Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി മരുമകനൊപ്പം; റിയാസ് സ്വീകരിച്ചത് താന്‍ പണ്ട് സ്വീകരിച്ച അതേനിലപാട്; ഷംസീര്‍-റിയാസ് പോരില്‍ സിപിഎമ്മില്‍ ഷംസീറിനെതിരെ നടപടിക്ക് സാധ്യത

താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 10:31 am IST
in Kerala

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസും തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍, മന്ത്രിയെന്ന നിലയില്‍ റിയാസിന്റെ അഭിപ്രായത്തിനെതിരെ പരസ്യമായും സാമൂഹ്യമാധ്യമത്തിലൂടെ പരോക്ഷമായും വിമര്‍ശനം ഉന്നയിച്ച എ.എന്‍. ഷംസീറിനെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടിയുണ്ടായേക്കും. വിഷയത്തില്‍ മരുമകനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രതികരണത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തേയും വ്യത്യസ്ത അഭിപ്രായം ഇല്ല. താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഒരു എംഎല്‍എ കരാറുകാരനെയും കൂട്ടി കാണാന്‍ വന്നു. കരാറുകാരനെ കൂട്ടിവരുന്നതു നിങ്ങളുടെ ജോലിയല്ലെന്ന് അയാളെ ഓര്‍മിപ്പിച്ചു.

അതു പാര്‍ട്ടി നിലപാടായിരുന്നു. കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന് പി.എ. മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞതിനെ വിമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.  കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ റിയാസ് നടത്തിയ പ്രസ്താവനയെ സിപിഎം നിയമസഭാകക്ഷിയില്‍ ഷംസീര്‍ ചോദ്യം ചെയ്തതും മന്ത്രിയുടെ പരസ്യ പ്രതികരണവുമാണ് വിവാദമായത്. പിന്നാലെ, ഷംസീര്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ‘ഇന്‍സള്‍ട്ട്’ പ്രയോഗം പുറത്തുവന്നു.  മന്ത്രി റിയാസിനോടും റിയാസിനെ പിന്തുണച്ചവരോടുമുള്ള ഷംസീറിന്റെ പ്രതിഷേധമാണ് പുറത്തുവന്നതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതാക്കളും അണികളും.

പ്രതീക്ഷിച്ച മന്ത്രിസ്ഥാനം നല്കാതെ അപമാനിച്ച ശേഷം കരാറുകാരുടെ ഇടനിലക്കാരനെന്നുവരെ ചിത്രീകരിച്ച് അവഹേളിക്കുകയാണെന്നും അതുകൊണ്ടൊന്നും തളരില്ലെന്നുമാണ് ഷംസീര്‍ പരോക്ഷമായി പറഞ്ഞതെന്ന് വ്യക്തമാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പാര്‍ട്ടി നേതൃത്വത്തിനുമുള്ള മറുപടിയാണിതെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിനെതിരേയുള്ള നീക്കം മുഖ്യമന്ത്രിയും ഗൗരവത്തിലെടുത്തതായറിയുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ അഭിപ്രാ

യ പ്രകടനങ്ങളും പാര്‍ട്ടി അച്ചടക്കത്തിന്റെ പരിധിയില്‍ വരണമെന്ന് സംസ്ഥാന കമ്മിറ്റി ഏതാനും നാളുകള്‍ക്ക് മുമ്പ് നിര്‍ദേശിച്ചിരുന്നു. അതേ കമ്മിറ്റിയിലെ അംഗമായ ഷംസീറാണ് പല വ്യാഖ്യാനങ്ങള്‍ക്കും വഴിവയ്‌ക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തിലെഴുതിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം.  

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഷംസീറും റിയാസും തമ്മില്‍ കാലങ്ങളായുള്ള വ്യക്തിപരമായ പ്രശ്ങ്ങളുടെ ഭാഗമാണ് ഈ പോര്. ഷംസീര്‍ നിയമസഭയിലും പാര്‍ട്ടിയിലും റിയാസിനെക്കാളും സീനിയറാണ്. ഒരുമിച്ചാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയിലെത്തിയത്. എന്നാല്‍ ഷംസീറിനെ മറികടന്ന് റിയാസ് യുവജന സംഘടനയുടെ ദേശീയ പ്രസിഡന്റായി.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റോ സെക്രട്ടറിയോ ആകാത്ത റിയാസ് ദേശീയ അധ്യക്ഷനായതില്‍ ഷംസീറടക്കം നിരവധി ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഷംസീര്‍ റിയാസിന് കീഴിലെ ഭാരവാഹി മാത്രമായി ഒതുക്കപ്പെട്ടു. ദേശീയ അധ്യക്ഷപദം മന്ത്രിസഭാ പ്രവേശനത്തിന് അനുകൂലമായി.  

നിയമസഭയിലേക്ക് മത്സരിച്ച റിയാസ് ആദ്യ വിജയത്തില്‍ത്തന്നെ, ഭാര്യാപിതാവായ പിണറായി വിജയന്റെ പിന്‍ബലത്തില്‍ മന്ത്രിയായി. എന്നാല്‍, തലശ്ശേരിയില്‍ നിന്ന് രണ്ടാംവട്ടവും എംഎല്‍എയായ ഷംസീര്‍ തഴയപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം ഷംസീര്‍-റിയാസ് പോരിന് പിന്നിലുണ്ടെന്നാണ് സൂചന.

Tags: cpman shamseerPinarayi Vijayanമുഹമ്മദ് റിയാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.