ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാലെ ജനങ്ങളുടെ നിരന്തരമായുള്ള അഭ്യര്‍ത്ഥനമാനിച്ച് മോദി സര്‍ക്കാര്‍. അഫ്ഗാനിസ്താനിലേക്ക് കൊറോണ വാക്സിനുകള്‍ കയറ്റി അയച്ചു. താലിബാന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ കൊറോണ വാക്സിന് നല്കാന് തയാറായില്ല. തുടര്‍ന്ന് ഇന്ത്യയ്ക്ക് അഫ്ഗാനിലെ വിവിധ സംഘടനകള്‍ കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇറാന്റെ മാഹാന് വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്സിനാണ് ഇന്ത്യ ആദ്യം അയച്ചിരിക്കുന്നത്. അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലേക്കാണ് മരുന്ന് അയച്ചിരിക്കുന്നത്. ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്സിന് അയക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സെപ്റ്റംബറില്‍ അഫ്ഗാനിസ്താന് താലിബാന് പിടിച്ചെടുത്തശേഷം ആദ്യമായാണ് ഇന്ത്യ വാക്സിന് അയക്കുന്നത്. സര്‍ക്കാരിന്റെ ‘വാക്സിന് മൈത്രി’ പദ്ധതിയുടെ ഭാഗമായാണ് ഇത്. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വാക്സിന് അയക്കുന്ന പദ്ധതിയാണിത്. നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, ഭൂട്ടാന്, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആര്‍ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്സിന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: