Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് തീവ്രവാദിസംഘടനയെ അടക്കാന്‍ ഇമ്രാന്‍ സമീപിച്ചത് താലിബാന്‍ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ; ഇമ്രാന്‍-താലിബാന്‍ ബന്ധം പുറത്ത്

പാകിസ്ഥാനിലെ ഇമ്രാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന്‍ സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന്‍ നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന്‍ ഹഖാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 04:34 pm IST
in World

ഇസ്ലാമബാദ്:പാകിസ്ഥാനിലെ  ഇമ്രാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന്‍ സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന്‍ നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന്‍ ഹഖാനി.  

ഇതോടെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധബന്ധമാണ് മറനീക്കി പുറത്തുവരുന്നത്. സിറാജുദ്ദീന്‍ ഹഖാനിയ്‌ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത് പാകിസ്ഥാനിലെ ഇന്‍റലിജന്‍സ്‍ മേധാവിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് നിത്യതലവേദനയായ ടിടിപിയുടെ ശല്ല്യം ഒഴിവാക്കാന്‍  ഇമ്രാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ ഹഖാനി ഇടപെട്ടത്. ഹഖാനി നേതാവിന്റെ നിര്‍ദേശത്തിന് തല്‍ക്കാലം ടിടിപി വഴങ്ങുകയാണ്. പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ടിടിപി നേതാക്കള്‍ അഭയം തേടിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.  

കഴിഞ്ഞ രണ്ട് ദശകമായി പാകിസ്ഥാന്‍ ഭരണാധികാരികളെ വിറപ്പിക്കുന്ന തീവ്രവാദി സംഘടനയാണ് ടിടിപി.  അഫ്ഗാനിലെ താലിബാന്റെ ഇരട്ടയായാണ് പാകിസ്ഥാനിലെ ടിടിപി അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ രണ്ടാഴ്ചയായി പാക്‌സര്‍ക്കാര്‍ പ്രതിനിധികളും ടിടിപി നേതാക്കളും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുകയാണ്. ടിടിപിയുടെ ചില തീവ്രവാദികളെ മോചിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലാകെ സമാധാനം സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.

പാകിസ്ഥാന്‍ തടവിലാക്കിയിരിക്കുന്ന തീവ്രവാദികളെ വിട്ടയക്കുന്നതോടെ സമാധാനം നിലവില്‍ വരും. കുറച്ചുനാളായി ടിടിപിയോട് ആയുധം താഴെവെയ്‌ക്കാനും രാജ്യത്തിനെതിരായ അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു ഇമ്രാന്‍ സര്‍ക്കാര്‍. എന്നാല്‍ താലിബാന്റെ രീതിയില്‍ ശരിയ നിയമങ്ങള്‍ പാകിസ്ഥാനില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ടിടിപി ശ്രമിച്ചിരുന്നത്. പാകിസ്ഥാനിലെ താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപിയ്‌ക്ക് ഇമ്രാന്‍ സര്‍ക്കാരിനെ സായുധസമരത്തിലൂടെ താഴെ വീഴ്‌ത്താനായിരുന്നു പദ്ധതി.

എന്നാല്‍ വടക്കന്‍ വാസിരിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിടിപിയ്‌ക്കെതിരെ പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ അവസാന കോട്ടയായ വാസിരിസ്താന്‍ വിട്ട് ടിടിപി തീവ്രവാദികള്‍ അഫ്ഗാനിലേക്ക് പലായനം ചെയ്തു. അഫ്ഗാനില്‍ നിന്നുകൊണ്ട് ടിടിപി പിന്നീട് പാകിസ്ഥാനില്‍ ബോംബാക്രണവും കൊലപാതകങ്ഹളും അതിര്‍ത്തികടന്നുള്ള ആക്രമണങ്ങളൂും നടത്തിപ്പോന്നു. താലിബാന്‍ കാബൂള്‍ കിഴടക്കിയതോടെ പാകിസ്ഥാനില്‍ ടിടിപിയുടെ ആക്രമണം കൂടിവന്നു.

പാകിസ്ഥാനില്‍ അക്രമം ഈ വര്‍ഷം കൂടിയെന്നും ടിടിപിയാണ് ഇതിന് പിന്നിലെന്നും പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് (പി ഐപിഎസ്) പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം ടിടിപി 95 ആക്രമണങ്ങള്‍ നടത്തുകയും 140പരെ കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ജൂലായ് മുതല്‍ സപ്തംബര്‍ വരെ മാത്രം ടിടിപി 44 ആക്രമണങ്ങള്‍ നടത്തി ഇതില്‍ 73 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 20ന് നടന്ന ഒരു ആക്രമണത്തില്‍ നാല് പാക് സുരക്ഷസൈനികര്‍ കൊല്ലപ്പെട്ടു.

2007ല്‍ തെക്കന്‍ വാസിരിസ്താനിലെ ബൈതുല്ല മെഹ്‌സുദാണ് ടിടിപിയ്‌ക്ക് ജന്മം നല്‍കിയത്. ലാല്‍ മസ്ജിത് പള്ളിയില്‍ തീവ്രവാദിയായ ഒരു ഇസ്ലാമിക പ്രഭാഷകനെയും അനുയായികളെയും ഒഴിപ്പിക്കാന്‍ പാക് സൈന്യം നടത്തിയ നീക്കത്തെ എതിര്‍ക്കാനാണ് ടിടിപി രൂപീകരിച്ചത്. ടിടിപി രൂപീകരണത്തിിന് ശേഷം തീവ്രവാദികള്‍ പാക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സാധാരക്കാര്‍ക്കും പാക് സൈനികര്‍ക്കെതിരെയും ശക്തമായ ആക്രമണം ടിടിപി നടത്തിപ്പോന്നു. പിന്നീട് പാകിസ്ഥാന്‍ സേന ടിടിപിയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടിടിപി നേതൃത്വവുമായി സമാധാനക്കരാറുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു പാകിസ്ഥാന്‍. പക്ഷെ ഇപ്പോള്‍ ഹഖാനി ഗ്രൂപ്പിന്റെ ഇടപെടലോടെ ടിടിപി ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങാനും പാക്‌സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കാനുമുള്ള സാധ്യത വര്‍ധിച്ചു.

Tags: ഹഖാനി ശൃംഖലഹക്കാനിസിറാജുദ്ദീന്‍ ഹഖാനിഐഎസ്ചര്‍ച്ചpakistanimran khanതാലിബാന്‍അഫ്ഗാനിസ്ഥാന്‍imrankhanടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.