Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒമിക്രോണ്‍ സുനാമിയെ ഒന്നിച്ചു നേരിടാം

ഇതിനു മുന്‍പുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെങ്കിലും വ്യാപനശേഷി വളരെയധികമായിരിക്കുമെന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 06:00 am IST
in Editorial

പ്രതീക്ഷിച്ചതിന് വിപരീതമായി ഈ പുതുവത്‌സര ദിനത്തിലും ആഘോഷിക്കാനും ആഹഌദിക്കാനുമുള്ള അവസരം ലോകമെമ്പാടും ജനങ്ങള്‍ക്ക് പരിമിതപ്പെട്ടിരിക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ അവസാനിക്കുകയാണെന്നും, ഈ മഹാമാരിയില്‍നിന്ന് മാനവരാശി മോചനം നേടുകയാണെന്നുമുള്ള ആശ്വാസ നെടുവീര്‍പ്പുകള്‍ക്കിടയിലാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകജനതയ്‌ക്കുമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടണിലും ഫ്രാന്‍സിലുമൊക്കെ ഒമിക്രോണ്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആ രാജ്യങ്ങളുടെ ഭരണനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരുന്ന ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ ആഗോളതലത്തില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പ്രതിദിനം ഒന്‍പത് ലക്ഷം എത്തിയത് വലിയ ആശങ്കയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന 2020 മാര്‍ച്ചില്‍ കൊവിഡിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതിനുശേഷം രോഗബാധിതരുടെ എണ്ണത്തിലുണ്ടാവുന്ന ഏറ്റവും വലിയ കുതിപ്പാണിത്. ഇതോടെ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണവും, പരിശോധനകളുടെ എണ്ണവും വീണ്ടും വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഡെല്‍റ്റ-ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന് ഒരു കൊവിഡ് സുനാമിതന്നെയാണ് ആഞ്ഞടിക്കാന്‍ പോകുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് ലോകരാജ്യങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കാന്‍ ഭരണാധികാരികളില്‍ സമ്മര്‍ദ്ദമേറുകയും ചെയ്തിരിക്കുന്നു.

ഇതിനു മുന്‍പുള്ള വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് പഠനങ്ങളില്‍ പറയുന്നുണ്ടെങ്കിലും വ്യാപനശേഷി വളരെയധികമായിരിക്കുമെന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. ആശുപത്രികള്‍ രോഗബാധിതരെക്കൊണ്ട് നിറയും. ഒമിക്രോണ്‍ വൈറസിന്റെ അതിദ്രുത വ്യാപനം ഇന്ത്യയ്‌ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മഹാരാഷ്‌ട്രയിലും രാജസ്ഥാനിലും ദല്‍ഹിയിലും പ്രതിദിന ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നത് സാമൂഹ്യവ്യാപനംകൊണ്ടാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വിദേശയാത്രകള്‍ ചെയ്യാത്തവരും, രോഗികളുമായി ഒരുതരത്തിലുള്ള ബന്ധമില്ലാത്തവരും വൈറസ് ബാധിതരാവുന്നു എന്നതാണ് ഇതിന് കാരണം. മുംബൈ മഹാനഗരമാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. രാജ്യത്ത് ആകെയുള്ള ഒമിക്രോണ്‍ ബാധിതരുടെ 52 ശതമാനവും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലുമാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഇവിടെ രോഗബാധിതരുടെ എണ്ണം കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റിച്ചിരുന്നു. രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയര്‍ന്നപ്പോഴും സാമൂഹ്യവ്യാപനം സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ അന്ന് വിലയിരുത്തിയത്. ഇതില്‍നിന്ന് വ്യത്യസ്തമായി ഒമിക്രോണിന്റെ കാര്യത്തില്‍ തുടക്കത്തില്‍ത്തന്നെ ഇങ്ങനെയൊരു സംശയം ഉയര്‍ന്നിരിക്കുന്നത് ഗൗരവത്തിലെടുക്കണം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ മാറ്റിവയ്‌ക്കണമെന്ന ആവശ്യം ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുള്ളതിലെ രാഷ്‌ട്രീയം കാണാതെ പോകരുത്. പരാജയഭീതി പൂണ്ട രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഇതിനു പിന്നില്‍.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും, അലസത പാടില്ലെന്നും ഏറ്റവും പുതിയ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സ്വയം ബോധവല്‍ക്കരണവും ഓരോരുത്തര്‍ പുലര്‍ത്തുന്ന അച്ചടക്കവുമാണ് കൊവിഡ് പ്രതിരോധത്തിന് ആവശ്യമെന്നു പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ നടത്താനിരുന്ന യുഎഇ-കുവൈറ്റ് സന്ദര്‍ശനം പ്രധാനമന്ത്രി നീട്ടിവച്ചത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. മുന്‍ഗണനാക്രമം അനുസരിച്ചുള്ള പ്രതിരോധ കുത്തിവയ്‌പ്പില്‍ ലോകത്ത് മികച്ച നേട്ടം കൈവരിച്ച ഇന്ത്യ കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്പിന് തുടക്കം കുറിക്കുകയുമാണ്. രണ്ട് പുതിയ വാക്‌സിനുകള്‍ക്കുകൂടി പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. കൊവിഡിനെ ചെറുക്കാന്‍ നടത്തുന്ന അടച്ചിടല്‍ പ്രായോഗികമല്ലെന്നും, അത് പല തിരിച്ചടികള്‍ക്കും കാരണമായിയെന്നുമുള്ള തിരിച്ചറിവ് ഇപ്പോള്‍ ലോകത്തിനുണ്ട്. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വൃത്തി സൂക്ഷിക്കുന്നതിലും ഓരോരുത്തരും കാണിക്കുന്ന ശുഷ്‌കാന്തിയാണ് കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് മറ്റൊന്ന്. ഒമിക്രോണിന്റെ വരവോടെ പല രാജ്യങ്ങളും വാക്‌സിനേഷന്‍ വേഗത്തിലാക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയും വളരെ ദൂരം സഞ്ചരിക്കാനുണ്ട്. രാജ്യത്തെ കൊവിഡ് രോഗികളുടെ പത്തിലൊന്ന് കേരളത്തിലാണെന്ന വസ്തുത ഇപ്പോഴും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ജനപ്പെരുപ്പമുള്ള പല സംസ്ഥാനങ്ങളും രോഗമുക്തിയില്‍ കൈവരിച്ചതിന് തുല്യമായ നേട്ടം കേരളത്തിന് നേടാനായിട്ടില്ല. സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള തികഞ്ഞ ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.

Tags: covidOmicronഒമിക്രോണ്‍ വകഭേദംnarendramodiമന്‍ കി ബാത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.