Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംജി കൈക്കൂലി വിവാദം: വിജിലന്‍സും അന്വേഷണ കമ്മീഷനും രണ്ടുതട്ടില്‍; രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് മറ്റുള്ളവരെ സംരക്ഷിക്കാന്‍ നീക്കം

എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 01:28 pm IST
in Kottayam

കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിക്ക് പുറമെ രണ്ട് ഉദ്യോഗസ്ഥരെക്കൂടി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കി മറ്റ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ നീക്കം.  

ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിയില്‍ നിന്ന് എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലാകുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ കൈക്കൂലിപ്പണത്തിന്റെ വിഹിതം മറ്റ് ഒന്‍പത് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായി വിജിലന്‍സിന് ബോദ്ധ്യപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

ഡോ. പി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ സര്‍വകലാശാലയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ എംബിഎ വിഭാഗം സെക്ഷന്‍ ഓഫീസര്‍ ഐ. സാജന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ക്ക് വീഴ്ച പറ്റിയതായും ജാഗ്രതക്കുറവ് ഉണ്ടായതായും പറഞ്ഞിരുന്നു. കൂടാതെ ഇവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഐ. സാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും, ആസിഫ് മുഹമ്മദിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.  

എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തില്‍ ഇവരെപ്പറ്റി യാതൊരു പരാമര്‍ശവും ഇല്ല. തന്നെയുമല്ല കൈക്കൂലിപ്പണം എല്‍സി ആര്‍ക്കൊക്കെ നല്കിയെന്നു പോലും അന്വേഷിച്ചില്ല. സര്‍വകലാശാലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയുടെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ് പണം കെപ്പറ്റിയവരല്ലാം. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ അന്വേഷണം പോലും നടത്താതെ രക്ഷിച്ചെടുക്കുവാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തയ്യാറായതെന്ന ആക്ഷേപം യൂണിവേഴ്‌സിറ്റിയിലെ ഇതര ജീവനക്കാര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

അതേസമയം വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷനിലായ സി.ജെ. എല്‍സിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും അധികാര ദുര്‍വിനിയോഗവും ഉണ്ടായതായും സിന്‍ഡിക്കേറ്റ് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരിക്കെതിരായി കൈക്കൊണ്ട സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്കി.

Tags: vigiകൈക്കൂലിMG University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

Kerala

എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്

Education

എം ജി സര്‍വകലാശാലയില്‍ റെഗുലര്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഒരുമിച്ച് പഠിക്കാം

ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നടന്ന സൗത്ത്‌സോണ്‍ യുണിവേഴ്‌സിറ്റി വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ചെന്നൈ എസ്ആര്‍എം യൂണിവേഴ്‌സിറ്റി ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍
Sports

സൗത്ത് സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍: ചെന്നൈ എസ്ആര്‍എം യൂണിവേഴ്സിറ്റിക്ക് കിരീടം; എംജി റണ്ണറപ്പ്

സൗത്ത്‌സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോളില്‍ എപിജെ അബ്ദുല്‍ കലാം യുണിവേഴ്‌സിറ്റിക്കെതിരെ എംജി താരം സാന്ദ്ര ഫ്രാന്‍സിസിന്റെ പ്രകടനം
Sports

സൗത്ത്‌സോണ്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍: എംജി, ക്രൈസ്റ്റ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.