Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാന യതിയാനം

സാരഥികളുടെ സന്ദേശം-97

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Oct 17, 2021, 10:08 pm IST
in Samskriti

നടരാജ ഗുരുവിനെ ആദ്യമായി കാണാന്‍ ചെന്ന ഒരു യുവാവിന്റെ കഥയുണ്ട്. യുവാവിനെ അടുത്തേക്ക് വിളിച്ച് അയാളുടെ കക്ഷത്തില്‍ ഇറുകിപ്പിടിച്ച ഭഗവദ്ഗീത വാങ്ങി ഗുരു വലിച്ചെറിയുന്നു. എന്നിട്ടത് യുവാവിനെക്കൊണ്ട് തന്നെ എടുപ്പിക്കുന്നു. അത് വാങ്ങി വീണ്ടും കുറേക്കൂടി ദൂരത്തേക്ക് വലിച്ചെറിയുന്നു. ഇങ്ങനെ പല ആവര്‍ത്തി യാണ് ചെയ്യേണ്ടിവന്നത്. ഈ യുവാവ് കാലാന്തരം സംന്യാസാശ്രമത്തില്‍ ഗുരു നിത്യചൈതന്യ യതിയായി. സ്വഗുരുവില്‍ നിന്ന് പരീക്ഷണവും പരിഹാസവും ശിക്ഷയും ഏറ്റുവാങ്ങിയാണ് യതി യതിയായതെന്ന് നടരാജ ഗുരുവിനെ കുറിച്ച് എഴുതിയ ഗ്രന്ഥത്തിലെ അനുഭവ കഥയില്‍ വെളിവാക്കുന്നു.

അതീതപ്രകൃതിയുടെ ആത്മ പൂര്‍ണമായി ദൈവത്തെ സാക്ഷാത്കരിച്ച  യതി പൂര്‍വാശ്രമത്തില്‍ ജയചന്ദ്രന്‍ ആയിരുന്നു. പത്തനംതിട്ടയിലെ വാകയാറില്‍ 1924 ലാണ് ജനനം. വാമാക്ഷിയമ്മയും രാഘവപ്പണിക്കരുമാണ് മാതാപിതാക്കള്‍. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എട്ടു വര്‍ഷത്തോളം രാജ്യത്തിന്റെ നാനാഭാഗത്തും ചുറ്റി സഞ്ചരിക്കുന്ന കാലത്താണ് ബുദ്ധ-ജൈന മതങ്ങള്‍, സൂഫിസം തുടങ്ങിയ ദര്‍ശനാദര്‍ശങ്ങളില്‍ അദ്ദേഹം വ്യുല്പത്തി നേടിയത്. രമണ മഹര്‍ഷിയേയും ഗാന്ധിജിയേയും സന്ദര്‍ശിച്ച ജയചന്ദ്രന്റെ ഉള്ളില്‍ അമേയമായ ആത്മാന്വേഷണത്തിന്റെ വെളിച്ചമൊഴുകാന്‍ തുടങ്ങി. കലാലയങ്ങളില്‍ തത്വചിന്താധ്യാപകന്‍ ആയെങ്കിലും ആര്‍ജ്ജിച്ച ജ്ഞാനസംസ്‌കൃതി സമൂഹത്തിനു പകര്‍ന്നു നല്‍കാനുള്ള പര്യടന പരിപാടികളില്‍ ആ അന്വേഷണ തൃഷ്ണ മുന്നേറുകയായിരുന്നു. 1951 ലാണ് ജയചന്ദ്രന്‍ സന്യാസം സ്വീകരിച്ച് നിത്യ ചൈതന്യയതിയായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ യതിയുടെ കര്‍മ്മ കാണ്ഡങ്ങളില്‍ പ്രശസ്തമായി. അധ്യായനവും പ്രഭാഷണവും ഗുരു സന്ദേശവുമായി സഞ്ചരിച്ച യതി, വിശ്വവിശാലതയില്‍ ആത്മസ്വത്വത്തെ സാക്ഷാത്കരിക്കുകയായിരുന്നു.  

