്രൈന് രക്ഷാപ്രവര്‍ത്തനത്തില്‍ സേവാ ഇന്റര്‍നാഷണലിനെ സഹായിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി യുഎസിലെ സേവാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അരുണ്‍ കങ്കണി പറഞ്ഞു.
ഉക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരാണെന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളായ രജ്വീന്ദര് കൗറും മോഹന്‍ പട്ടേലും പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികളടങ്ങുന്ന പത്തംഗ സംഘത്തിന് ഉക്രൈന് അതിര്‍ത്തി കടക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തത് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരാണ്.
For Help or Assistance on ground : https://forms.gle/eABJQMrgyusyxb7P7
പ്രതികരിക്കാൻ ഇവിടെ എഴുതുക: