Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിമാലയത്തിലെ യോഗി ആനന്ദ് സുബ്രഹ്മണ്യം തന്നെയോ? ഭാര്യയും ഭര്‍ത്താവും എന്‍എസ്ഇയില്‍ നിന്നും കൈപ്പറ്റിയത് കോടികളുടെ ശമ്പളം

നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് ദൂരൂഹത ഏറുന്നു. ഇദ്ദേഹം തന്നെയാണോ എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനെ നിയന്ത്രിച്ചിരുന്ന, വഴി തെറ്റിച്ചിരുന്ന ഹിമാലയന്‍ യോഗി എന്ന സംശയവും ഏറുകയാണ്.

Janmabhumi Online by Janmabhumi Online
Feb 25, 2022, 09:39 pm IST
in India
എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനും (ഇടത്ത്) എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യവും

എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനും (ഇടത്ത്) എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യവും

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് ദൂരൂഹത ഏറുന്നു. ഇദ്ദേഹം തന്നെയാണോ എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനെ നിയന്ത്രിച്ചിരുന്ന, വഴി തെറ്റിച്ചിരുന്ന ഹിമാലയന്‍ യോഗി എന്ന സംശയവും ഏറുകയാണ്.ചെന്നൈയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ആനന്ദ് സുബ്രഹ്മണ്യത്തെ നാല് ദിവസം ചോദ്യം ചെയ്ത് കഴിഞ്ഞു.

വെറും 15 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ട്രാന്‍സേഫ് സര്‍വ്വീസസ് ലി. എന്ന ബാമര്‍ ആന്‍റ് ലോറിയുടെ സബ്‌സിഡിയറി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആനന്ദ് സുബ്രഹ്മണ്യത്തെയാണ് പിന്നീട് 1.68 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ചിത്ര രാമകൃഷ്ണ എന്‍എസ്ഇയുടെ ചെന്നൈ റിജ്യണല്‍ ഓഫീസില്‍ 2013ല്‍ നിയമിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സുനിതയെയാകട്ടെ എന്‍എസ്ഇ ചെന്നൈ റീജ്യണല്‍ ഓഫീസറായി 60 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലാണ് നിയമിച്ചത്.

പിന്നീട് ദ്രുതഗതിയില്‍ ആനന്ദ് സുബ്രഹ്മണ്യത്തിന്റെയും ഭാര്യയുടെയും ശമ്പളം കുതിച്ചുയര്‍ന്നു. 2014ല്‍ സുനിതയുടെ വാര്‍ഷിക ശമ്പളം 72 ലക്ഷം രൂപയായി ഉയര്‍ന്നു. ആനന്ദ് സുബ്രഹ്മണ്യന്‍റേതാകട്ടെ 2014ല്‍ 2.01 കോടിയും 2014 മെയില്‍ 2.32 കോടിയും 2015 മാര്‍ച്ചില്‍ 3.33 കോടിയും 2015 ഏപ്രിലില്‍ 3.67 കോടിയും 2016 മാര്‍ച്ചില്‍ 4.21 കോടിയും ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ ഭാര്യ സുനിതയുടെ ശമ്പളം 1.15 കോടി വരെ ഉയര്‍ന്നിരുന്നു.

ഇവര്‍ ഇരുവരുടെയും ശമ്പളം വര്‍ധിപ്പിച്ചിരുന്നത് എന്‍എസ്ഇ സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയായിരുന്നു. ഇവര്‍ പറയുന്നത് ഹിമാലയത്തിലെ ഒരു യോഗിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആനന്ദ് സുബ്രഹ്മണ്യത്തെയും ഭാര്യയെയും നിയമിക്കുകയും അവരുടെ ശമ്പളത്തില്‍ കാലാകാലം വര്‍ധന വരുത്തിയെന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ഹിമാലയന്‍ യോഗി ആനന്ദ് സുബ്രഹ്മണ്യം തന്നെയാണോ എന്ന സംശയവും ഉയരുകയാണ്.

സിബി ഐ ചിത്ര രാമകൃഷ്ണനെയും എന്‍എസ്ഇ എംഡിയായ രവി നാരായ്‌നെയും ചോദ്യം ചെയ്തിരുന്നു. പിന്നീട് മുങ്ങിയ ചിത്ര രാമകൃഷ്ണയ്‌ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബി ഐ.

ഒപിജി സെക്യൂരിറ്റീസ് എന്ന ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രൊമോട്ടറായ സഞ്ജയ് ഗുപ്തയെയും സിബി ഐ അന്വേഷിക്കുന്നുണ്ട്. തന്റെ ഭാര്യസഹോദരന്‍ അമന്‍ കോക്രാഡിയും മറ്റ് ചില അഞ്ജാത വ്യക്തികളുമാണ് എന്‍എസ്സിയുടെ ഡാറ്റ സെന്റര്‍ മാനേജ് ചെയ്തിരുന്നതെന്ന് പറയുന്നതു. ഇവര്‍ എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകളുടെ സ്വിച്ചോണ്‍ ടൈം കൃത്യമായി ഒപിജിയെ അറിയിച്ചിരുന്നുവെന്നും ആ സമയം നോക്കി ഒപിജി തിരക്കില്ലാത്ത സമയത്ത് എന്‍എസ്ഇയില്‍ ലോഗിന്‍ ചെയ്ത് അഴിമതി നടത്തിയെന്നും പറയുന്നു.

ഒരു വിസില്‍ ബ്ലോവര്‍ (അഴിമതി രഹസ്യമായി ചൂണ്ടിക്കാട്ടുന്ന അജ്ഞാതന്‍) ആണ് 2014ല്‍ എന്‍എസ്ഇയില്‍ അഴിമതി നടക്കുന്നതായി സെബിയെ അറിയിച്ചത്. എന്‍എസ്ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചില ബ്രോക്കര്‍മാരും കൈകോര്‍ത്ത് അഴിമതി നടത്തുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം.

Tags: ഹിമാലയന്‍ യോഗിwifeനാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്ആനന്ദ് സുബ്രഹ്മണ്യംചിത്ര രാമകൃഷ്ണ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

Kerala

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

India

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

Kerala

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

Kerala

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies