Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; വൈദ്യുതിനിരക്ക് ഏപ്രിലില്‍ വര്‍ധിപ്പിക്കും; താരിഫില്‍ ബോര്‍ഡും മന്ത്രിയും തമ്മില്‍ തര്‍ക്കം

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Feb 4, 2022, 05:52 pm IST
in Kerala

തിരുവനന്തപുരം: കൊവിഡില്‍ വിറങ്ങലിച്ച ജനങ്ങളെ ഷോക്കടിപ്പിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിനുള്ള ശിപാര്‍ശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി നല്‍കി. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ അന്തിമ തീരുമാനമെടുക്കും.

2200 കോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധന അനിവാര്യമെന്നാണ് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അതേസമയം, വര്‍ധന എത്ര വേണമെന്ന് മന്ത്രിയും ബോര്‍ഡും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

ഗാര്‍ഹിക ഉപഭോക്താവിന് യൂണിറ്റിന് 50 പൈസ മുതല്‍ ഒരു രൂപ വരെയുള്ള വര്‍ധനയാണ് മന്ത്രി മുന്നോട്ട് വച്ചത്. എന്നാല്‍ മിനിമം 1.50 രൂപ മുതല്‍ വര്‍ധന വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതിനാല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തില്‍ അറിയിച്ച താരിഫ് നിരക്കിന് വ്യത്യസ്തമായാണ് ബോര്‍ഡിലെ ഇടത് യൂണിയന്‍ നേതാക്കള്‍ ഇപ്പോള്‍ പുറത്ത് വിടുന്ന താരിഫ്.

വന്‍കിട സ്ഥാപനങ്ങള്‍ക്ക് അധികം നിരക്ക് വര്‍ധിപ്പിക്കാതെ ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ ഭാരം കെട്ടിവയ്‌ക്കാനാണ് നീക്കം. ഉപയോഗത്തിന് അനുസരിച്ച് പത്ത് സ്ലാബുകളിലായാണ് വൈദ്യുതി നിരക്ക് നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് ഇത്തരത്തിലുള്ള സ്ലാബ് പരിഷ്‌കരണം. ഇത് കൂടുതല്‍ നഷ്ടത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചു മുതല്‍ ആറ് വരെ സ്ലാബുകളിലായാണ് നിരക്ക്. വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെയുള്ള പീക്ക് അവറില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വര്‍ധനയ്‌ക്കും നീക്കമുണ്ട്. ഉപഭോഗം നോക്കി വൈദ്യുതി ഉപയോഗിക്കുമെന്നാണ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരം സംവിധാനത്തിനുള്ള സ്മാര്‍ട്ട് മീറ്ററുകള്‍  വീടുകളില്‍ സ്ഥാപിച്ചിട്ടില്ല.

കേന്ദ്രം നല്‍കിയ 200 കോടി തിരികെ നല്‍കി

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്രം നല്‍കിയ 200 കോടി രൂപ തിരികെ നല്‍കിയ ഏക സംസ്ഥാനമാണ് കേരളം. ഇതിന് വൈദ്യുതി ബോര്‍ഡ് നല്‍കിയ മറുപടി കുടിശ്ശികയില്ലാതെ തുക പിരിഞ്ഞു കിട്ടുന്നുവെന്നാണ്. വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കേശവദാസപുരം പട്ടം മേഖലയിലെ ഉപഭോഗവും വൈദ്യുതി  ബില്ലിലെ വരവും കണക്കിലെടുത്താണ് ബോര്‍ഡ് ആസ്ഥാനത്തെ എഞ്ചിനീയര്‍മാര്‍ സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ പ്രദേശത്ത് വ്യാവസായിക സ്ഥാപനങ്ങളില്ല.

സംസ്ഥാനത്തിന് പുറത്ത് നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെങ്കിലും  കൂടിയ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ദീര്‍ഘകാല കരാര്‍ ഒപ്പു വച്ചതിനാല്‍ മാറാന്‍ സാധിക്കില്ല എന്നാണ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ നിയമ നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കാനാകും. അതിന് ബോര്‍ഡിലെ ഇടത് നേതാക്കള്‍ താല്‍പര്യം കാണിക്കുന്നുമില്ല.

Tags: keralaPinarayi Vijayanministerകേരള സര്‍ക്കാര്‍വൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

നേതൃത്വം വിചാരണ ചെയ്യപ്പെടുന്നു; പിണറായിക്കെതിരെ നീക്കം ശക്തം, സിപിഎം ആഭ്യന്തര പ്രതിസന്ധിയില്‍

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.