Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവല്‍: പ്രതിഷേധമുയരുന്നു

ഒരു ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ഇത്രയും കുട്ടികള്‍ വരുമ്പോള്‍ പലപ്പോഴും നോട്ടമെത്തുവാന്‍ പാടാകും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 10 ബെഞ്ചിലായി 20 പേരും അവര്‍ക്കിടയില്‍ ഓരോ ബെഞ്ചിലും 10 ഒന്നാം വര്‍ഷക്കാരുമാണ് ഇരിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:46 am IST
inKerala

തൊടുപുഴ: ഹയര്‍ സെക്കന്‍ഡറിയില്‍  പുതുതായി നടപ്പിലാക്കുന്ന പരീക്ഷാ മാനുവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷക്ക് ഒരു റൂമില്‍ 16 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇത് 30 ആക്കിമാറ്റി. ഒരു ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ ഇത്രയും കുട്ടികള്‍ വരുമ്പോള്‍ പലപ്പോഴും നോട്ടമെത്തുവാന്‍ പാടാകും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ 10 ബെഞ്ചിലായി 20 പേരും അവര്‍ക്കിടയില്‍ ഓരോ ബെഞ്ചിലും 10 ഒന്നാം വര്‍ഷക്കാരുമാണ് ഇരിക്കേണ്ടത്.

ചോദ്യപേപ്പര്‍ നല്കി 15 മിനിട്ട് കൂള്‍ ഓഫ് ടൈമില്‍ അദ്ധ്യാപകന്‍ 30 കുട്ടികളുടേയും ഉത്തരക്കടലാസിന്റെ ആദ്യ പേജ് വെരിഫൈ ചെയ്യേണ്ടതുണ്ട്. ഈ സമയത്ത് ഉത്തരങ്ങള്‍ പരസ്പരം കൈമാറാന്‍ കുട്ടികള്‍ക്ക് സാധിക്കും.

പരീക്ഷ മൂല്യനിര്‍ണയത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു ചീഫിനു കീഴില്‍ 5 അദ്ധ്യാപകരാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. കേന്ദ്രീകൃത വാലുവേഷന്‍ ശരിയായ അര്‍ത്ഥത്തില്‍ നടക്കുന്നത് 20% പേപ്പറുകള്‍ ചീഫ് പുനര്‍മൂല്യനിര്‍ണയം നടത്തുന്നത് കൊണ്ടാണ്. എല്ലാ വിഷയങ്ങള്‍ക്കും രാവിലെ 13 പേപ്പറും ഉച്ചയ്‌ക്ക് ശേഷം 13 പേപ്പറും മൂല്യനിര്‍ണയം നടത്തുന്നതാണ് നിലവിലെ രീതി. ബോട്ടണി, സുവോളജി എന്നീ വിഭാഗങ്ങള്‍ക്ക് 20 എണ്ണം വീതവും.

അതായത് ഒരു ഗ്രൂപ്പില്‍ 65 പേപ്പര്‍, 13 പേപ്പര്‍ ചീഫ് നിര്‍ബന്ധമായും പുനര്‍മൂല്യനിര്‍ണയം നടത്തും. കൂടാതെ 85% മാര്‍ക്കിന് മുകളില്‍ കിട്ടിയ ഉത്തരക്കടലാസുകളും. ചീഫ് ഇത്തരത്തില്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതാണ് മൂല്യനിര്‍ണയം കുറ്റമറ്റ രീതിയില്‍ നടക്കാന്‍ മുഖ്യകാരണം.

പുതുക്കിയ പരീക്ഷാ മാനുവല്‍ പ്രകാരം ഒരു അദ്ധ്യാപകന്‍ 17 പേപ്പര്‍ വീതം മൂല്യനിര്‍ണയം നടത്തണം. ബോട്ടണി, സുവോളജി വിഭാഗങ്ങളിലാണെങ്കില്‍ 25 എണ്ണവും. ചീഫ് ഉത്തരക്കടലാസ് വിതരണം ചെയ്യുകയും, രജിസ്റ്ററുകള്‍ തയ്യാറാക്കുകയും മാര്‍ക്ക് ലിസ്റ്റ് ചെക്ക് ചെയ്യുകയും വേണം. ഇതിനൊപ്പം 17 പേപ്പറും, 85% മാര്‍ക്കിന് മുകളിലുള്ള പേപ്പറുകളും പുനര്‍മൂല്യനിര്‍ണയം നടത്തണം, ഇത് പലപ്പോഴും ചീഫിന് സാധിക്കാതെ വരും. ഇത് മൂല്യനിര്‍ണയത്തിന്റെ കൃത്യതയേയും ബാധിക്കും.

പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറഞ്ഞാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കൂ എന്നതുകൊണ്ട് ശരിയായി ഉത്തരം വായിക്കാതെ മാര്‍ക്കിടുന്ന അദ്ധ്യാപകരുണ്ടെന്ന ആക്ഷേപവുമുണ്ട്. ഇത് കുറച്ചൊക്കെ നിയന്ത്രിക്കാന്‍ പറ്റുന്നത് ചീഫിന്റെ ഇടപെടല്‍ കൊണ്ടാണ്.

ഒരു പേപ്പര്‍ നോക്കിയാല്‍ 8 രൂപയാണ് ലഭിക്കുന്നത്, എണ്ണം കൂടുമ്പോള്‍ ലഭിക്കുന്ന തുക കൂടുമെന്നതാണ് ഇതിനെ അനുകൂലിയിച്ച് ഭരണകക്ഷി അദ്ധ്യാപക സംഘടന ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പരമാവധി പേപ്പര്‍ മൂല്യനിര്‍ണയം നടത്തി ഇതിനാവശ്യമായ ദിനങ്ങള്‍ കുറയുമ്പോള്‍ കിട്ടുന്ന ഡിഎ ലാഭത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്.

ദിനം പ്രതി താഴേക്ക് പോകുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നിലവാരം വീണ്ടും കുറയാനേ ഈ നടപടി മൂലം സാധിക്കൂവെന്ന ആരോപണമാണ് ഉയരുന്നത്. കൊവിഡ് സാഹചര്യത്തില്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഇരട്ടിയാക്കിയപ്പോള്‍ തന്നെ ഒരു പേപ്പര്‍ മൂല്യനിര്‍ണയം നടത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും, ഈ സാഹചര്യത്തിലാണ് ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള പുതിയ പരിഷ്‌ക്കാരം. 

Tags: പ്ലസ്ടുexam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.