Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആനിയമ്മയുടെ വെളിപാടുകള്‍

ആറളത്തുകാരി ആനിയമ്മ അളമുട്ടിയപ്പോഴാണ് പിണറായിപ്പോലീസിനെതിരെ ഉറഞ്ഞുതുള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം. കേരളത്തിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പുത്തരിയല്ലെന്ന് ആനിയമ്മയ്‌ക്ക് അറിയാത്തതല്ല. പാര്‍ട്ടിക്കകത്തും പീഡനങ്ങള്‍ക്ക് കുറവില്ലാത്ത ഒരു പ്രത്യേകതരം സംവിധാനമാണത്. പീഡിപ്പിക്കുന്നവനെത്തന്നെ സ്ത്രീസുരക്ഷ ആവശ്യപ്പെട്ടുള്ള സമരം നയിക്കാന്‍ നിയോഗിക്കാനും മടി കാണിക്കാത്ത പാര്‍ട്ടിയാണത്.

എം. സതീശന്‍byഎം. സതീശന്‍
Sep 5, 2021, 05:00 am IST
inArticle

ആറളത്തുകാരി ആനിയമ്മ അളമുട്ടിയപ്പോഴാണ് പിണറായിപ്പോലീസിനെതിരെ ഉറഞ്ഞുതുള്ളുന്നതെന്നാണ് അണിയറ വര്‍ത്തമാനം. കേരളത്തിലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പുത്തരിയല്ലെന്ന് ആനിയമ്മയ്‌ക്ക് അറിയാത്തതല്ല. പാര്‍ട്ടിക്കകത്തും പീഡനങ്ങള്‍ക്ക് കുറവില്ലാത്ത ഒരു പ്രത്യേകതരം സംവിധാനമാണത്. പീഡിപ്പിക്കുന്നവനെത്തന്നെ സ്ത്രീസുരക്ഷ ആവശ്യപ്പെട്ടുള്ള സമരം നയിക്കാന്‍ നിയോഗിക്കാനും മടി കാണിക്കാത്ത പാര്‍ട്ടിയാണത്.  

പെണ്ണുള്ളിടത്ത് പീഡനം സ്വാഭാവികമാണെന്ന് തമാശിച്ച ഒരു മുഖ്യമന്ത്രിയെ സംഭാവന ചെയ്ത പാര്‍ട്ടിയാണത്. അട്ടപ്പാടിയിലെ വനവാസി സ്ത്രീകളെ കുറിച്ച് അശഌലം പറഞ്ഞ നിയമമന്ത്രിയുണ്ടായിരുന്ന പാര്‍ട്ടിയാണത്. ഒളിക്യാമറകളില്‍ കുടുങ്ങിയ പാര്‍ട്ടി സെക്രട്ടറിമാര്‍ ഇപ്പോഴും കൊടി പിടിക്കുന്ന പാര്‍ട്ടിയാണത്. ഉടുമ്പന്‍ചോലയിലെ മണിയാശാനെപ്പോലുള്ളവര്‍ പ്രായം പോലും വകവെക്കാതെ അസഭ്യം പൊതുവേദിയില്‍ അംഗചേഷ്ടകളോടെ ആടിത്തിമിര്‍ക്കുന്ന പാര്‍ട്ടിയാണത്. തെറ്റയിലും ഗണേശനും മുതല്‍ ശശീന്ദ്രന്‍ വരെ മന്ത്രിയും എംഎല്‍എയുമൊക്കെയായി സദാചാരം വിളമ്പുന്ന പാര്‍ട്ടിയാണത്. അതുംപോരാഞ്ഞും വിഐപികളും വിവിഐപികളും നിറയെ ഉള്ള പാര്‍ട്ടി. പീഡനത്തിന്റെ തീവ്രത അളക്കുന്ന മാപിനി സ്വന്തമായുള്ള സിഐഡികള്‍ നേതാക്കന്മാരായ പാര്‍ട്ടി. അമ്മാതിരിയൊരു പാര്‍ട്ടിയുടെ കൂടെ ഉണ്ടുറങ്ങി കാലക്ഷേപം കഴിക്കുന്ന സിപിഐയുടെ മഹിളാസംഘടനാ നേതാവിന് ഇപ്പോള്‍ പൊടുന്നനെയുണ്ടായ ഉള്‍വിളിയുടെ കാരണമാണ് കേരളം തേടുന്നത്.

