കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി പോയ ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തകയ്‌ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കി ന്യൂസിലാന്റ്. അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷാര്‍ലറ്റ് ബെയ്‌ലിസിനാണ് മാസങ്ങളായി ജന്മനാട്ടിലേക്ക് മടങ്ങാനുളള ശ്രമങ്ങള്‍ക്ക് ഫലം കണ്ടത്.
അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്‍മാറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ന്യൂസിലാന്റ് സ്വദേശിനിയായ ഷാര്‍ലറ്റ്. ന്യൂസിലാന്റില്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ന്യൂസിലാന്റ് പൗരന്‍മാര്‍ക്ക് പലര്‍ക്കും തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂസിലാന്റ് ഹെറാള്‍ഡ് പത്രത്തില്‍ ഷാര്‍ലറ്റ് എഴുതിയ കുറിപ്പ് ലോക ശ്രദ്ധപിടിച്ചുപറ്റിയതോടെയാണ് ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഗര്‍ഭിണിയായ ഷാര്‍ലറ്റിനെ സഹായിക്കാമെന്ന് അറിയിച്ചത്.
ഗര്‍ഭിണിയായ തനിക്ക് വിസ നിഷേധിച്ചതിനെക്കുറിച്ചായിരുന്നു കുറിപ്പില്‍ ഷാര്‍ലറ്റ് എഴുതിയത്. എന്നാല്‍ തന്റെ അവസ്ഥ മനസിലാക്കി താലിബാന്‍ ഭരണകൂടം തന്നെ സഹായിച്ചു എന്നും അവര്‍ കുറിച്ചു. ഇതോടെ ന്യൂസിലാന്റിനെതിരെ കടുത്ത വിമര്‍ശനം ഉണ്ടായി. തുടർന്ന് ന്യൂസിലാന്റ് നിലപാട് മാറ്റുകയായിരുന്നു.
ന്യൂസിലാന്റില്‍ കൊവിഡ് കുറവാണ് എന്നാല്‍ ക്വാറന്റൈനും, നിയന്ത്രണങ്ങളും ശക്തമാണ്. വിദേശപൗരന്‍മാര്‍ നാട്ടിലെത്തിയാന്‍ 10 ദിവസം സൈനികര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ഇരിക്കണം. എന്നാല്‍ ഹോട്ടലുകള്‍ പരിമിതമാണ്. ഇതിനാല്‍ ക്വാറന്റൈന്‍ സാധ്യാമാവാന്‍ ബുദ്ധിമുട്ടാണ്. ഇതിനാലാണ് തനിക്ക് വിസ നിഷേധിച്ചതെന്ന് ഷാര്‍ലറ്റ് പറഞ്ഞു.















