Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു

ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്നും ആഭ്യന്തരമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 02:50 pm IST
in India

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ അടുത്തിടെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥന്റ കുടുംബാംഗങ്ങള സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞമാസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പര്‍വേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെയാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്.  

ഇന്ത്യയുടെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കാനാണ് പര്‍വേസിനെപോലുള്ളവര്‍ സ്വന്തം ജീവന്‍ വെടിഞ്ഞത്. രാജ്യം എന്നും അത്തരം ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥരെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതോടൊപ്പം പര്‍വേസിന്റെ വിധവയ്‌ക്ക് അമിത് ഷാ ജോലിയും വാഗ്ദാനം ചെയ്തു. 

ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും അമിത് ഷായ്‌ക്കൊപ്പം പര്‍വേസിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. സംസ്ഥാനത്ത് സാധാരണക്കാര്‍ക്ക് നേരേയും ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ അമിത് ഷാ ഉന്നതതല സമിതി യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ ആരാഞ്ഞു. 

ശ്രീനഗറില്‍ സൈന്യത്തിന് സഹായം നല്‍കുന്നു എന്നതിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൊലചെയ്യപ്പെടുന്നത്. പോലീസില്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് പര്‍വേസ് പ്രവര്‍ത്തിച്ചിരുന്നത്. ഇസ്ലാംമതത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൊല്ലുന്നത്. ജൂണ്‍ മാസത്തിലാണ് പര്‍വേസ് കൊല്ലപ്പെട്ടത്.  

സെപ്തംബറില്‍ അര്‍ഷീദ് അഹമ്മദ് മിര്‍ എന്ന പോലീസ് സബ്- ഇന്‍സ്പെക്ടറേയും ഭീകരര്‍ വധിച്ചിരുന്നു. സെപ്തംബറില്‍ തന്നെ ഭീകരരുടെ ആക്രണത്തില്‍ അര്‍ഷിദ് അഷ്റഫ് എന്ന പോലീസുദ്യോഗസ്ഥന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ മാസം ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 11 പേരെയാണ് ഭീകരര്‍ കൊന്നത്.  

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭീകരര്‍ ഇത്രയും പേരെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് അമിത് ഷാ സന്ദര്‍ശനം നടത്തിയത്. മൂന്ന് ദിവസത്തേയ്‌ക്കാണ് സന്ദര്‍ശനം. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിലെത്തുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അമിത് ഷായെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹമാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ക്യാംപ് ചെയ്യുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍സുരക്ഷാവലയം ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ നിരവധി ഡ്രോണുകളും സിആര്‍പിഎഫ് ബോട്ടുകളും ശ്രീനഗറില്‍ വിപുലമായ നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഏതെങ്കിലും സംശയകരമായ നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാനാണ് ശ്രീനഗറിന്റെ ആകാശത്ത് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ലാല്‍ചൗക്ക് ഉള്‍പ്പെടെയുള്ള മേഖലകളിലും നിരീക്ഷണം ശക്തമാക്കി. ദല്‍ഹിയില്‍നിന്ന് 10 കമ്പനി സിആര്‍പിഎഫ് ജവാന്മാരെയും 10 ബിഎസ്എഫ് സംഘത്തെയുമാണ് നിയോഗിച്ചിരിക്കുന്നത്.

Tags: ജമ്മു കശ്മീര്‍terrorismterroristsപോലീസ്കുടുംബംwifeAmith sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

India

വനിതാ സംവരണ ബില്ല് പാർലമെൻ്റിൽ; എതിർപ്പുമായി കോൺഗ്രസ്, പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിൽ പറയാമെന്ന് അമിത് ഷാ

India

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 12 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 10 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.