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചപ്പോഴും വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നുകെട്ടിത്തൂക്കിയപ്പോഴും മൗനവ്രതമായിരുന്ന ആനിയമ്മ കേരളത്തിലെ പോലീസ് പീഡനവിരുതന്മാരാണെന്ന് ഇപ്പോള്‍ വിളിച്ചുകൂവുന്നതെന്തിനാണ് എന്ന് അന്വേഷിക്കുന്നതില്‍ സിപിഐ നേതാക്കന്മാരും പെടും. ആര്‍എസ്എസിനെ ചാരി പിണറായിയെ അടിക്കാനുള്ള വടി വെട്ടി ആനിയമ്മയ്‌ക്ക് കൊടുത്തവരെന്തായാലും ബുദ്ധിമാന്മാരാണ്.  

രാജ്യത്തെവിടെയുമില്ലാത്ത വിധം പാര്‍ട്ടി ഫ്രാക്ഷനുള്ള പോലീസ് സേന കേരളത്തിന്റേതാണ്. പണിയെടുക്കുന്ന ആരെക്കണ്ടാലും അവരുടെ കൈയിലൊരു കൊടി പിടിപ്പിക്കാന്‍ കൊതിയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക്. ഒരു പണിയുമില്ലാത്ത കുറേപ്പേരെ അതിനായി നിയോഗിച്ചിട്ടുണ്ട്. തൊഴിലാളി നേതാക്കള്‍ എന്നാണ് അവര്‍ അവരെത്തന്നെ വിളിക്കുന്നത്. അങ്ങനെയാണ് പോലീസിലും ഇക്കൂട്ടര്‍ അസോസിയേഷന്‍ തുടങ്ങിയത്. ഏമാന്മാര്‍ രക്തസാക്ഷിമണ്ഡപമൊക്കെയുണ്ടാക്കി മുഷ്ടി ചുരുട്ടി ആകാശത്തോട്ടെറിയുന്ന സമ്മോഹനചിത്രം എത്രയോ തവണ കേരളം കണ്ടിരിക്കുന്നു. ഇമ്മാതിരി സഖാക്കന്മാര്‍ തൊപ്പിയും ലാത്തിയും കൊണ്ട് ക്രമസമാധാനം നിയന്ത്രിക്കാനിറങ്ങുമ്പോള്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് ആനിയമ്മയ്‌ക്കറിയേണ്ടതാണ്.  

പോലീസില്‍ രാഷ്‌ട്രീയം പാടില്ലെന്ന് വിവരമുള്ളവര്‍ പലരും പറഞ്ഞിട്ടും ആനിയമ്മയുടെ കേരളത്തിലെ നേതാവ് കാനം രാജേന്ദ്രനടക്കമുള്ളവര്‍ അതിന് കാത് കൊടുത്തിട്ടില്ല. നല്ല ചുവപ്പന്‍ ലങ്കോട്ടിക്ക് മുകളില്‍ കാക്കിയണിഞ്ഞ പോലീസുകാരെക്കുറിച്ച് മിണ്ടാന്‍ ആനിയമ്മയ്‌ക്കും പേടിയാണ്. പോലീസിലെ കമ്മ്യൂണിസ്റ്റ് ഫ്രാക്ഷനാണ് പച്ചവെളിച്ചം അടിച്ചുകൊടുക്കുന്നത്. പുറത്തുള്ളതുപോലെ പകല്‍ കമ്മ്യൂണിസ്റ്റും രാത്രിയില്‍ പോപ്പുലര്‍ഫ്രണ്ടുമാകുന്ന അപൂര്‍വ്വ ഇനം ജനുസ്സിലെ ഏമാന്മാരുടെ ഒളിച്ചുകളിക്ക് കിട്ടിയ പേരാണ് പച്ചവെളിച്ചം. സകലമാന തല്ലുകൊള്ളിത്തരവും ഇത്തരക്കാരുടെ കയ്യിലുണ്ടെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്.  

തീവ്രവാദം, പാക്ക് അനുകൂല പ്രവര്‍ത്തനം, കടുത്ത മതവെറി തുടങ്ങിയ താലിബാന്‍ മോഡല്‍ അസുഖങ്ങളെല്ലാം ഇത്തരക്കാര്‍ക്കുണ്ട്. അതൊക്കെ പലപല സംഭവങ്ങളിലൂടെ പുറത്തുവന്നതുമാണ്. എന്നിട്ടും ആനിയമ്മ ഇരുട്ടത്ത് പൂച്ചയെത്തപ്പുന്ന പണിയെടുക്കുകയാണ്. പിണറായിയുടെ പോലീസില്‍ ആര്‍എസ്എസ് ഗ്യാങുണ്ടെന്നും അവരാണ് പ്രശ്‌നക്കാരെന്നുമാണ് സിപിഐയുടെ അഖിലേന്ത്യാ മഹിളാനേതാവിന്റെ കണ്ടെത്തല്‍.

