Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബഗ്ഗി കാറുകള്‍ കട്ടപ്പുറത്ത്, ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു

അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികളെ വാര്‍ഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിന് ആംബുലന്‍സായാണ് ബഗ്ഗി കാറുകള്‍ ക്രമീകരിച്ചത്.

ടി.കെ. രാധാകൃഷ്ണന്‍ by ടി.കെ. രാധാകൃഷ്ണന്‍
Dec 23, 2021, 11:25 am IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ബാറ്ററി വാഹനങ്ങള്‍ (ബഗ്ഗി കാറുകള്‍) കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഇത്തരത്തിലുള്ള  നാലു വാഹനങ്ങളാണ് മെഡിക്കല്‍ കോളജിലുള്ളത്.  ഇതില്‍ രണ്ടെണ്ണത്തിനാണ് തകരാര്‍ സംഭവിച്ചത്. 

മുന്‍ എംപി എളമരം കരീമിന്റെ 2018-19 വര്‍ഷത്തെ  എംപി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളജിലേക്ക് വാങ്ങിയതാണ് നാലു ബഗ്ഗി കാറുകള്‍. ഒരെണ്ണത്തിന് 10 ലക്ഷം രൂപയാണ് ചെലവ്. 2019ല്‍ വലിയ ആഘോഷത്തോടെയാണ് ഇത് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ചില നിസാര തകരാറുകള്‍ മാത്രമേ ഉള്ളൂവെന്നും ഇത് പരിഹരിക്കുന്നതിന് കമ്പനിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ലയെന്നും ഇത് കാരണമാണ് വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കാലതാമസം വരുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികളെ വാര്‍ഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിന് ആംബുലന്‍സായാണ് ബഗ്ഗി കാറുകള്‍  ക്രമീകരിച്ചത്.  പല സ്വകാര്യ ആശുപത്രികളിലും ഈ സംവിധാനം മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയൊക്ക തകരാര്‍ വന്നാല്‍ ധൃതഗതിയില്‍ ശരിയാക്കപ്പെടുന്നുമുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹനം വന്ന് ആദ്യ മാസങ്ങളില്‍ ഡ്രൈവറില്ലായിരുന്നു അതിനെ  തുടര്‍ന്ന് ഓടിക്കുവാന്‍ കഴിയാതെ എറെ നാള്‍ ഉപയോഗമില്ലാതെ കിടന്നു.  

പിന്നീട് താത്ക്കാലിക  ഡ്രൈവര്‍മാര്‍ നിയമിച്ച ശേഷമാണ് ബഗ്ഗി കാറിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കുവാന്‍ തുടങ്ങിയത്. ഇപ്പോള്‍ തകരാര്‍ മൂലം വാഹനം ഉപയോഗിക്കാതായിട്ട് മാസം പിന്നിട്ടിരിക്കുന്നു. ഇതിനാല്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എത്തിക്കുവാനോ, വിവിധ പരിശോധനകള്‍ക്ക് യഥാസമയം കൊണ്ടു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.  

കഴിഞ്ഞാഴ്ച അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗികളുടെ ബന്ധുക്കളും, ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായി. അത്യാഹിത വിഭാഗത്തില്‍ നിന്നും രോഗികളെ വാര്‍ഡുകളിലേക്ക് സ്ട്രച്ചറുകളിലോ വീല്‍ ചെയറുകളിലോ പോകുകയാണ് നിലവിലെ രീതി. രോഗിയുടെ ആരോഗ്യനില മോശമാകുന്ന സന്ദര്‍ഭങ്ങളില്‍ ഇവരെ ബഗ്ഗിവാഹനങ്ങളിലാണ് വാര്‍ഡുകളിലെത്തിക്കുന്നത്. കൂടാതെ കോവിഡ് രോഗികളെ കൊണ്ടു പോയിരുന്നതും ഇതിലായിരുന്നു. നന്നാക്കുന്നതിനുള്ള കരാര്‍ എടുത്തിട്ടുള്ള കമ്പനി ആന്ധ്രയിലാണ്. ഇവിടെ നിന്നും വിദഗ്‌ദ്ധരെത്തി നന്നാക്കുന്നതു വരെ ലക്ഷങ്ങള്‍ വിലയുള്ള ബഗ്ഗി കാറുകള്‍ തുരുമ്പെടുത്തു നശിക്കും. ഇത് ഒഴിവാക്കുവാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പൊതു ആവശ്യം.

Tags: kottayamkottayam medical collegeബഗ്ഗി കാറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ദിവസമായി വെള്ളം ലഭ്യമല്ലാത്തതിനാൽ 40ഓളം ശസ്‌ത്രക്രിയ മുടങ്ങി

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

തമിഴ്നാട് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, അധികാരത്തിന് വിജയിനൊപ്പം

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.