Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംജി കൈക്കൂലി വിവാദം: വിജിലന്‍സും അന്വേഷണ കമ്മീഷനും രണ്ടുതട്ടില്‍; രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് മറ്റുള്ളവരെ സംരക്ഷിക്കാന്‍ നീക്കം

എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 01:28 pm IST
in Kottayam

കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ എല്‍സിക്ക് പുറമെ രണ്ട് ഉദ്യോഗസ്ഥരെക്കൂടി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കി മറ്റ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ നീക്കം.  

ജനുവരി 28നാണ് പത്തനംതിട്ട സ്വദേശിനിയായ വിദ്യാര്‍ഥിയില്‍ നിന്ന് എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി സെക്ഷന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലാകുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തില്‍ കൈക്കൂലിപ്പണത്തിന്റെ വിഹിതം മറ്റ് ഒന്‍പത് ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായി വിജിലന്‍സിന് ബോദ്ധ്യപ്പെട്ടിരുന്നു. ഇവരെ രക്ഷിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

ഡോ. പി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ സര്‍വകലാശാലയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ എംബിഎ വിഭാഗം സെക്ഷന്‍ ഓഫീസര്‍ ഐ. സാജന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ആസിഫ് മുഹമ്മദ് എന്നിവര്‍ക്ക് വീഴ്ച പറ്റിയതായും ജാഗ്രതക്കുറവ് ഉണ്ടായതായും പറഞ്ഞിരുന്നു. കൂടാതെ ഇവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് ഐ. സാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും, ആസിഫ് മുഹമ്മദിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.  

എന്നാല്‍ കൈക്കൂലിപ്പണം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തിയ മറ്റുള്ളവരെ രക്ഷിക്കുന്ന നടപടിയാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് എല്‍സി കൈക്കൂലിയുടെ വിഹിതം അയച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണത്തില്‍ ഇവരെപ്പറ്റി യാതൊരു പരാമര്‍ശവും ഇല്ല. തന്നെയുമല്ല കൈക്കൂലിപ്പണം എല്‍സി ആര്‍ക്കൊക്കെ നല്കിയെന്നു പോലും അന്വേഷിച്ചില്ല. സര്‍വകലാശാലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനയുടെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണ് പണം കെപ്പറ്റിയവരല്ലാം. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ അന്വേഷണം പോലും നടത്താതെ രക്ഷിച്ചെടുക്കുവാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി തയ്യാറായതെന്ന ആക്ഷേപം യൂണിവേഴ്‌സിറ്റിയിലെ ഇതര ജീവനക്കാര്‍ ഉയര്‍ത്തിക്കഴിഞ്ഞു.

അതേസമയം വിജിലന്‍സ് നടപടികളുടെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷനിലായ സി.ജെ. എല്‍സിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും അധികാര ദുര്‍വിനിയോഗവും ഉണ്ടായതായും സിന്‍ഡിക്കേറ്റ് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരിക്കെതിരായി കൈക്കൊണ്ട സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്ക് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്കി.

Tags: vigiകൈക്കൂലിMG University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരന്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

ക്രിക്കറ്റിലെ വൈഭവ് അല്ല ഈ വൈഭവ്, ലളിതാസഹസ്രനാമം ഇംഗ്ലീലേക്ക് വിവര്‍ത്തനം ചെയ്ത 13കാരന്‍ വൈഭവിന് കയ്യടി ഉയരുന്നു…

റോജി എം. ജോണ്‍ എംഎല്‍എ

ആര്‍ എസ് എസ് പരിപാടിയില്‍വി സി മാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമെന്ന് മന്ത്രി റോജി എം ജോണ്‍

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.