Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൈക്കാട്ടുശേരി, തിരൂര്‍ പോട്ടോര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചില്ല, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇഴയുന്നു

മേല്‍പ്പാലത്തിനുള്ള നിര്‍മ്മാണ ചെലവിന്റെ പകുതി വിഹിതം റെയില്‍വേയാണ് വഹിക്കുന്നത്. ബാക്കി നിര്‍മ്മാണ ചെലവിന്റെ പകുതിയും ഭൂമി ഏറ്റെടുക്കലും അനുബന്ധ റോഡുകളും സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 02:21 pm IST
inThrissur

തൃശൂര്‍: ജില്ലയിലെ ഒല്ലൂര്‍ തൈക്കാട്ടുശേരി, തിരൂര്‍-പോട്ടോര്‍ വേലുക്കുട്ടി റെയില്‍വേ ഗേറ്റുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയാനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇഴയുന്നു. വര്‍ഷങ്ങളായി ബജറ്റില്‍ തുക വകയിരുത്തിയിട്ടും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഇതുവരെയും ആരംഭിച്ചില്ല.

കേരള റെയില്‍വേ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് രണ്ടിടത്തും മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് ചുമതല ഏറ്റെടുത്തിട്ടുള്ളത്. വര്‍ഷങ്ങളായിട്ടും തുടര്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മേല്‍പ്പാലങ്ങള്‍ പണിയാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് റെയില്‍വേ അധികൃതര്‍ കത്ത് നല്‍കിയിരിക്കുകയാണ്. സ്ഥലം മുഴുവന്‍ കിട്ടിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് കത്തില്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങളായിട്ടും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈയ്യെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മേല്‍പ്പാലത്തിനുള്ള നിര്‍മ്മാണ ചെലവിന്റെ പകുതി വിഹിതം റെയില്‍വേയാണ് വഹിക്കുന്നത്. ബാക്കി നിര്‍മ്മാണ ചെലവിന്റെ പകുതിയും ഭൂമി ഏറ്റെടുക്കലും അനുബന്ധ റോഡുകളും സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലുമാണ്. മേല്‍പ്പാലങ്ങളിലാത്തതിനാല്‍ തൈക്കാട്ടുശേരി, തിരൂര്‍ മേഖലകളിലുള്ളവര്‍ വര്‍ഷങ്ങളായി ദുരിതയാത്രയാണ് നടത്തുന്നതെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.കൃഷ്ണകുമാര്‍ പറഞ്ഞു.

ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ നേരം റെയില്‍വേ ഗേറ്റില്‍ കുടുങ്ങി കിടക്കുകയാണ്. മേല്‍പ്പാലമെന്ന ജനങ്ങളുടെ ആഗ്രഹ പൂവണിയുന്നതിന് സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മേല്‍പ്പാലം ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം

ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം സംബന്ധിച്ച ഫയല്‍ തനിക്ക് കിട്ടിയിട്ടില്ല. പദ്ധതി വളരെ നേരത്തെയുള്ളതാണ്. മേഖലയിലെ ജനങ്ങള്‍ യാത്രാക്ലേശം അനുഭവിക്കുന്നുണ്ടെയെന്നും മേല്‍പ്പാലം ആവശ്യമുണ്ടോയെന്നും പരിശോധിക്കേണ്ടി വരും. മേല്‍പ്പാല നിര്‍മ്മാണത്തിനായി എത്ര ഭൂമി ഏറ്റെടുക്കണമെന്നും എത്ര കുടുംബങ്ങളെ കുടിയൊപ്പിക്കണമെന്നുമുള്ള കാര്യങ്ങളും നോക്കേണ്ടതുണ്ട്.

-കെ.രാജന്‍ (റവന്യൂ മന്ത്രി)

ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

തിരൂരിലെ വേലുക്കുട്ടി റെയില്‍വേ മേല്‍പ്പാല റെയില്‍വേ അധികൃതര്‍ വന്ന് പരിശോധന നടത്തിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കൂടി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. റെയില്‍വേയുടെ കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് നിലവിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഔദ്യോഗിക കത്തോ, അറിയിപ്പോ തനിക്ക് ലഭിച്ചിട്ടില്ല.

-സേവ്യര്‍ ചിറ്റിലപ്പിള്ളി (എംഎല്‍എ, വടക്കാഞ്ചേരി മണ്ഡലം)

Tags: റെയില്‍വേOver bridgeconstruction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.