Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്യമായും ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; ഭാവിയും മാനവും തുലാസില്‍, ഒടുവില്‍ ജാമ്യം; ഞെട്ടല്‍ മാറാതെ വ്യാജ പോക്‌സോ കേസില്‍പ്പെട്ട ശ്രീനാഥ്

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് ബന്ധുവീട്ടിലാണ്. 35 ദിവസം നീണ്ട ജയില്‍വാസം ഏറെ അസ്വസ്ഥനാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. തത്കാലം ബഹളങ്ങളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. കള്ളക്കേസിനെതിരേ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 10:20 am IST
inKerala

മലപ്പുറം: ”സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ നല്കണം, പക്ഷേ സ്ത്രീകളുടെ വാക്ക് മാത്രം കണക്കിലെടുത്ത് ആരെയും കേസില്‍ പ്രതിയാക്കരുത്,” മലപ്പുറം തെന്നല സ്വദേശി ശ്രീനാഥിന് സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍, പോക്‌സോ കേസില്‍ അറസ്റ്റിലാകുകയും ഡിഎന്‍എ ടെസ്റ്റില്‍ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി ജാമ്യം ലഭിക്കുകയും ചെയ്ത കൗമാരക്കാരന്‍ ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കുറ്റം ചുമത്തിയാണ് ശ്രീനാഥിനെ (18) കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 22ന് അര്‍ധരാത്രി പോലീസ് വീട്ടില്‍ കയറി വന്ന രംഗം ശ്രീനാഥിന്റെ അമ്മയ്‌ക്ക് ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന ശ്രീനാഥിനെ അസഭ്യവര്‍ഷത്തോടെയാണ് പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റിന് പിന്നാലെ ശ്രീനാഥ് റിമാന്‍ഡിലായി. 35 ദിവസം വിവിധ സബ് ജയിലുകളില്‍ കഴിഞ്ഞു. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റില്‍ ശ്രീനാഥല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചു.

പതിനാറുകാരി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് വിവാദ പോക്സോ കേസിന്റെ തുടക്കം. കേസില്‍ ശ്രീനാഥിനെതിരേയാണ് പെണ്‍കുട്ടി മൊഴി നല്കിയത്. മൊഴിയില്‍ കല്‍പകഞ്ചേരി പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തു. ശ്രീനാഥിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നായിരുന്നു മൊഴി. അതിനാല്‍ കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി.  

പോലീസ് വീട്ടില്‍ വന്ന നിമിഷം മുതല്‍ ഇപ്പോഴും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജമായി കുടുക്കിയതാണെന്നും ശ്രീനാഥ് തറപ്പിച്ചു പറയുന്നു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പരിചയമുണ്ടെന്നും, പക്ഷേ അടുപ്പമൊന്നുമില്ലെന്നും ശ്രീനാഥ് തുടക്കം മുതല്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് ഡിഎന്‍എ ടെസ്റ്റിലേക്കും തുടര്‍ന്ന് മറ്റ് ഉപാധികളൊന്നുമില്ലാതെ ജാമ്യം ലഭിക്കുന്നതിലേക്കും വഴി തെളിച്ചത്.

തെറ്റ് ചെയ്‌തെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ, ചെയ്യാത്ത കുറ്റത്തിന് പേടിയില്ല എന്നാണ് ജാമ്യം ലഭിച്ചശേഷം ശ്രീനാഥ് പ്രതികരിച്ചത്. ഒരു പക്ഷേ, ഈ കേസില്‍ ശ്രീനാഥിനെ കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ അയാള്‍ ജയിലില്‍ കഴിഞ്ഞ 35 ദിവസത്തിന് ആരാണ് ഉത്തരവാദിയെന്ന നിയമപ്രശ്‌നമുയരും. ഈ പ്ലസ്ടു വിദ്യാര്‍ഥിയും കുടുംബവും അനുഭവിച്ച ദുഃഖത്തിനും അപമാനത്തിനും എന്താണ് പരിഹാരമെന്ന ചോദ്യവുമുണ്ട്.

കേസില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്ന് ശ്രീനാഥിനോ അച്ഛനമ്മമാര്‍ക്കോ ഇതുവരെ അറിയില്ല. ഇരയായ പെണ്‍കുട്ടി ശ്രീനാഥിന്റെ പേര് പറഞ്ഞതെന്നതില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മൊഴിയെന്നും സംശയിക്കുന്നു. ശ്രീനാഥിന്റെയും അഭിഭാഷകന്റെയും അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്കിയത്.  

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് ബന്ധുവീട്ടിലാണ്. 35 ദിവസം നീണ്ട ജയില്‍വാസം ഏറെ അസ്വസ്ഥനാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. തത്കാലം ബഹളങ്ങളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. കള്ളക്കേസിനെതിരേ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

കേസില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയിലേക്ക് കടന്ന പോലീസും ഇതോടെ പ്രതിക്കൂട്ടിലാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ല. ജാമ്യം മാത്രമാണ് ലഭിച്ചത്. ശ്രീനാഥിനെതിരെയുള്ള പരാതിയും കേസുമെല്ലാമുണ്ട്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ മൊഴിയും ഡോക്ടര്‍ക്ക് നല്കിയ മൊഴിയും ഇപ്പോഴുമുണ്ടെന്നും തിരൂരങ്ങാടി എസ്എച്ച്ഒ പറയുന്നു.

Tags: കേസ്pocso
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

Kerala

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.