Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒമിക്രോണ്‍ സുനാമിയെ ഒന്നിച്ചു നേരിടാം

ഇതിനു മുന്‍പുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെങ്കിലും വ്യാപനശേഷി വളരെയധികമായിരിക്കുമെന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 06:00 am IST
inEditorial

പ്രതീക്ഷിച്ചതിന് വിപരീതമായി ഈ പുതുവത്‌സര ദിനത്തിലും ആഘോഷിക്കാനും ആഹഌദിക്കാനുമുള്ള അവസരം ലോകമെമ്പാടും ജനങ്ങള്‍ക്ക് പരിമിതപ്പെട്ടിരിക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ അവസാനിക്കുകയാണെന്നും, ഈ മഹാമാരിയില്‍നിന്ന് മാനവരാശി മോചനം നേടുകയാണെന്നുമുള്ള ആശ്വാസ നെടുവീര്‍പ്പുകള്‍ക്കിടയിലാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകജനതയ്‌ക്കുമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടണിലും ഫ്രാന്‍സിലുമൊക്കെ ഒമിക്രോണ്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആ രാജ്യങ്ങളുടെ ഭരണനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരുന്ന ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ ആഗോളതലത്തില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പ്രതിദിനം ഒന്‍പത് ലക്ഷം എത്തിയത് വലിയ ആശങ്കയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന 2020 മാര്‍ച്ചില്‍ കൊവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതിനുശേഷം രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന ഏറ്റവും വലിയ കുതിപ്പാണിത്. ഇതോടെ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണവും, പരിശോധനകളുടെ എണ്ണവും വീണ്ടും വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഡെല്‍റ്റ-ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന് ഒരു കൊവിഡ് സുനാമിതന്നെയാണ് ആഞ്ഞടിക്കാന്‍ പോകുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് ലോകരാജ്യങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കാന്‍ ഭരണാധികാരികളില്‍ സമ്മര്‍ദ്ദമേറുകയും ചെയ്തിരിക്കുന്നു.

ഇതിനു മുന്‍പുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെങ്കിലും വ്യാപനശേഷി വളരെയധികമായിരിക്കുമെന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. ആശുപത്രികള്‍ രോഗബാധിതരെക്കൊണ്ട് നിറയും. ഒമിക്രോണ്‍ വൈറസിന്റെ അതിദ്രുത വ്യാപനം ഇന്ത്യയ്‌ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മഹാരാഷ്‌ട്രയിലും രാജസ്ഥാനിലും ദല്‍ഹിയിലും പ്രതിദിന ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നത് സാമൂഹ്യവ്യാപനംകൊണ്ടാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വിദേശയാത്രകള്‍ ചെയ്യാത്തവരും, രോഗികളുമായി ഒരുതരത്തിലുള്ള ബന്ധമില്ലാത്തവരും വൈറസ് ബാധിതരാവുന്നു എന്നതാണ് ഇതിന് കാരണം. മുംബൈ മഹാനഗരമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. രാജ്യത്ത് ആകെയുള്ള ഒമിക്രോണ്‍ ബാധിതരുടെ 52 ശതമാനവും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലുമാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇവിടെ രോഗബാധിതരുടെ എണ്ണം കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റിച്ചിരുന്നു. രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയര്‍ന്നപ്പോഴും സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അന്ന് വിലയിരുത്തിയത്. ഇതില്‍നിന്ന് വ്യത്യസ്തമായി ഒമിക്രോണിന്റെ കാര്യത്തില്‍ തുടക്കത്തില്‍ത്തന്നെ ഇങ്ങനെയൊരു സംശയം ഉയര്‍ന്നിരിക്കുന്നത് ഗൗരവത്തിലെടുക്കണം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ മാറ്റിവയ്‌ക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുള്ളതിലെ രാഷ്‌ട്രീയം കാണാതെ പോകരുത്. പരാജയഭീതി പൂണ്ട രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഇതിനു പിന്നില്‍.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും, അലസത പാടില്ലെന്നും ഏറ്റവും പുതിയ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സ്വയം ബോധവല്‍ക്കരണവും ഓരോരുത്തര്‍ പുലര്‍ത്തുന്ന അച്ചടക്കവുമാണ് കൊവിഡ് പ്രതിരോധത്തിന് ആവശ്യമെന്നു പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ നടത്താനിരുന്ന യുഎഇ-കുവൈറ്റ് സന്ദര്‍ശനം പ്രധാനമന്ത്രി നീട്ടിവച്ചത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. മുന്‍ഗണനാക്രമം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്‌പ്പില്‍ ലോകത്ത് മികച്ച നേട്ടം കൈവരിച്ച ഇന്ത്യ കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്പിന് തുടക്കം കുറിക്കുകയുമാണ്. രണ്ട് പുതിയ വാക്‌സിനുകള്‍ക്കുകൂടി പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ ചെറുക്കാന്‍ നടത്തുന്ന അടച്ചിടല്‍ പ്രായോഗികമല്ലെന്നും, അത് പല തിരിച്ചടികള്‍ക്കും കാരണമായിയെന്നുമുള്ള തിരിച്ചറിവ് ഇപ്പോള്‍ ലോകത്തിനുണ്ട്. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വൃത്തി സൂക്ഷിക്കുന്നതിലും ഓരോരുത്തരും കാണിക്കുന്ന ശുഷ്‌കാന്തിയാണ് കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് മറ്റൊന്ന്. ഒമിക്രോണിന്റെ വരവോടെ പല രാജ്യങ്ങളും വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയും വളരെ ദൂരം സഞ്ചരിക്കാനുണ്ട്. രാജ്യത്തെ കൊവിഡ് രോഗികളുടെ പത്തിലൊന്ന് കേരളത്തിലാണെന്ന വസ്തുത ഇപ്പോഴും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ജനപ്പെരുപ്പമുള്ള പല സംസ്ഥാനങ്ങളും രോഗമുക്തിയില്‍ കൈവരിച്ചതിന് തുല്യമായ നേട്ടം കേരളത്തിന് നേടാനായിട്ടില്ല. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള തികഞ്ഞ ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.

Tags: narendramodiമന്‍ കി ബാത്ത്covidOmicronഒമിക്രോണ്‍ വകഭേദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.