Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാവാസുരേഷിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി; ഒരു മനുഷ്യനെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് വേണ്ടതെന്ന് വി. മുരളീധരന്‍

സ്വന്തമായി ഒന്നും നേടാന്‍ വേണ്ടി അല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 11:09 pm IST
in Kerala

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷിനെ സന്ദര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇന്നലെ വൈകുന്നേരം വാവാസുരേഷിന്റെ ശ്രീകാര്യത്തെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി ചികിത്സാ വിവരങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു. പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയവെ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വ്യക്തിഹത്യ ചെയ്യുന്നതരത്തില്‍ നടന്ന പ്രചരണത്തിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും ഇതില്‍ സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടെന്നും അദ്ദേഹം പരാതി പറഞ്ഞു.

വര്‍ഷങ്ങളോളം വനം വകുപ്പിന് പാമ്പ് പിടിക്കുന്നതില്‍ താന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. വാഹനാപകടത്തിലുണ്ടായ ശാരീരിക ആസ്വാസ്ഥ്യമാണ് കോട്ടയത്ത് വച്ച് പാമ്പിന്റെ കടിയേല്‍ക്കാന്‍ കാരണമായത്. ആദ്യമായാണ് തുടയില്‍ പാമ്പ് കടിക്കുന്നത്. പാമ്പിനെ പിടികൂടണമെന്ന് വ്യാജ ഫോണ്‍വിളിയുണ്ടാകുകയും ദീര്‍ഘദൂരം യാത്രചെയ്ത് സ്ഥലത്തെത്താറാകുമ്പോള്‍ പാമ്പിനെ പിടികൂടിയെന്ന് അറിയിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി ഉണ്ടാകുന്നത്. തന്നെ പാമ്പ് പിടിക്കാന്‍ വിളിക്കരുതെന്ന പ്രചരണവും ഒരു വിഭാഗം നടത്തുന്നുണ്ടെന്ന് വാവ മന്ത്രിയോട് വ്യക്തമാക്കി. സുരേഷിന്റെ അമ്മയേയും സഹോദരങ്ങളെയും സമാധാനിപ്പിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

സ്വന്തമായി ഒന്നും നേടാന്‍ വേണ്ടി അല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എന്തെങ്കിലും  സഹായം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഉപദ്രവിക്കാതിരിക്കാനുള്ള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും നിരന്തരമായ ബുദ്ധിമുട്ടുകളാണ് വാവാ സുരേഷിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ച സാഹചര്യത്തില്‍ ഇനി അത്തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയോടൊപ്പം വാവാ സുരേഷ് ഇത്രയുംകാലം ചെയ്തിട്ടുള്ള ജനോപകാരപ്രദമായ നന്മകളും അദ്ദേഹത്തിന്റെ ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തില്‍ സജീവമായി തിരിച്ചുവരാനായതെന്നും മന്ത്രി വ്യക്തമാക്കി.

Tags: ministerവി മുരളീധരന്‍വാവ സുരേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.