Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം; വായ്‌പാ ബാധ്യത കേന്ദ്രം ഏറ്റെടുക്കില്ല

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പ്രോജക്ടിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര റെയില്‍വെ മന്ത്രിയെ മുഖ്യമന്ത്രി കണ്ടത്. എന്നാല്‍ പദ്ധതിക്കു വേണ്ട 33,700 കോടി രൂപയുടെ വായ്‌പാ ഭാരം റെയില്‍വെയ്‌ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരും റെയില്‍ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ-റെയില്‍) ആണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കേണ്ടത്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Oct 23, 2021, 09:13 am IST
in Kerala

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്ന് കേന്ദ്ര റെയില്‍ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയുടെ വായ്‌പാ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഇന്നലെ റെയില്‍ ഭവനിലെത്തി കേന്ദ്ര മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും പദ്ധതിയിലുള്ള താല്‍പ്പര്യക്കുറവ് റെയില്‍ മന്ത്രി ആവര്‍ത്തിച്ചു.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പ്രോജക്ടിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര റെയില്‍വെ മന്ത്രിയെ മുഖ്യമന്ത്രി കണ്ടത്. എന്നാല്‍ പദ്ധതിക്കു വേണ്ട 33,700 കോടി രൂപയുടെ വായ്‌പാ ഭാരം റെയില്‍വെയ്‌ക്ക് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരും റെയില്‍ മന്ത്രാലയവും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ-റെയില്‍) ആണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കേണ്ടത്.

അന്താരാഷ്‌ട്ര ഏജന്‍സികള്‍ മുഖേന എടുക്കുന്ന വായ്‌പകളുടെ ബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നതായി സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടെങ്കിലും പദ്ധതിയില്‍ താല്‍പ്പര്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മറച്ചുവയ്‌ക്കുകയാണ്. കടബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താന്‍ റെയില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കട ബാധ്യത പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനാവുമോ എന്ന് പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്‌ക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വഴി  ജിഐസിഎ, എഡിബി, എഐഐബി, കെഎഫ്ഡബ്ല്യു എന്നീ ഏജന്‍സികളില്‍ നിന്ന് 33,700 കോടി രൂപ വായ്‌പ എടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. 63,941 കോടി രൂപയുടെ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഇതില്‍ 2150 കോടി കേന്ദ്ര വിഹിതമാണ്. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമി റെയില്‍വെയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്.  

ഭൂമി ഏറ്റെടുക്കാന്‍ മാത്രം 13,362 കോടി വേണം. ഇത് ഹഡ്‌കോയും കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കുമെന്നാണ് ധാരണ. ബാക്കി തുക റെയില്‍വെ, സംസ്ഥാന സര്‍ക്കാര്‍, ജനങ്ങള്‍ എന്നിങ്ങനെ ഓഹരി വഴി കണ്ടെത്തേണ്ടതുണ്ട്.  

ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത്ര വലിയ തുക വായ്‌പയായി കണ്ടെത്തേണ്ടി വരും. ഇതിന് സാധ്യമായില്ലെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിണറായി സര്‍ക്കാരിന്റെ സ്വപ്നമായി അവശേഷിക്കും. അടിക്കടി പ്രളയ ദുരന്തങ്ങളുണ്ടാവുന്ന സംസ്ഥാനത്ത് വീണ്ടും മലകള്‍ ഇടിച്ചുനിരത്തി പുതിയൊരു റെയില്‍പാത വേണ്ടെന്ന ചര്‍ച്ചകളും സജീവമാണ്.

Tags: സില്‍വര്‍ ലൈന്‍ പദ്ധതിkeralaകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.