Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മണല്‍ കലവറയെ കുരുതി കൊടുക്കുന്നു; മണല്‍ വിതരണം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു, നിര്‍മാണ ആവശ്യങ്ങള്‍ക്കായി മണല്‍ മാഫിയകളെ ആശ്രയിക്കേണ്ട അവസ്ഥ

വനം വകുപ്പിന്റെ കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്നതാണ് മില്‍പാലം, ചോഴിയക്കോട് കടവുകള്‍. ഇവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണല്‍ വനം വകുപ്പിന്റെ തടി ഡിപ്പോയ്‌ക്ക് സമീപമുള്ള യാര്‍ഡില്‍ എത്തിച്ചായിരുന്നു മണല്‍ വിതരണം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 28, 2022, 03:37 pm IST
inKollam
കല്ലടയാറ്റില്‍ മില്‍പ്പാലം കടവില്‍ അടിഞ്ഞുകൂടിയ മണല്‍ ശേഖരം

കല്ലടയാറ്റില്‍ മില്‍പ്പാലം കടവില്‍ അടിഞ്ഞുകൂടിയ മണല്‍ ശേഖരം

കൊല്ലം: 2009ല്‍ തുടക്കമിട്ട് മാസങ്ങള്‍ക്കകം മരവിപ്പിച്ചതാണ് മണല്‍ കലവറ എന്ന പദ്ധതി. ആവശ്യക്കാരുടെ എണ്ണത്തിലെ വര്‍ധനവും പൊതുസമൂഹത്തിന്റെ ഇടപെടലും കാരണം 2017 ജൂണില്‍ വീണ്ടും നാടിന് ആശ്വാസമായി പദ്ധതി പുനരാരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ നിശ്ചലമാണ് ഈ സംവിധാനം.

കുളത്തൂപ്പുഴയിലെ വനം വകുപ്പ് അധീനതയിലുള്ള വനശ്രീ മണല്‍കലവറ കേന്ദ്രത്തില്‍ നിന്നുള്ള മണല്‍ വിതരണം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതോടെ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവര്‍ അടക്കം സാധാരണക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു. നിര്‍മാണ ആവശ്യങ്ങള്‍ക്കായി പതിനായിരങ്ങള്‍ ചെലവഴിച്ചു മണല്‍ മാഫിയകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് കിഴക്കന്‍ മേഖലയിലുള്ളത്. മണല്‍ സമൃദ്ധമാണെന്ന് പറയപ്പെടുന്ന മില്‍പ്പാലം, ചോഴിയക്കോട് തീരങ്ങളില്‍ നിന്ന് മണല്‍ ഖനനം നടത്തുന്നതാണ് പദ്ധതി.

വനം വകുപ്പിന്റെ കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്നതാണ് മില്‍പാലം, ചോഴിയക്കോട് കടവുകള്‍. ഇവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണല്‍ വനം വകുപ്പിന്റെ  തടി ഡിപ്പോയ്‌ക്ക് സമീപമുള്ള യാര്‍ഡില്‍ എത്തിച്ചായിരുന്നു മണല്‍ വിതരണം. എന്നാല്‍ 2021ല്‍ നിലച്ച മണല്‍വിതരണം ഇനിയും ആരംഭിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇതോടെ വീട് നിര്‍മാണം ആരംഭിച്ച സാധാരണ ജനങ്ങള്‍ക്കൊപ്പം വനശ്രീ മണല്‍ വിതരണ കേന്ദ്രത്തെ ആശ്രയിച്ച് ജീവിക്കുന്ന വനം സംരക്ഷണ സമിതിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളി കുടുംബങ്ങളും ദുരിതത്തിലാണ്.

സ്വകാര്യ എം സാന്റ്, പി സാന്റ് കമ്പനികളെ സഹായിക്കാന്‍ മണല്‍ ശേഖരണം തടസപ്പെടുത്തുന്ന റിപ്പോര്‍ട്ട് നല്‍കിയതാണ് ഇപ്പോഴത്തെ പ്രധാന തടസമത്രെ. കല്ലടയാറ്റില്‍ വന്‍ മണല്‍ ശേഖരം അടിഞ്ഞുകൂടിയതോടെ ചെറിയ മഴപെയ്താല്‍ പോലും വെള്ളപ്പൊക്ക ഭീഷണിയാണ്. മണല്‍ നിറഞ്ഞതോടെ കല്ലടയാറും ഗതിമാറി ഒഴുകുന്നു. ഇതെല്ലാം കണ്ടിട്ടും മണല്‍സംഭരിക്കാന്‍ അനുമതി നല്‍കാത്ത അധികൃതരുടെ നിലപാട് വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങുന്നത്.

അതേസമയം ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള കാലതാമസമാണ് മണല്‍ വിതരണം വൈകാനുള്ള യഥാര്‍ഥ കാരണമെന്നു വനം വകുപ്പ് അധികൃതര്‍ പറയുന്നു.

സമ്പന്നമായ മണല്‍നിക്ഷേപം

വനത്തിനുള്ളില്‍ അടിക്കടിയുള്ള ഉരുള്‍പൊട്ടലുകള്‍ അടിത്തട്ടില്‍ വലിയ മണല്‍ നിക്ഷേപമൊരുക്കി. റിവര്‍ മാനേജ്മെന്റ് അതോറിറ്റി രണ്ട് തീരങ്ങളിലും മണല്‍ഖനനം നടത്തുകയും പ്രദേശത്ത് ഖനനം സാധ്യമായതും അഭികാമ്യവുമായ പ്രവര്‍ത്തനം കണ്ടെത്തുകയും ചെയ്തതാണ്. ഓരോ പോയിന്റില്‍ നിന്നും 5,500 ക്യുബിക് മീറ്റര്‍ ഖനനം ചെയ്യാനാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

Tags: kollamsandEast Kallada
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Kollam

താഴെ തട്ടിലെ നേതാക്കള്‍ ഒഴിയുന്നു; പ്രതിസന്ധിയില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വം, ഒഴിഞ്ഞത് 25 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാർ

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.