Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയെ പിണിയാളാക്കി പുത്തന്‍ നീക്കങ്ങള്‍; പാര്‍ട്ടിപിടിക്കാനും പിടിമുറുക്കാനും പിണറായി

ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞാണ് കോടിയേരിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ചികിത്സാര്‍ഥം കോടിയേരി അവധിക്ക് അപേക്ഷിച്ചുവെന്ന കാരണവും പറഞ്ഞു. പകരക്കാരനായാണ് വിജയരാഘവനെ നിയോഗിച്ചത്. എത്രകാലത്തേക്കെന്ന് നിയമിക്കുമ്പോള്‍ പറഞ്ഞിട്ടുമില്ല. 2020 നവംബര്‍ 13 നായിരുന്നു കോടിയേരിയെ മാറ്റിയത്. എന്നാല്‍, ഈ മാറ്റിനിര്‍ത്തലിന് കാരണം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി ലഹരിമരുന്നുകടത്തുകേസില്‍ പ്രതിയായി ജയിലിലായതാണ്. പക്ഷേ പാര്‍ട്ടി അക്കാര്യം സമ്മതിച്ചിട്ടില്ല.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 29, 2021, 05:16 pm IST
in Kerala

കോഴിക്കോട്: പാര്‍ട്ടിപിടിക്കാനും പിടിമുറുക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണനെ പിണിയാളാക്കുന്നു. ഇതിന്റെ ഭാഗമായി, മുന്‍ പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി കോണ്‍ഗ്രസ് പോലുള്ള ഏറെ ഉത്തരവാദിത്വമുള്ള ജോലി ഏല്‍പ്പിച്ചുകൊടുത്തിരിക്കെ, താല്‍കാലിക സെക്രട്ടറിയായി എ. വിജയരാഘവന്‍ തുടരുന്നതിലെ യുക്തി പാര്‍ട്ടിയിലെ പിണറായി വിരുദ്ധപക്ഷം ചോദ്യം ചെയ്യാന്‍ തുടങ്ങി.

ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞാണ് കോടിയേരിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ചികിത്സാര്‍ഥം കോടിയേരി അവധിക്ക് അപേക്ഷിച്ചുവെന്ന കാരണവും പറഞ്ഞു. പകരക്കാരനായാണ് വിജയരാഘവനെ നിയോഗിച്ചത്. എത്രകാലത്തേക്കെന്ന് നിയമിക്കുമ്പോള്‍ പറഞ്ഞിട്ടുമില്ല. 2020 നവംബര്‍ 13 നായിരുന്നു കോടിയേരിയെ മാറ്റിയത്. എന്നാല്‍, ഈ മാറ്റിനിര്‍ത്തലിന് കാരണം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി ലഹരിമരുന്നുകടത്തുകേസില്‍ പ്രതിയായി ജയിലിലായതാണ്. പക്ഷേ പാര്‍ട്ടി അക്കാര്യം സമ്മതിച്ചിട്ടില്ല.

പത്തു മാസത്തിനിടെ, കോടിയേരി ആരോഗ്യവാനാണെന്ന് തെളിയിച്ചു. പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നു, പാര്‍ട്ടി കോണ്‍ഗ്രസ് പോലെ അഖിലേന്ത്യാതലത്തില്‍ പ്രധാനമായ പരിപാടി സംഘടിപ്പിക്കാനുള്ള ചുമതല പാര്‍ട്ടി ഏല്‍പ്പിക്കുന്നു. പിണറായി സര്‍ക്കാരിനെ വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള നാലംഗ സമിതിയിലെ പ്രധാനിയും കോടിയേരിയാണ്. ഇതിനു പുറമേ, സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാനും അതിന് ജില്ലാ കമ്മിറ്റികള്‍ വശത്താക്കാനും പാര്‍ട്ടിയിലെ എതിരാളികളെ ഒതുക്കാനും കോടിയേരിയെ പിണറായി വലംകൈ ആക്കിയിരിക്കുകയുമാണ്.

പാര്‍ട്ടി സെക്രട്ടറിസ്ഥാനം തിരികെ നേടിക്കൊടുക്കാമെന്ന പ്രലോഭനത്തില്‍ പിണറായിയുടെ പിണിയാളായി പ്രവര്‍ത്തിക്കുകയാണ് കോടിയേരിയെന്നാണ് പാര്‍ട്ടിയില്‍ ചിലരുടെ ആക്ഷേപം. കാര്യം കാണാന്‍ ആരെയും വിനിയോഗിക്കുന്ന പിണറായിയെ ഇനിയും കോടിയേരിക്ക് മനസിലായിട്ടില്ലേ എന്നും ചിലര്‍ അതിശയപ്പെടുന്നു.

ഒന്നുകില്‍, ആരോഗ്യം വീണ്ടെടുത്തുവെന്ന് തെളിയിച്ച കോടിയേരിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം; അല്ലെങ്കില്‍ മകന്റെ ലഹരിമരുന്നിടപാടിനെ തുടര്‍ന്നാണ് സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയതെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവരും. അങ്ങനെ സെക്രട്ടറിസ്ഥാനം തിരികെ നല്കിയാല്‍ വിജയരാഘവനെ കണ്‍വീനര്‍ മാത്രമാക്കണം. ഇരട്ടപ്പദവി നിലനിര്‍ത്തുന്നതിനുപിന്നില്‍ അതും കാരണമാണ്. അതിനിടെ, കോടിയേരിയെക്കൊണ്ട്, എതിരാളികളാകാന്‍ ഇടയുള്ള പി. ജയരാജന്‍. ജി. സുധാകരന്‍, തോമസ് ഐസക്, എം.എ. ബേബി തുടങ്ങിയവരെ നിര്‍വീര്യരാക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്. പാര്‍ട്ടി സെക്രട്ടറി ആരായാലും പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ പിണറായി വീണ്ടും സര്‍ക്കാരിലെ പാര്‍ട്ടി നിയന്ത്രണങ്ങള്‍ തകര്‍ക്കും. കൂടുതല്‍ ഏകാധിപതിയാകുകയും പലര്‍ക്കും അപ്രതീക്ഷിതമായ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Tags: cpmPinarayi Vijayanകമ്മ്യൂണിസ്റ്റ് പാര്‍ട്ടിcpimkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.