Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ന്യൂനപക്ഷങ്ങളെ ചേര്‍ത്തു പിടിച്ച് മോദി

ന്യൂനപക്ഷ ക്ഷേമത്തിനായി 2021- 2022 വര്‍ഷം ഏതാണ്ട് 10000 കോടിയിലേറെ രൂപയാണ്, കേന്ദ്ര സര്‍ക്കാരിന്റെ 16 മന്ത്രാലയങ്ങള്‍നീക്കിവെച്ചിട്ടുള്ളത്. 2013 - 2014ല്‍ ഇത് 3500 കോടി മാത്രമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 05:00 am IST
in Main Article

നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമെന്നും ഭൂരിപക്ഷ വര്‍ഗീയ ഫാസിസറ്റ് എന്നുമുള്ള പഴി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും അവരെ സുരക്ഷയിലേയ്‌ക്കു ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത് എന്നതാണ് യാഥാര്‍ത്ഥ്യം. ന്യൂനപക്ഷക്ഷേമത്തിന് ഏറ്റവും കൂടുതല്‍ തുക നീക്കി വയ്‌ക്കുന്നതും ഈ സര്‍ക്കാരാണ്. വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിനും ഉപരിപഠനത്തിനും സ്‌കോളര്‍ഷിപ്പും ഗവേഷകര്‍ക്കു ഫെലോഷിപ്പും പലിശരഹിത വായ്‌പയും നല്‍കുന്നതിനു പുറമെ സാമ്പത്തിക ശാക്തീകരണത്തിന് സ്‌കില്‍ ട്രെയ്നിങ് പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റ് സാമ്പത്തിക സഹായവുമായി ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അവരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. 1000 രൂപയുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ആണ് ഏറ്റവും കുറഞ്ഞ തുക. അതിന് വരുമാന പരിധി ഒരു ലക്ഷം രൂപയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രിലീമിനറി പാസ്സാകുന്ന, മത ന്യൂനപക്ഷത്തില്‍ പെട്ട, വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപ നല്‍കും. വരുമാന പരിധി ആറു ലക്ഷം രൂപയാണ്. ഗസറ്റഡ് പോസ്റ്റിലേക്ക് കോച്ചിംഗിന് പോകുന്ന ഉദ്യോഗാര്‍ത്ഥിക്ക് അമ്പതിനായിരം രൂപയും ഗസറ്റഡ് അല്ലാത്ത പോസ്റ്റിന് ഇരുപത്തി അയ്യായിരം രൂപയും നല്‍കുന്നു. പ്രൊഫഷനല്‍ കോഴ്സിന് വേണ്ടി എന്‍ട്രന്‍സ് ടെസ്റ്റിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കു് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനും വരുമാന പരിധി  നിശ്ചയിച്ചിട്ടുണ്ട്.

ഗവേഷണത്തിനും എം ഫിലിനും പഠിക്കുന്നവര്‍ക്ക് ഫെലോഷിപ്പ് നല്‍കുന്നു. സീനിയര്‍ റിസേര്‍ച്ച് ഫെലോക്ക് ഒരു മാസം 28000 രൂപയും ജൂനിയര്‍ ഫെലേക്ക് 25000 രൂപയും ലഭിക്കും. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ഫെലോഷിപ്പാണ്. വരുമാന പരിധി രണ്ടര ലക്ഷം രൂപ. വിദേശത്ത് പോസ്റ്റ് ഗ്രാജുവേഷനും റിസര്‍ച്ചിനും പോകുന്നവര്‍ക്ക് പലിശ ഇല്ലാതെ 20 ലക്ഷം രൂപ ലോണ്‍ നല്‍കുന്നുമുണ്ട്. വരുമാന പരിധി ആറു ലക്ഷം രൂപയാണ്. തൊഴിലധിഷ്ഠിത കോഴ്സിന് പഠിക്കാന്‍ വിദേശത്ത് പോകുന്നവര്‍ക്ക് 3 ശതമാനം പലിശക്ക് 30 ലക്ഷം രൂപ നല്‍കുന്നു. ഇതേ കോഴ്സുകള്‍ക്ക് ഭാരതത്തില്‍ പഠിക്കുന്നതിന്ന് 3 ശതമാനം പലിശക്ക് 20 ലക്ഷം രൂപ നല്‍കും. വരുമാന പരിധി 6 ലക്ഷം രൂപ.

