Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനില്‍ ജിന്നയുടെ പ്രതിമ സ്‌ഫോടനത്തില്‍ തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; പാക് സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് ബിഎല്‍എ

പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരിയായ ഗ്വാദറിലുണ്ടായ സ്‌ഫോടനത്തില്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. 2004 മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ശക്തമായ സായുധസമരമാണ് ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിവരുന്നത്. പാകിസ്ഥാനില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്രരാജ്യമായി ബലൂചിസ്ഥാനെ പ്രഖ്യാപിക്കണമെന്നതാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 08:58 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരിയായ ഗ്വാദറിലുണ്ടായ സ്‌ഫോടനത്തില്‍ മുഹമ്മദലി ജിന്നിയുടെ പ്രതിമ തകര്‍ന്നു. 2021ന്റെ തുടക്കത്തില്‍ സ്ഥാപിച്ച പാകിസ്ഥാന്‍ സ്ഥാപകനേതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമയാണ് സ്‌ഫോടനത്തില്‍ പാടെ തകര്‍ന്നത്.  

പ്രതിമയുടെ പിന്നില്‍ വെച്ച നിയന്ത്രിത സ്‌ഫോടക വസ്തു (ഐഇഡി) പൊട്ടിത്തെറിച്ചാണ് പ്രതിമ തകര്‍ന്നത്. സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ബബ്ഗര്‍ ബലൂച് ആണ് സ്‌ഫോടനത്തിന് പിന്നീല്‍ ബിഎല്‍എ ആണെന്ന് ട്വീറ്റിലൂടെ അറിയിച്ചത്.  

പൊതുവേ സുരക്ഷിതപ്രദേശമായി അറിയപ്പെടുന്ന സ്ഥലമാണ് ഗ്വാദര്‍ തുറമുഖനഗരി. എന്നാല്‍ വിനോദ സഞ്ചാരികളുടെ വേഷത്തില്‍ എത്തിയാണ് ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ പ്രതിമയുടെ പിന്നില്‍ നിയന്ത്രിത സ്‌ഫോടക വസ്തു (ഐഇഡി) സ്ഥാപിച്ചത്. ഗ്വാദര്‍ ഡപ്യൂട്ടി കമ്മീഷണര്‍ റിട്ട. മേജര്‍ അബ്ദുള്‍ കബീര്‍ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അബ്ദുള്‍ കബീര്‍ഖാന്‍ പറയുന്നു.

അതേ സമയം ബലൂചിസ്ഥാന്റെ മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ സെനറ്ററുമായ സര്‍ഫ്രാസ് ബുഗ്തി അക്രമത്തെ അപലപിച്ചു. പാകിസ്ഥാന്റെ പ്രത്യയശാസ്ത്രത്തിനെതിരായാണ് ഗ്വാദറില്‍ ജിന്നയുടെ പ്രതിമ തകര്‍ത്തത്. ഇവരെ പണ്ട് സിയാറത്തില്‍ ജിന്നയുടെ ഖ്വെയ്ദ്- ഇ -അസം ബംഗ്ലാവ് തകര്‍ത്തവരെ ശിക്ഷിച്ചതുപോലെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2013ലാണ് ബലൂച് തീവ്രവാദികള്‍ ജിന്ന ക്ഷയം ബാധിച്ച അവസാനനാളുകളില്‍  താമസിച്ച 121 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ് വെടിമരുന്നുപയോഗിച്ച് സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഈ സ്‌ഫോടനത്തില്‍ ഫര്‍ണീച്ചറുകളും സ്മാരകവസ്തുക്കളും വരെ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പിന്നീട് ഇതിനെ ദേശീയ സ്മാരമാക്കി പാകിസ്ഥാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബലൂചിസ്ഥാനില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇതിനെല്ലാം പിന്നീല്‍ ബലൂച് ദേശീയ ആര്‍മിയാണ്. ഈയിടെ ഗ്വാദറിന്റെ കിഴക്കന്‍ ബേ എക്‌സ്പ്രസ് പ്രൊജക്ടില്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച വാഹനപ്പടയ്‌ക്ക് നേരെ ബലൂച് ദേശീയ ആര്‍മി ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ചൈനീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇവരെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബലൂചികളായവര്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് 2004 മുതല്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ശക്തമായ സായുധസമരമാണ് ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിവരുന്നത്. പാകിസ്ഥാനില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്രരാജ്യമായി ബലൂചിസ്ഥാനെ പ്രഖ്യാപിക്കണമെന്നതാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം. ബലൂചിസ്ഥാന്‍ പ്രദേശത്ത് നിന്നും ബലൂചികളല്ലാത്തവരെ കൊന്നുതള്ളി സംഘടന ഗോത്രശുദ്ധീകരണവും നടത്തിവരുന്നു. പാകിസ്ഥാന്‍ അധികൃതര്‍ക്ക് നേരെ 2000ല്‍ ബോംബാക്രമണങ്ങളുടെ  ഒരു പരമ്പര തന്നെ അഴിച്ചുവിട്ടതോടെയാണ് ബലൂച് ലിബറേഷന്‍ ആര്‍മി പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. 

Tags: pakistanഅഫ്ഗാനിസ്ഥാന്‍ബലൂചിസ്ഥാന്‍Muhammad Ali Jinnahബലൂച് ലിബറേഷന്‍ ആര്‍മി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.