Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതി നടത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം: അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് ബന്ധുക്കള്‍; ഇല്ലെന്ന് പോലീസ്

11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിയോയിയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2021, 02:28 pm IST
in Kerala

ഇടുക്കി: പണിക്കന്‍ക്കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അടുപ്പിനടിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതി നടത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. പലതലണ വീട്ടില്‍ പരിശോധന നടത്തിയിട്ടും പോലീസിന് പോലും ഇത് കണ്ടെത്താനായില്ല. പ്രതി കൊല നടത്തുകയും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഈ മൃതദേഹം ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മറവ് ചെയ്യുകയും ആയിരുന്നു. വീട്ടമ്മ മരിച്ച് കിടക്കുമ്പോഴും സ്ഥലത്ത് ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചു.

ദൃശ്യം സിനിമ ഇറങ്ങിയതിന് ശേഷം സമാനമായ രീതിയില്‍ കൊലപാതകം നടത്തി മൃതദേഹം പുറംലോകം എളുപ്പം കണ്ടെത്താതെ മറവ് ചെയ്യുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പണിക്കന്‍ക്കുടിയില്‍ ബിജോയ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിയോയിയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് മനസിലായത്. അതേ സമയം ഈ ദിവസം  ബിനോയിയുടെ വീട്ടില്‍ അടുക്കളയുടെ പണി നടന്നിരുന്നു.

ഏലത്തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട വീട്, അതും പഴയക്കാലത്ത് മണ്ണുകൊണ്ട് നിര്‍മിച്ചത്. അടുക്കളയാണെങ്കില്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്. അടുപ്പിനടിയില്‍ മൃതദേഹം ഇറക്കി കുഴിച്ചിടുക അത്ര എളുപ്പമല്ലാത്തതിനാലും മറ്റ് സംശയം തോന്നാത്തതിനാലും പോലീസും ഇവിടെ പരിശോധിച്ചില്ല.

പ്രതി ഇക്കാര്യം പുറലോകം അറിയാതിരിക്കാന്‍ ഇവിടമാകെ ചാണകം മെഴുകി അടുപ്പില്‍ 4 ദിവസത്തോളം ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം വിറക് വെയ്‌ക്കുന്ന ഭാഗത്ത് ചാരവും ചാക്ക് വിരിച്ച് എലക്കയും ഉണങ്ങാന്‍ ഇട്ടിരുന്നു. വാ വട്ടം കുറവുള്ള രീതിയിലാണ് കുഴി തയ്യാറാക്കിയത്. അകത്തേക്ക് വീതി കൂടി വരുന്ന തരത്തിലായിരുന്നു 2.5 അടി ആഴമുള്ള കുഴി. മണ്ണ് നീക്കിയ ശേഷം കാലുകള്‍ മടക്കി കിടക്കുന്ന തരത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. തുണി നീക്കി, ഷാള്‍ പോലുള്ള എന്തോ പുതച്ചിരുന്നു. മുഖം പ്ലാസ്റ്റിക് കവറിന് മൂടിയിട്ടുണ്ട്. കുഴിയിലാകെ കാന്താരി മുളക് വിതറുകയും ചെയ്തു. പോലീസ് നായക്ക് മണം കിട്ടാതിരിക്കാനും തുണിയുടെ അടയാളം അവശേഷിക്കാതിരിക്കാനുമാണ് ഇതെന്നാണ് പോലീസ് നിഗമനം.

പിന്നീട് കുറച്ച് വീതം മണ്ണിട്ട് ഇതുറപ്പിച്ച ശേഷമാണ് അടുത്ത മണ്ണിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മണ്ണിന് ഇളക്കം തട്ടിയതായും പുറമേ നിന്ന് തോന്നില്ല. കുഴിയുടെ പുറത്തെ വ്യാസം കുറവായതും മണ്‍വീടായതും പ്രതിയുടെ ആസൂത്രണത്തിന് തുണയായി. അതേ സമയം 12കാരന്‍ ഇവിടെ പണി നടന്നതായി കുറച്ചു ദിവസം മുന്‍പ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇവരാണ് സംശയം തീര്‍ക്കാനായി ഇവിടം കുഴിച്ച് നോക്കിയത്. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും പിന്നീട് കൈ കാണുകയായിരുന്നു.

അതേസമയം കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍. നേരത്തെ തന്നെ ഇളയമകന്‍ അടുക്കളയില്‍ തങ്ങളെ മാറ്റി നിര്‍ത്തി പണി നടത്തിയതായി പറഞ്ഞിരുന്നതായും ഇത് പരിശോധിക്കാത്തതാണ് മൃതദേഹം കണ്ടെത്താന്‍ 25 ദിവസത്തോളം വൈകുവാനും പ്രതി രക്ഷപ്പെടുവാനും ഇടയാക്കിയെന്നും ഇവര്‍ പറയുന്നു.

അതേ സമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും അടുപ്പിനടിയില്‍ മൃതദേഹം കുഴിച്ചിട്ടതായി സംശയം തോന്നിരുന്നില്ലെന്നും വെള്ളത്തൂവല്‍ സിഐ ജന്മഭൂമിയോട് പറഞ്ഞു. അടുപ്പിരിക്കുന്ന ഭാഗം വലിപ്പും വളരെ കുറഞ്ഞ സ്ഥലമാണ്. ആദ്യം മുതല്‍ ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം വീടിന് സമീപത്തെ തെങ്ങിന്‍ കുഴി, ആട്ടിന്‍കൂടിരിക്കുന്ന ഭാഗം, സമീപ പ്രദേശങ്ങളെല്ലാം പരിശോധന നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണ്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലടക്കം അന്വേഷണം സംഘം എത്തിയിരുന്നു. 29ന് തൃശൂരില്‍ എത്തിയ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തിട്ടുണ്ട്. പിന്നീട് പാലക്കാടും എത്തിയതായി വിവരമുണ്ട്. ക്രിമിനില്‍ പഞ്ചാത്തലമുള്ള ആളാണ് ബിനോയി എന്നും നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ വിളിച്ചിരുന്നു. ഇത് ബിനോയിയെ അസ്വസ്ഥനാക്കി. ഫോണ്‍ എടുക്കരുതെന്ന സിന്ധുവിനോട് ഇയാള്‍ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ ബിനോയി ഇവരെ വകവരുത്തിയെന്നാണ് പോലീസിന്റെ സംശയം.

പ്രതിക്കായി സമഗ്രമായ അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി അറിയിച്ചു. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍.

Tags: കൊലപാതകംകേസ്അന്വേഷണംidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.