പച്ചവെളിച്ചവും ചുവന്ന വെളിച്ചവുമൊക്കെ മിന്നിച്ച് കേരള പോലീസിലെ ഒരു വിഭാഗം തിമിര്‍ക്കുമ്പോഴും ആനിയമ്മ ചിത്രത്തിലേ ഇല്ലാത്ത ആര്‍എസ്എസിനെ ഇതില്‍ വലിച്ചിഴയ്‌ക്കുന്നതെന്തിനാണ്? പണ്ട് അച്ച് നിരത്തി പത്രമടിച്ചിരുന്ന കാലത്ത് പാര്‍ട്ടി പത്രത്തില്‍ ആര്‍എസ്എസ് എന്ന പദത്തിന്റെ കൂടെ ഗൂണ്ടകള്‍ എന്ന വാക്ക് ഒറ്റ ബ്ലോക്കായി ചേര്‍ത്തിരുന്നുവെന്ന് ഒരു തമാശ കേട്ടിട്ടുണ്ട്, ‘കിണറ്റില്‍ വീണ വയോധികയെ ആര്‍എസ്എസ് ഗുണ്ടകള്‍ രക്ഷപ്പെടുത്തി’ എന്നൊക്കെയാവും അപ്പോള്‍ വാര്‍ത്തകളുടെ രീതി. അതുപോലെ ആനിയമ്മയ്‌ക്ക് ആര്‍എസ്എസിനോട് പണ്ടേ ഉള്ള കലിപ്പ് എന്തുപറയുമ്പോഴും തികട്ടിവരുന്നതാവും എന്ന് സമാധാനിക്കാം. ആനിയമ്മയുടെ അപരാജിത മകള്‍ ജെഎന്‍യുവിലെ രാജ്യവിരുദ്ധഗ്യാങിനൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുനടന്നകാലത്ത് അതിനും പഴി കേട്ടത് ആര്‍എസ്എസിനാണ്.  

പക്ഷേ ഇത്തവണ ആനിയമ്മയുടെ ആര്‍എസ്എസ് ഗ്യാങില്‍ പൊള്ളുന്നത് സ്വന്തം സഖാക്കന്മാര്‍ക്കാണ്. പിണറായിക്കാലത്ത് കാനവും കൂട്ടരും വിധേയരായി കുമ്പിട്ടുനില്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ മഹിളാഫെഡറേഷന്റെ നേതാവ് കൊമ്പുകുലുക്കുന്നത്. പിണറായിക്കെതിരെ ആദ്യം മസിലുപെരുപ്പിച്ച് നിന്ന കാനത്തിന്റെ ഇപ്പോഴത്തെ തൊമ്മിറോള്‍ സിപിഐയെ മൊത്തത്തില്‍ ചാരമാക്കുമെന്ന സാഹചര്യം വന്നപ്പോള്‍ ആനിയമ്മ ചാവേറാകാനൊരുങ്ങിയതാണെന്ന് കരുതുന്ന നിഷ്‌കളങ്കര്‍ ഇപ്പോഴും ആ പാര്‍ട്ടിയിലുണ്ട്. സിപിഐയില്‍ കാനം ഒഴിഞ്ഞാല്‍ സെക്രട്ടറിയായിട്ട് പോലും ആളെ വാടകയ്‌ക്കെടുക്കേണ്ട സാഹചര്യമാണ്. ആകെയുള്ളത് ബുദ്ധിജീവി കളിക്കുന്ന ബിനോയ് വിശ്വമാണ്. കേരളത്തില്‍ അങ്ങുമിങ്ങും മാത്രമായി കാണപ്പെടുന്ന, അപൂര്‍വജനുസ്സില്‍പ്പെട്ട പഴയ കമ്മ്യൂണിസ്റ്റുകളില്‍ ചിലര്‍ക്ക് ആനിയമ്മയുടെ വെളിപാടുകണ്ടാകുമെന്ന് തോന്നുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

Kerala

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

Kerala

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

പുതിയ വാര്‍ത്തകള്‍

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.