Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡിന്റെ മറവില്‍ ടിപി വധക്കേസിലെ പ്രതികള്‍ പരോളില്‍; സര്‍ക്കാര്‍ പ്രത്യേക അവധിയും ഇളവുകളും നേടി പുറത്തിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു

1201 ജീവപര്യന്തം തടവുകാരെ സര്‍ക്കാര്‍ കോവിഡിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഇവരില്‍ 714 പേര്‍ മാത്രമാണ് തിരിച്ചുകയറിയത്. ഇവരില്‍ 487 പേര്‍ ഇപ്പോഴും പുറത്താണ്. ഇതില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പടെ കേസുകളില്‍ ഉള്‍പ്പെട്ട പല സിപിഎം അനുയായികളുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 10:50 am IST
in Kerala

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ മറവില്‍ ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികളെല്ലാം പരോളിലിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു. കേസിലെ എട്ട് പ്രതികള്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരോളില്‍ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട് റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കിര്‍മാണി മനോജ് പിടിയിലായതോടെ ജാമ്യത്തില്‍ കഴിയുന്ന ടിപി കേസ് പ്രതികള്‍ എവിടെയെന്ന് വീണ്ടും ചോദ്യം ഉയരുകയാണ്.  

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയുടെ പേര് ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ലഹരി മരുന്ന് പാര്‍ട്ടിക്കിടയില്‍ കിര്‍മാണി മനോജും പിടിയിലാകുന്നത്. ടിപികേസിലെ പ്രതികളായ കൊടി സുനിയും റഫീഖും ഒഴികെ എട്ട് പ്രതികള്‍ ജയിലിന് പുറത്താണ്. സര്‍ക്കാര്‍ പലപല ഘട്ടായി 291 ദിവസം വരെയാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. കോവിഡ് ഒന്നാംതരംഗത്തില്‍ 200ലേറെ ദിവസം പ്രത്യേക അവധി ലഭിച്ചിരുന്നു. ഇത് കൂടാതെയാണ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി ഇടപെടലിലെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇവര്‍ക്ക് പരോള്‍ നല്‍കിയതെന്നാണ് ആരോപണം. ടിപി കേസ് പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുകയാണെന്നും ഇവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒത്താശ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.  

2021 മെയ് അഞ്ചിന് 1201 ജീവപര്യന്തം തടവുകാരെ സര്‍ക്കാര്‍ കോവിഡിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഇവരില്‍ 714 പേര്‍ മാത്രമാണ് തിരിച്ചുകയറിയത്. ഇവരില്‍ 487 പേര്‍ ഇപ്പോഴും പുറത്താണ്. ഇതില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പടെ കേസുകളില്‍ ഉള്‍പ്പെട്ട പല സിപിഎം അനുയായികളുമുണ്ട്.  

ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ആ തടവുകാര്‍ക്കു ലഭിക്കുന്ന പ്രത്യേക അവധിയെല്ലാം ഫലത്തില്‍ ശിക്ഷാ ഇളവായി മാറും. സാദാ തടവുകാര്‍ക്കാണു പ്രത്യേക അവധി ലഭിക്കുന്നതെങ്കില്‍ അത്രയും ദിവസം കൂടി ജയിലില്‍ കിടന്നാല്‍ മാത്രമേ പുറത്തിറങ്ങാനാകൂ.  

കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മരിച്ചതോടെ 10 പ്രതികളാണ് ഇപ്പോഴുള്ളത്. ജയില്‍വാസത്തിനിടെ കേസുകളില്‍പെട്ട കൊടി സുനി ഒഴികെയുള്ളവര്‍ക്കെല്ലാം ഒന്നാം കോവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ പ്രത്യേക അവധി നല്‍കി. 2020 മാര്‍ച്ചില്‍ ഇറങ്ങിയവര്‍ സെപ്തംബറില്‍ തിരിച്ചുകയറി. രണ്ടാംഘട്ട കോവിഡ് വ്യാപനകാലത്ത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയമിക്കപ്പെട്ട ഉന്നതാധികാര സമിതി റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യവും 10 വര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെട്ട 70 പേര്‍ക്കു പ്രത്യേക അവധിയും നല്‍കി. പരോളിന് അര്‍ഹതയുള്ള 1201 ജീവപര്യന്തക്കാര്‍ക്ക് ഇതിനൊപ്പം സര്‍ക്കാരും അവധി നല്‍കി.  

Tags: cpmടിപി ചന്ദ്രശേഖരന്‍covidകൊടി സുനിOmicron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

പുതിയ വാര്‍ത്തകള്‍

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.