Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണന്‍, കൊടിയേറ്റു ദിവസം ചിത്രം ഭഗവാന് സമർപ്പിക്കും

മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 02:19 pm IST
in Kottayam

അയ്‌മനം: പാണ്ഡവരുടെ സാന്നിദ്ധ്യം കൊണ്ട് ചരിത്ര പ്രസിദ്ധമായ പാണ്ഡവം ക്ഷേത്രത്തില്‍ പാണ്ഡവചരിതം ആലേഖനം ചെയ്ത് സത്യനാരായണ്‍ കൃതാര്‍ത്ഥനാകുന്നു. പാണ്ഡവം ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ ഭിത്തിയിലാണ് ഈ ചിത്രകാരന്‍ തന്റെ കലാസപര്യ പൂര്‍ത്തിയാക്കി ഭഗവാനു സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത്. പഞ്ചപാണ്ഡവരും അമ്മ കുന്തിയും വനവാസക്കാലത്ത് സഞ്ചരിച്ചു എന്നു പറയപ്പെടുന്നതും ഇപ്പോഴും തെളിവുകള്‍ അവശേഷിക്കുന്നതുമായ ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയും  

പാണ്ഡവം ക്ഷേത്ര നിര്‍മ്മാണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെഡിക്കല്‍ കോളേജിനു സമീപം ചാത്തുണ്ണിപ്പാറ എന്ന സ്ഥലത്ത് പാണ്ഡവര്‍ താമസിച്ചിരുന്നതായി വിശ്വസിക്കുന്നു. ഇതിനു കാരണമായി പറയപ്പെടുന്നത് അവിടെ ഉണ്ടായിരുന്ന ശിലാ രൂപങ്ങളായിരുന്നു. പാറ തുരന്ന് വീടിന്റെ മാതൃക പണിതിരുന്നതും, ആട്ടുകല്ലും, അരകല്ലും അമ്മിക്കല്ലും, അരകല്ലില്‍ അരച്ചു വച്ചതു പോലെയുള്ള ഉരുളയും, എല്ലാം ഇവിടെ ഉണ്ടായിരുന്നു.എന്നാല്‍ കാലക്രമേണ ഈ വസ്തു കൈമാറ്റം ചെയ്യപ്പെടുകയും ഉടമ ഈ ചരിത്ര സ്മാരകത്തെ നശിപ്പിക്കുകയും ചെയ്തു. പാണ്ഡവത്തിനു സമീപം വടക്കോട്ട കുന്നിനു മുകളില്‍ ഭീമസേനന്‍ ഗദ കുത്തിയതെന്നു കരുതപ്പെടുന്ന ഒരു ചെറിയ കുഴി പാറയുടെ മുകളില്‍ ഇപ്പോഴും അവിടെ കാണാം. എത്ര വലിയ വേനലിലും ഈ കുഴിയില്‍ വെള്ളം വറ്റാറില്ല. ആര്‍പ്പൂക്കരയില്‍ നിന്നും ഇവര്‍ അയ്‌മനത്തേയ്‌ക്കു വന്നത് മീനച്ചിലാര്‍ കടന്ന് കല്ലേക്കടവ് വഴിയാണെന്നു പറയപ്പെടുന്നു. ഇവിടെ നദിക്കു കുറുകെ ഒരു പാറ ഉള്ളതായി ഇപ്പോഴും കാണാം.  

വേനല്‍ക്കാലത്ത് പാറ വെള്ളത്തിനു മുകളിലാകും. ജലഗതാഗത സൗകര്യത്തിനായി ഈ പാറയുടെ നടുഭാഗം പില്ക്കാലത്ത് പൊട്ടിച്ചു മാറ്റിയിരുന്നു. പാണ്ഡവത്ത് പാണ്ഡവര്‍ താമസിക്കുമ്പോഴാണ് ഇവിടെ ക്ഷേത്രം പണിതതെന്നും കരുതുന്നു. ഇതിന്റെ ഉദാഹരണമായി നമസ്‌കാര മണ്ഡപം ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്നതും, ഒറ്റക്കല്ലില്‍ കൊത്തിയ ആനയെയും ഇവിടെ കാണാം. ഭീമസേനന്‍ വധിച്ച ബകന്‍ എന്ന രാക്ഷസന്റെ വാസസ്ഥലവും, കാളവണ്ടിയും കാളയും, നദി കുറുകെ കടക്കുമ്പോള്‍ കര്‍ണ്ണനെ നദിയിലൊഴുക്കിവിട്ട സംഭവം കുന്തിയുടെ മനസ്സില്‍ തെളിയുന്നതും എല്ലാം ചിത്രകാരന്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഒരു തപസ്സ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് സത്യന്‍ ചരിത്രവും ഐതീഹ്യവും ഇഴചേര്‍ന്ന തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. ഭാര്യ ഗിരിജ, ശിഷ്യകളായ ദേവനന്ദയും മാളുവും  ഈ ഉദ്യമത്തില്‍ പങ്കെടുത്തു.  

ക്ഷേത്രത്തിലെ ഉത്സവത്തിന് 19ന് നടക്കുന്ന കൊടിയേറ്റു ദിവസം തന്റെ കലാസപര്യ ഭഗവാനു സമര്‍പ്പിക്കുവാനാണ് അയ്‌മനം കാഞ്ഞിരക്കാട്ട് സത്യന്‍ നാരായണന്റെ  തീരുമാനം.

Tags: kottayamപാണ്ഡവം ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.