സാമ്പത്തിക സഹായങ്ങള്‍ കൂടാതെ സാമ്പത്തിക ശാക്തീകരണത്തിനു വേണ്ടി അനേകം സ്‌കില്‍’ ട്രയിനിംഗ് സ്‌കീമുകളും നടപ്പിലാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ചുരുങ്ങിയത് ഇരുപതിനായിരം രൂപ നല്‍കുന്നു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. ഇങ്ങനെയുള്ള പധതികള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 4700 കോടി രുപ വകയിരുത്തി.

പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍ അനേകം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ടികളുടെയും ഗര്‍ഭണികളുടെയും സുരക്ഷ, മദ്രസകളുടെ നവീകരണം, ഉര്‍ദു ഭാഷാ പ്രോല്‍സാഹനം, കേന്ദ്ര സംസ്ഥാന തസ്തികകളില്‍ ന്യൂനപക്ഷ പ്രതിനിധ്യം, പ്രധാനമന്തി ആവാസ് യോജനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം എന്നിങ്ങനെ, പതിനാറ് മന്ത്രാലയങ്ങളുടെ കീഴിലായി ഏതാണ്ട് 1500 കോടി നീക്കിവെച്ചിട്ടുണ്ട്. മാനവശേഷി   മന്ത്രാലയത്തിനു കീഴില്‍ വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപ വരെ ഒരു സ്ഥാപനത്തിനു നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും.

പ്രധാനമന്തി മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരം 2018-2019ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ വികസ്  കാര്യക്രം. ഭാരതത്തിലെ 308 ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ബ്ലോക്കിലൊ മുനിസിപ്പാലിറ്റിയിലൊ, ജില്ലാ ആസ്ഥാനത്തോ ന്യൂനപക്ഷങ്ങള്‍ 25 ശതമാനമോ അതിലേറെയോ ഉണ്ടെങ്കില്‍ അവിടം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമായിതെരഞ്ഞെടക്കും. അങ്ങനെയുള്ള  ബ്ലോക്ക്,  മുനിസിപ്പാലിറ്റി, പട്ടണം എന്നിവ  ഉള്‍പ്പെട്ട ജില്ലയെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ല എന്നു പറയുന്നു. കേരളത്തില്‍ തൃശൂരും പത്തനംതിട്ടയും ഒഴിച്ചുള്ള പന്ത്രണ്ട് ജില്ലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സ്‌കീമില്‍ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനം ആ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ലക്ഷ്യം വെച്ചാണ്. പധതിയുടെ 60 ശതമാനം കേന്ദ്രം നല്‍കും 40 ശതമാനം സംസ്ഥാനം വഹിക്കണം. പി.പി.പി വ്യവസ്ഥയിലും നടപ്പിലാക്കാം.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഐ.ടി.ഐ  പോളി ടെക്‌നിക്, സ്‌കില്‍  സ്‌കൂള്‍ ,കല്യാണമണ്ഡപങ്ങള്‍ ,മാര്‍ക്കറ്റ്, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍, ഹോസ്റ്റല്‍ തുടങ്ങി ആ പ്രദേശത്തിന് ആവശ്യമുള്ള ഏത് അടിസ്ഥാന വികസനത്തിനും ഈ പദ്ധതി ഉപകരിക്കും. ഒരു പ്രോജക്ടിന് 10 കോടി രൂപ വരെ ചെലവഴിക്കാം.  അതില്‍ കൂടിയ പ്രോജക്ടിന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണം. ഈ പദ്ധതിക്ക് ഏതാണ്ട് രണ്ടായിരം കോടി ചെലവഴിക്കുന്നുണ്ട്.

ന്യൂനപക്ഷ ക്ഷേമത്തിനായി 2021- 2022വര്‍ഷം ഏതാണ്ട് 10000 കോടിയിലേറെ രൂപയാണ്, കേന്ദ്ര സര്‍ക്കാരിന്റെ 16 മന്ത്രാലയങ്ങള്‍വഴി മാറ്റി വെച്ചിട്ടുള്ളത്. 2013 – 2014ല്‍ ഇത് 3500 കോടി മാത്രമായിരുന്നു.  ന്യൂനപക്ഷ ക്ഷേമത്തിന് മുന്‍ സര്‍ക്കാരുകള്‍ നല്‍കിയ പരിഗണനയില്‍ വ്യത്യസ്തമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ സമീപനം. അത് ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കുന്നു. ഭാരതത്തിലെ ന്യൂനപക്ഷ സമൂഹം ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

ജോര്‍ജ് കുര്യന്‍

(ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍വൈസ് ചെയര്‍മാന്‍)

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍ജോര്‍ജ് കുര്യന്‍ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.