പ്രപഞ്ച സാരവും പ്രകൃതി സ്വരൂപവും സമഗ്രത ദര്‍ശനത്തിന്റെ ആത്മ പ്രകൃതിയിലാണ് ഗുരു നിര്‍ണയം ചെയ്യുന്നത്. കലയും കവിതയും വിദ്യയും  ചിത്രവും നൃത്തവും സംഗീതവും ശാസ്ത്രവും മനശാസ്ത്രവും ലാവണ്യ ശാസ്ത്രവും വിശ്വമാനവ സംസ്‌കൃതിയുടെ രൂപാന്തരങ്ങളായി ഗുരുവിന്റെ മുമ്പില്‍ നിറസാന്നിധ്യമായി. നടരാജ ഗുരുവിന്റെ ശിഷ്യനായ യതി അതീത പ്രത്യക്ഷങ്ങളുടെ ഭാവസമാധിയെയല്ല ജീവനകലയുടെ ചേതനയെയാണ് ഉള്ളുണര്‍ത്താനുള്ള ഗുരുബിംബമായി സ്വീകരിക്കുക. പ്രായോഗികവേദാന്തമാണ് യതിയുടെ ഭക്തി ജ്ഞാന കര്‍മ്മ യോഗ വൈഭവം. ഗീതയുടെ ദര്‍ശന പ്രകാശത്തില്‍ ‘മനുഷ്യപ്പറ്റില്‍’ വാര്‍ത്തെടുത്ത ജീവിത ദര്‍ശനമാണ് ആ ഐതിഹാസിക ജീവന യാത്രയുടെ മൗലികത. ‘ഗുരു ഗീത’യുരചെയ്യുന്ന ഗുരു പ്രമാണങ്ങള്‍ക്കപ്പുറം ഏകസത്തയുടെ സത്യ ധര്‍മ്മ ധീര ഗുരുമൂര്‍ത്തിയായി യതി സഞ്ചരിക്കുന്നു. ആദര്‍ശമാനവതയും സ്ഥിതിസമത്വവുമാണ് യതി പൂജ. ദര്‍ശന സമന്വയമായിരുന്നു ഗുരുവിന്റെ ആത്മ ഭാഷ. ഹൈമവതഭൂവും കൈലാസവും മാനസസരസ്സും ഗംഗയെ ജപിച്ചുണര്‍ത്തുന്ന വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും തുടങ്ങി പാശ്ചാത്യ മനീഷികളുടെ ആധുനിക ഊര്‍ജതന്ത്ര പൊരുളറിവ് വരെ ആ ജ്ഞാന സിന്ധുവില്‍ ഒഴുകിയെത്തി. ജ്ഞാനബോധിയായി യതി സ്വയം പരിവര്‍ത്തനം നേടുകയായിരുന്നു. സ്വത്വത്തിന്റെ ആത്മപ്രകാശനമായി അറിവിനെ രൂപപ്പെടുത്തിയ ബോധനിലാവിന്റെ വെളിച്ചമാണ് യതി സാക്ഷ്യപ്പെടുത്തുന്നത്. ‘നീ സ്വയം വെളിച്ചമായി മാറുക’ യെന്ന ബുദ്ധ സങ്കല്പ സാരമാണ് യതിയുടെ ജീവനപദ്ധതി. ‘അറിവ്’ എന്ന ജ്ഞാന പ്രബോധന ഗ്രന്ഥത്തിലൂടെ ശ്രീനാരായണഗുരു ചൊരിഞ്ഞ ആത്മ വിദ്യയുടെ സാക്ഷാത്കാരമാണത്.  

