Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരനല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്നും സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങള്‍, ഗത്യന്തരമില്ലാതെ ഭരണസമിതി പുറത്താക്കി

ഭരണ സമിതിയുടെ കുടുംബസ്വത്തായിട്ടാണ് ഈ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാരന്‍ ഒരു വായ്‌പക്ക് ചെന്നാല്‍ നിയമവും ചട്ടവും പറഞ്ഞ് രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ വായ്‌പ നല്കി ഒഴിവാക്കുകയാണ്. എന്നാല്‍ ഈ ബാങ്കില്‍ ജോലി ഉള്ളവരുടെ ബന്ധുവോ, സിപിഎം പ്രവര്‍ത്തകരോ ആണ് വായ്‌പക്ക് അപേക്ഷിക്കുന്നതെങ്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി 10 ലക്ഷം രൂപ വരെ അനുവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 03:31 pm IST
in Kerala

കോട്ടയം: കുമാരനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു.  മുന്‍ സിപിഎം കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇയാള്‍ നിലവില്‍ ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്.  ഇതേ ബാങ്കില്‍ കളക്ഷന്‍ ഏജന്റുമാണ്. ഇതേ കുറ്റത്തിന് മുമ്പ് പല തവണ ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്‌ട്രിയ സ്വാധീനത്താല്‍ രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ വന്നതോടെയാണ് ഭരണസമിതി ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയത്.  

ഒരു നിക്ഷേപകന്‍ ആറു മാസം മുമ്പ് എടുത്ത വായ്‌പയില്‍ ബാക്കി തിരിച്ചടയ്‌കാനുണ്ടായിരുന്ന അറുപതിനായിരം രൂപ ബാങ്കിന്റെ രസീത് വാങ്ങി ഈ നേതാവിന്റെ കൈയില്‍ തിരിച്ചടവിനായി ഏല്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഈ തുക ബാങ്കില്‍ അടയ്‌ക്കാതെ സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ച് വന്‍ തട്ടിപ്പ് നടത്തുകയായിരുന്നു. പിന്നീട് നിക്ഷേപകന്‍ മറ്റൊരു ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് കളക്ഷന്‍ ഏജന്റിനെ ഏല്പിച്ച തുക ബാങ്കില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഗുരുതരമായ തട്ടിപ്പ് നടത്തിയ എജന്റിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ബാങ്ക് ഭരണസമിതിക്ക്. താന്‍ അടച്ച 60000 രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നും പോലീസ് കേസ് എടുത്തു അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഒതുക്കി തീര്‍ക്കാനായി വലിയ ഒരു ലോണ്‍ അനുവദിച്ച് നിക്ഷേപകനെ വിഷയത്തില്‍ നിന്നും  പിന്‍തിരിപ്പിക്കാനാണ് ബാങ്ക് ഭരണാധികാരികള്‍ ശ്രമിച്ചത്.  

ഇയാള്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളെ തുടര്‍ന്ന് പലതവണ പാര്‍ട്ടിയിലും, സിപിഎം. ഭരിക്കുന്ന ഈ ബാങ്കിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പുകള്‍ വകവെയ്‌ക്കാതെ പാര്‍ട്ടി നേതൃത്വം ഇയാളെ സംരക്ഷിച്ചു വരുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഈ നേതാവിന്റെ കൈയില്‍ വായ്‌പാ തിരിച്ചടവ് തുക ഏല്പിച്ച മുഴുവന്‍ നിക്ഷേപകര്‍ക്കും ബാങ്കില്‍ നേരിട്ടെത്തി തിരിച്ചടവ് തുക ഒത്തു നോക്കണം എന്നാവശ്യപ്പെട്ടു കത്തയയ്‌ക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് കത്ത് ലഭിച്ച് ബാങ്കില്‍ എത്തിയ പാവപ്പെട്ട നൂറ് കണക്കിന് നിക്ഷേപകരുടെ തുക ബാങ്കില്‍ ഇയാള്‍ തിരിച്ചടച്ചിട്ടില്ല എന്ന് ബാങ്കിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ഈ നേതാവ് നിരവധി നിക്ഷേപകരുടെ പക്കല്‍ നിന്നായി 25 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഗത്യന്തരമില്ലാതെ ബാങ്ക് ഇയാളെ പുറത്താക്കുകയായിരുന്നു.  

ഭരണ സമിതിയുടെ കുടുംബസ്വത്തായിട്ടാണ് ഈ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.  സാധാരണക്കാരന്‍ ഒരു വായ്‌പക്ക് ചെന്നാല്‍ നിയമവും ചട്ടവും പറഞ്ഞ് രണ്ട് ലക്ഷം രൂപ വരെയുള്ള ചെറിയ വായ്‌പ നല്കി ഒഴിവാക്കുകയാണ്.  എന്നാല്‍ ഈ ബാങ്കില്‍ ജോലി ഉള്ളവരുടെ ബന്ധുവോ, സിപിഎം പ്രവര്‍ത്തകരോ ആണ് വായ്‌പക്ക് അപേക്ഷിക്കുന്നതെങ്കില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി 10 ലക്ഷം രൂപ വരെ അനുവദിക്കും.  ബാങ്കിന്റെ വിശ്വാസ്യതയില്‍ നിക്ഷേപകര്‍ക്ക് സംശയങ്ങളാണ്. ഇവിടെ നിന്നും പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ക്കും അറിവുള്ളതാണ്.  

ഈ ബാങ്കിലെ സിപിഎം നേതാക്കന്‍മാരുടെ നിക്ഷേപങ്ങള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെയും സഹകാരികളെയും സംഘടിപ്പിച്ചു കൊണ്ട് ജനകീയ സമരങ്ങള്‍ നടത്തുമെന്നും നാട്ടുകാര്‍ പറയുന്നു. 

Tags: kottayamഅഴിമതിസഹകരണ ബാങ്ക്കുമാരനല്ലൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.