Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ വെള്ളപ്പൊക്കം; തമിഴ്‌നാടിന് എല്ലാവിധ സഹായവും കേന്ദ്രം നല്‍കും; മുഖ്യമന്ത്രി സ്റ്റാലിനെ ഫോണില്‍വിളിച്ച് പ്രധാനമന്ത്രി

2015ന് ശേഷം തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 8.30 വരെ നഗരത്തില്‍ 21.5 സെന്റിമീറ്ററും പ്രാന്തപ്രദേശങ്ങളില്‍ 11.3 സെന്റിമീറ്ററും മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 08:29 am IST
in India

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയില്‍ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ട് ഫോണില്‍ വിളിച്ച് സഹായവാഗ്ദാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കും. എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു.  

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി നിലയ്‌ക്കാതെ പെയ്ത കനത്ത മഴയിലാണ് ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടത്. ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള ടി. നഗര്‍, വ്യാസര്‍പാഡി, അഡയാര്‍, വേലചെരി, റോയപേട്ട, മൈലാപൂര്‍ എന്നീ സമീപ നഗരങ്ങളും വെള്ളത്തിനടിയിലായി. ജനജീവിതം പാടെ സ്തംഭിച്ചു. ചെന്നൈ നഗരത്തിലെ 40 പ്രധാന റെസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ഏരിയകള്‍ പാടെ വെള്ളത്തില്‍ മുങ്ങി. വെള്ളപ്പൊക്കം ബാധിച്ച കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

2015ന് ശേഷം തമിഴ്‌നാട്ടില്‍ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച രാവിലെ 8.30 വരെ നഗരത്തില്‍ 21.5 സെന്റിമീറ്ററും പ്രാന്തപ്രദേശങ്ങളില്‍ 11.3 സെന്റിമീറ്ററും മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാരണം.

പുഴല്‍, ചെംബരംബാക്കം ജലസംഭരണികള്‍ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് തുറന്നുവിട്ടു. ഞായറാഴ്ച വടക്കന്‍ തീരദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിച്ചു. ചെന്നൈ നഗരത്തില്‍ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. വാഹനങ്ങള്‍, തീവണ്ടി, ബസ് സര്‍വ്വീസുകള്‍ നിലച്ചു. അതേ സമയം രണ്ട് വിമാനങ്ങള്‍ വൈകിയതല്ലാതെ വിമാനസര്‍വ്വീസുകളെ കാര്യമായി ബാധിച്ചില്ല.

വിമാനത്താവള റണ്‍വേയിലെ മഴവെള്ളം പമ്പ് ചെയ്ത് കളഞ്ഞു. മെട്രോ റെയില്‍ സംവിധാനത്തേയും മഴ ബാധിച്ചില്ല. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള തീവണ്ടി തിരുനിന്ദ്രാവൂറില്‍ നിര്‍ത്തിയിടേണ്ടി വന്നു. റെയില്‍വേയുടെ ബേസില്‍ ബ്രിഡ്ജ് യാര്‍ഡില്‍ മഴവെള്ളം നിറഞ്ഞതിനാല്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടി സര്‍വ്വീസുകള്‍ താറുമാറായി.

നിരവധി മരങ്ങള്‍ കടപുഴകി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. സബ് വേകള്‍ നിരവധി അടി വെള്ളത്തില്‍ മുങ്ങി. ഓട്ടോറിക്ഷകളും ടാക്‌സികളും പണിമുടക്കി. പലയിടത്തും ഇരുചക്രവാഹനങ്ങളും ഓട്ടോകളും ടാക്‌സികളും കുടുങ്ങിക്കിടക്കുന്നത് കാണാമായിരുന്നു.

പിഡബ്ല്യുഡി ജീവനക്കാര്‍ പമ്പ് ഉപയോഗിച്ച് റോഡിലെ വെള്ളം പങ്ക് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന നഗര്‍ പെരിഫറല്‍ ആശുപത്രിയിലെ വെള്ളക്കെട്ടില്‍ നിന്നും നടന്നുപോകാന്‍ മണ്ണ് നിറച്ച ബാഗുകളും നിരത്തിയിരുന്നു.

Tags: narendramodiചെന്നൈഎം.കെ. സ്റ്റാലിന്‍ചെന്നൈ പ്രളയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

News

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

News

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.