ബോധാബോധ സങ്കല്പത്തില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണതയാണ് പ്രകൃതി. അറിവിന്റെ മാമര ചോട്ടിലിരുന്ന് ലഭിച്ച ഈ ബോധമാണ് യതിയെ ബുദ്ധനാക്കിയത.് ‘അനുകമ്പാദശകവും ആത്മോപദേശ ശതകവും അനുധാവനം ചെയ്യുന്ന പൂര്‍ണ്ണ ജീവിതവും പൂര്‍ണ ബോധവുമായിരുന്നു യതി യാത്രയുടെ സ്വപ്‌നം. സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്ന പരാഭക്തില്‍ ശുദ്ധശൂന്യതയെ സാക്ഷാത്ക്കരിക്കുകയായിരുന്നു ഈ ഋഷി സത്തമന്റെ ജീവനകൗതുകം. ശ്രീനാരായണഗുരുവിനെ, ‘ജാതിചിന്തയുടെ തടങ്കലിലാക്കുന്ന ചില ജീവചരിത്രകാരന്മാരുടെ ഉപരിപ്ലവ നിരീക്ഷണത്തില്‍ നിന്ന്’ മോചിപ്പിക്കാന്‍ യതി ശ്രദ്ധാലുവായിരുന്നു. ഏകാത്മ മാനവതാ വാദമുയര്‍ത്തിയ ഗുരുവിന്റെ ദര്‍ശനമീമാംസ വ്യാഖ്യാന വിധേയമാക്കിയാണ് യതി സ്വീകരിക്കുക. ഏകമത ദര്‍ശനം സര്‍വമതനിരാസമല്ലെന്നും മാനവരാശിക്ക് എന്നും സ്വീകാര്യമാവുന്ന വിശ്വമതാദര്‍ശം തന്നെയാണെന്നും യതി കണ്ടെത്തുന്നു. ഗുരുവിന്റെ ‘സര്‍വ്വ മത സാരവുമേകമെന്ന’ ഉപദര്‍ശനത്തിന്റെ ഉപനിഷത്താണ് യതിയുടെ ജീവനഗന്ധിയായ മതദര്‍ശനത്തിന്റെ പ്രകാശം. ഗുരുവിന്റെ ഏകമത സിദ്ധാന്തവും ഗീതയിലെ വിശ്വമതാദര്‍ശവും ഏകമെന്ന് യതി അറിയുന്നു.  

ഗുരുവും ആത്മീയ വാദിയും കവിയും ദാര്‍ശനികനുമായ ഒരാള്‍ക്ക് യഥാര്‍ത്ഥ മനുഷ്യനുമാകാമെന്ന സത്യപാഠമാണ് യതിയുടെ ജീവിത ഗ്രന്ഥം തുറന്നുവെയ്‌ക്കുന്നത്.  

ഋഷി തത്വത്തിന്റെ അക്ഷരസാക്ഷ്യമാണ് യതിയുടെ സര്‍ഗരചനയും ജീവനകലയും. മലയാളത്തിലും ഇംഗ്ലീഷിലുമായി വിപുലമായ ആ സര്‍ഗലോകം ഭൗതികാത്മീയതകളെ ഏകീരിക്കുന്നു. ‘നളിനി എന്ന കാവ്യശില്പം’, ‘യതിചരിതം’, ‘ഗുരുവും ശിഷ്യനും’, ‘പ്രേമവും ഭക്തിയും’, ‘സൗന്ദര്യം അനുഭവം അനുഭൂതി’, ‘ആന്‍ ഇന്റലിജന്റ് മാന്‍സ് ഗൈഡ് ടു ഹിന്ദു റിലീജിയന്‍’, ഓട്ടോബയോഗ്രഫി ഓഫ് ഗുരു നിത്യ’, എന്നിവ പ്രകൃഷ്ട രചനകളാണ.് ‘ബൃഹദാരണ്യകോപനിഷത്ത്’, ‘സൗന്ദര്യലഹരി’, ‘ദര്‍ശനമാല’ എന്നിവ വ്യാഖ്യാന വഴിയില്‍ അമൃതരസം പകരുന്നു. ചേതനയുടെ ഗംഗാപ്രവാഹത്തെയാണ് യതി അക്ഷരത്തിന്റെ അഗ്നിസ്‌ഫോടമാക്കിയത്. ഊട്ടിക്കടുത്ത ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ യതി സമാധി പൂകുന്നത് 1999ലാണ്.  

ഭാരതീയാദ്ധ്യാത്മവിദ്യയുടെ ദ്വന്ദ്വാതീതമായ പ്രമാണമാണ് ഗുരു നേദിക്കുന്നത.് സ്‌നേഹ മന്ത്രാക്ഷര സിദ്ധിയിലൂടെ യതി സാക്ഷാത്കരിക്കുക മാനവീയപ്പൊരുളാണ്. ‘ഇദം ന മമ’ (ഇതൊന്നും എന്റയല്ല) എന്ന മന്ത്രസ്വരൂപത്തില്‍ ആ അരുളും പൊരുളും സഞ്ചാര സമാധിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

പുതിയ വാര്‍ത്തകള്‍

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.