Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈ സ്പീഡ് പാതയെ എതിര്‍ത്ത ഉദ്യോഗസ്ഥന്‍ സെമി സ്പീഡ് നടപ്പാക്കാന്‍ മുന്നില്‍; സംസ്ഥാനത്തിന് പാഴായത് 10 വര്‍ഷം; ദുരൂഹതകള്‍ ഏറെ

അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 9, 2022, 08:53 am IST
in Kerala

കോഴിക്കോട്: ഒമ്പതു വര്‍ഷം മുമ്പ്, കേരളത്തിന്റെ ഹൈ സ്പീഡ് റെയില്‍വെ പദ്ധതി മുടക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍വെയ്‌ക്ക് പിന്നില്‍ സക്രിയമായുള്ളത്. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി, അന്ന് മുടക്കിയില്ലായിരുന്നെങ്കില്‍ 2022ല്‍ ഹൈ സ്പീഡ് പാത ഭാഗികമായെങ്കിലും പ്രവര്‍ത്തന സജ്ജമായേനെ.

ഇപ്പോള്‍ ഹൈ സ്പീഡിനെ സെമി സ്പീഡാക്കി മാറ്റി, അതിന് കേരളത്തിന്റെ സ്വന്തം ഫണ്ട് കണ്ടെത്തല്‍ സംരംഭവുമൊക്കെയായി, എന്തു വന്നാലും പണിയുമെന്ന് വീമ്പിളക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ഭരണകക്ഷിയെയും വീര്യപ്പെടുത്തുന്നത് ഹൈ സ്പീഡ് പദ്ധതി മുടക്കിയ അന്നത്തെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു.  

ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് സാധ്യത ആരാഞ്ഞത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്, 2011ല്‍. എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെയാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഇതിനുള്ള സാധ്യത പഠിക്കാന്‍ ഏല്‍പ്പിച്ചത്. അവര്‍ സാധ്യതയും സന്നദ്ധതയും അറിയിച്ചു, അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നു, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2013ല്‍ ഈ പദ്ധതി തുടങ്ങാന്‍ ധാരണയായി. എന്നാല്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറി കെ.എം. എബ്രഹാം പദ്ധതി നടപ്പാക്കാനാവില്ലെന്ന് തടസ്സം പറഞ്ഞു. ഈ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തെങ്കിലും കെ.എം. എബ്രഹാമിന്റെ തടസ്സത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പദ്ധതി മുടങ്ങി.  

എട്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു തയാറെടുപ്പുകള്‍. എന്നാല്‍, 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതോടെ ഹൈ സ്പീഡ് റെയില്‍ മാത്രമല്ല, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളും മുടങ്ങി. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. അന്ന് അത് മുടങ്ങിയിരുന്നില്ലെങ്കില്‍, ഇന്ന് ഹൈ സ്പീഡ് സര്‍വീസ് നടത്തിയേനെ. 10 നിര്‍ണായക വര്‍ഷങ്ങളാണ് പാഴാക്കിയത്,’  അന്ന് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയ ഡിഎംആര്‍സി തലവന്‍ ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു.

കെ.എം. എബ്രഹാം 2017ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന്, ആദ്യ പിണറായി സര്‍ക്കാരിലെ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2021ല്‍, സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കര്‍ പുറത്തായപ്പോള്‍ പിണറായിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. സിവില്‍ എന്‍ജിനീയറിങ് ബിരുദവും ഡോക്ടറേറ്റുമുള്ള അദ്ദേഹമാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്് പിണറായി സര്‍ക്കാരിനെ ഉപദേശിക്കുന്നത്. പത്തു വര്‍ഷം മുമ്പ്, ഫിനാന്‍സ് സെക്രട്ടറിയും ശേഷം ചീഫ് സെക്രട്ടറിയുമായിരുന്ന ഉദ്യോഗസ്ഥന്‍ അന്നത്തെക്കാള്‍ മോശം സാമ്പത്തിക സ്ഥിതിയില്‍ ഇന്ന് സെമി സ്പീഡ് പാതയ്‌ക്കുവേണ്ടി സര്‍ക്കാരിനെ ഉപദേശിക്കുന്നുവെന്നത് വിചിത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്.  

അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.

Tags: Pinarayi VijayanK railകെഎം എബ്രഹാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.