ന്യൂദല്‍ഹി: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് പൂട്ടിട്ട് ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ 6000ത്തിലധികം സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി ഇനിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബര്‍ 31 വരെ മാത്രമെ ഇവയ്ക്ക് പ്രവര്ത്ത അനുമതി ഉണ്ടായിരുന്നുള്ളൂ. നടപടികള്‍ പേടിച്ച് ഭൂരിഭാഗം എന്‍.ജി.ഒകളും എഫ്.സി.ആര്.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കിയില്ല.
ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിഅ മില്ലിയ ഇസ്ലാമിയ, ഇന്ത്യ മെഡിക്കല്‍ അസോസിയേഷന് ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്കാണ് വിദേശ ഫണ്ട് ലൈസന്‍സ് നഷ്ടമായത്. ഡിസംബര്‍ 31നകം എഫ്.സി.ആര്.എ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കണമെന്ന് എന്‍.ജി.ഒകളെ ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ പലരും അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 16,829 എന്‍.ജി.ഒകള്‍ക്കു മാത്രമാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതിയുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ചില മാനദണ്ഡങ്ങള്‍ പാലിച്ച സന്നദ്ധ സംഘടനകള്‍ക്കാണ് 2022 മാര്‍ച്ച് 31 വരെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അപേക്ഷ നല്കിയ 22,762 എന്‍.ജി.ഒകളില്‍ 6500 സംഘടനകളുടെ അപേക്ഷകളില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തത്. 2020 സെപ്റ്റംബര്‍ 29നും 2022 മാര്‍ച്ച് 31നുമിടയില്‍ എഫ്.സി.ആര്.എ രജിസ്ട്രേഷ!െന്റ കാലാവധി തീരുന്നവയും അവ പുതുക്കാനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്ത എന്‍.ജി.ഒകള്‍ക്കാണ് മാര്‍ച്ച് 31 വരെ കാലാവധി ദീര്‍ഘിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: