Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് തീവ്രവാദിസംഘടനയെ അടക്കാന്‍ ഇമ്രാന്‍ സമീപിച്ചത് താലിബാന്‍ ആഭ്യന്തരമന്ത്രി സിറാജുദ്ദീന്‍ ഹഖാനിയെ; ഇമ്രാന്‍-താലിബാന്‍ ബന്ധം പുറത്ത്

പാകിസ്ഥാനിലെ ഇമ്രാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന്‍ സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന്‍ നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന്‍ ഹഖാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 04:34 pm IST
in World

ഇസ്ലാമബാദ്:പാകിസ്ഥാനിലെ  ഇമ്രാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന തീവ്രവാദി സംഘടനയായ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) സമാധാനപാതയിലേക്ക്. ഇമ്രാന്‍ സര്‍ക്കാരുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാനപാതയിലേക്ക് നീങ്ങാന്‍ ടിടിപിയെ പ്രേരിപ്പിച്ചത് താലിബാന്‍ നേതാവും ഹഖാനിഗ്രൂപ്പിന്റെ തലവനുമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. ഇപ്പോള്‍ താലിബാന്‍ സര്‍ക്കാരിനെ ആഭ്യന്തരമന്ത്രിയുമാണ് സിറാജുദ്ദീന്‍ ഹഖാനി.  

ഇതോടെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധബന്ധമാണ് മറനീക്കി പുറത്തുവരുന്നത്. സിറാജുദ്ദീന്‍ ഹഖാനിയ്‌ക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതല നല്‍കിയത് പാകിസ്ഥാനിലെ ഇന്‍റലിജന്‍സ്‍ മേധാവിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് നിത്യതലവേദനയായ ടിടിപിയുടെ ശല്ല്യം ഒഴിവാക്കാന്‍  ഇമ്രാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ ഹഖാനി ഇടപെട്ടത്. ഹഖാനി നേതാവിന്റെ നിര്‍ദേശത്തിന് തല്‍ക്കാലം ടിടിപി വഴങ്ങുകയാണ്. പാക് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ടിടിപി നേതാക്കള്‍ അഭയം തേടിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്.  

കഴിഞ്ഞ രണ്ട് ദശകമായി പാകിസ്ഥാന്‍ ഭരണാധികാരികളെ വിറപ്പിക്കുന്ന തീവ്രവാദി സംഘടനയാണ് ടിടിപി.  അഫ്ഗാനിലെ താലിബാന്റെ ഇരട്ടയായാണ് പാകിസ്ഥാനിലെ ടിടിപി അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ രണ്ടാഴ്ചയായി പാക്‌സര്‍ക്കാര്‍ പ്രതിനിധികളും ടിടിപി നേതാക്കളും തമ്മില്‍ സമാധാനചര്‍ച്ചകള്‍ നടക്കുകയാണ്. ടിടിപിയുടെ ചില തീവ്രവാദികളെ മോചിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലാകെ സമാധാനം സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.

പാകിസ്ഥാന്‍ തടവിലാക്കിയിരിക്കുന്ന തീവ്രവാദികളെ വിട്ടയക്കുന്നതോടെ സമാധാനം നിലവില്‍ വരും. കുറച്ചുനാളായി ടിടിപിയോട് ആയുധം താഴെവെയ്‌ക്കാനും രാജ്യത്തിനെതിരായ അക്രമം അവസാനിപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു ഇമ്രാന്‍ സര്‍ക്കാര്‍. എന്നാല്‍ താലിബാന്റെ രീതിയില്‍ ശരിയ നിയമങ്ങള്‍ പാകിസ്ഥാനില്‍ അടിച്ചേല്‍പ്പിക്കാനായിരുന്നു ടിടിപി ശ്രമിച്ചിരുന്നത്. പാകിസ്ഥാനിലെ താലിബാന്‍ എന്നറിയപ്പെടുന്ന ടിടിപിയ്‌ക്ക് ഇമ്രാന്‍ സര്‍ക്കാരിനെ സായുധസമരത്തിലൂടെ താഴെ വീഴ്‌ത്താനായിരുന്നു പദ്ധതി.

എന്നാല്‍ വടക്കന്‍ വാസിരിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിടിപിയ്‌ക്കെതിരെ പാക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ അവസാന കോട്ടയായ വാസിരിസ്താന്‍ വിട്ട് ടിടിപി തീവ്രവാദികള്‍ അഫ്ഗാനിലേക്ക് പലായനം ചെയ്തു. അഫ്ഗാനില്‍ നിന്നുകൊണ്ട് ടിടിപി പിന്നീട് പാകിസ്ഥാനില്‍ ബോംബാക്രണവും കൊലപാതകങ്ഹളും അതിര്‍ത്തികടന്നുള്ള ആക്രമണങ്ങളൂും നടത്തിപ്പോന്നു. താലിബാന്‍ കാബൂള്‍ കിഴടക്കിയതോടെ പാകിസ്ഥാനില്‍ ടിടിപിയുടെ ആക്രമണം കൂടിവന്നു.

പാകിസ്ഥാനില്‍ അക്രമം ഈ വര്‍ഷം കൂടിയെന്നും ടിടിപിയാണ് ഇതിന് പിന്നിലെന്നും പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് (പി ഐപിഎസ്) പഠനത്തില്‍ പറയുന്നു. ഈ വര്‍ഷം ടിടിപി 95 ആക്രമണങ്ങള്‍ നടത്തുകയും 140പരെ കൊല്ലുകയും ചെയ്തു. ഈ വര്‍ഷം ജൂലായ് മുതല്‍ സപ്തംബര്‍ വരെ മാത്രം ടിടിപി 44 ആക്രമണങ്ങള്‍ നടത്തി ഇതില്‍ 73 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 20ന് നടന്ന ഒരു ആക്രമണത്തില്‍ നാല് പാക് സുരക്ഷസൈനികര്‍ കൊല്ലപ്പെട്ടു.

2007ല്‍ തെക്കന്‍ വാസിരിസ്താനിലെ ബൈതുല്ല മെഹ്‌സുദാണ് ടിടിപിയ്‌ക്ക് ജന്മം നല്‍കിയത്. ലാല്‍ മസ്ജിത് പള്ളിയില്‍ തീവ്രവാദിയായ ഒരു ഇസ്ലാമിക പ്രഭാഷകനെയും അനുയായികളെയും ഒഴിപ്പിക്കാന്‍ പാക് സൈന്യം നടത്തിയ നീക്കത്തെ എതിര്‍ക്കാനാണ് ടിടിപി രൂപീകരിച്ചത്. ടിടിപി രൂപീകരണത്തിിന് ശേഷം തീവ്രവാദികള്‍ പാക് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. സാധാരക്കാര്‍ക്കും പാക് സൈനികര്‍ക്കെതിരെയും ശക്തമായ ആക്രമണം ടിടിപി നടത്തിപ്പോന്നു. പിന്നീട് പാകിസ്ഥാന്‍ സേന ടിടിപിയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടിടിപി നേതൃത്വവുമായി സമാധാനക്കരാറുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു പാകിസ്ഥാന്‍. പക്ഷെ ഇപ്പോള്‍ ഹഖാനി ഗ്രൂപ്പിന്റെ ഇടപെടലോടെ ടിടിപി ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങാനും പാക്‌സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കാനുമുള്ള സാധ്യത വര്‍ധിച്ചു.

Tags: imran khanതാലിബാന്‍അഫ്ഗാനിസ്ഥാന്‍imrankhanടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍ഹഖാനി ശൃംഖലഹക്കാനിസിറാജുദ്ദീന്‍ ഹഖാനിഐഎസ്ചര്‍ച്ചpakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.